ഓഫീസ് ജീവനക്കാരിയുമായുള്ള വഴിവിട്ടബന്ധം തുടരാന്‍ മകന്‍ അമ്മയേയും ഭാര്യയേയും സുഹൃത്തിനേയും കൊലപ്പെടുത്തി

ലുധിയാന :വഴിവിട്ടബന്ധം തുടരാന്‍ മകന്‍ അമ്മയേയും ഭാര്യയേയും സുഹൃത്തിനേയും കൊലപ്പെടുത്തി.നാടിനേ നടുക്കിയ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഓഫീസിലെ അക്കൗണ്ടന്റുമായുള്ള വഴിവിട്ട ബന്ധം തുടരാന്‍ മകന്‍ അമ്മയെ കൊലപ്പെടുത്തുകയായിരുന്നു എന്ന് അന്വേഷണത്തില്‍ നിന്നും വ്യക്തമായി. ലുധിയാനയിലെ വ്യവസായ കുടുംബത്തിലാണു കൊലപാതകം നടന്നത്. വ്യവസായിയായ ജഗ്ജിത് സിംഗ് ലാമ്പയുടെ ഭാര്യ ദില്‍ജിത് കൗര്‍, മകന്റെ ഭാര്യ പരംജീത് കൗര്‍, കുടുംബ സുഹൃത്ത് ഖുശ്വീന്ദര്‍ എന്നിവരാണു കൊല്ലപ്പെട്ടത്. ദില്‍ജിത്തിന്റെ മകന്‍ അമരീന്ദര്‍ സിംഗിന് ഓഫീസിലെ ജീവനക്കാരിയുമായി ഉണ്ടായിരുന്ന അവിഹിത ബന്ധം തുടരാന്‍ വേണ്ടിയായിരുന്നു ഈ കൊലപാതകങ്ങള്‍ നടത്തിയത്.crime-ludhina

വാടകകൊലയാളിയേ ആണ് ഈ കൃത്യം ചെയ്യാനായി അമരീന്ദര്‍ ഏല്‍പ്പിച്ചത്. എന്നാല്‍ ഈ സമയം വീട്ടില്‍ എത്തിയ സുഹൃത്തായ സ്ത്രീയും കൊല്ലപ്പെടുകയായിരുന്നു. കൊലപാതകം നടത്താനായി 8 ലക്ഷം രൂപയാണ് ഇയാള്‍ വടക കൊലയാളിക്കു നല്‍കിയത്. ഇതിന്റെ മുന്നോടിയായി വീട്ടിലെ സിസിടിവി ക്യാമറകളും ഇയാള്‍ നശിപ്പിച്ചു. അമരീന്ദര്‍ പറഞ്ഞതനുസരിച്ച് കേടായ സിസിടിവി ദൃശ്യങ്ങള്‍ നന്നാക്കാന്‍ എത്തിയ ആള്‍ എന്ന നിലയിലായിരുന്നു വാടക കൊലയാളി വീട്ടില്‍ കയറിക്കൂടിയത്. തുടര്‍ന്നു ഹാളില്‍ ഇരിക്കുകയായിരുന്ന അമ്മയേയും ഭാര്യയേയും ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു എന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top