അവിഹിതക്കാര്‍ ജാഗ്രതെ?..ഈ ഇന്ത്യക്കാരന്റെ കഥയൊന്ന് കേള്‍ക്കൂ..

അവിഹിത ബന്ധങ്ങള്‍ അല്‍പകാലത്തേക്ക് സുഖവും സംതൃപ്തിയുമേകുമെങ്കിലും അന്തിമമായി അതു കൊണ്ട് നാശം മാത്രമേ ഉണ്ടാവുകയുള്ളുവെന്ന് പലരുടെയും അനുഭവങ്ങളിലൂടെ പലവട്ടം തെളിഞ്ഞ കാര്യമാണ്. ബെര്‍മിങ്ഹാമില്‍ ജീവിക്കുന്ന ഇന്ത്യക്കാരനായ ആഷിഷ് തമാന്‍ എന്ന 29കാരന്റെ അവിഹിത ബന്ധത്തിന്റെ ദുരന്തപര്യവസാനവും ഇതു തന്നെയാണ് തെളിയിക്കുന്നത്. ഗര്‍ഭിണിയായ ഭാര്യക്കൊപ്പം താമസിക്കവെ വീട് ഷെയര്‍ ചെയ്തിരുന്ന യുവതിയുമായാണ് ആഷിഷ് അവിഹിത ബന്ധത്തിലേര്‍പ്പെട്ടിരുന്നത്. എന്നാല്‍ കുറെക്കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി ബന്ധമവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതില്‍ കുപിതനായ ആഷിഷ് അവരുടെ ലൈംഗികബന്ധത്തിന്റെ വീഡിയോ പുറത്ത് വിട്ട് പ്രതികാരം തീര്‍ക്കുകയായിരുന്നു. ഇതോടെ ബെര്‍മിങ്ഹാമിലെ ഈ ഇന്ത്യന്‍ പ്രണയകഥ വിവാദമാവുകയും ആഷിഷ് പുലിവാല്‍ പിടിക്കുകയും ചെയ്തിരിക്കുകയാണിപ്പോള്‍.

താനുമായുള്ള ബന്ധമവസാനിപ്പിച്ചെന്ന് പെണ്‍കുട്ടി പറഞ്ഞതിനെ തുടര്‍ന്ന് ആഷിഷ് അവര്‍ക്ക് 200 ഫോണ്‍കാളുകളെങ്കിലും വിളിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നിട്ടും പെണ്‍കുട്ടി വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് പ്രതികാരമെന്ന നിലയില്‍ 20 മിനുറ്റ് ദൈര്‍ഘ്യമുള്ള പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട സെക്‌സ് വീഡിയോ ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ബെര്‍മിങ്ഹാമിലെ ഹാന്‍ഡ്‌സ് വര്‍ത്ത് വുഡിലുള്ള വാടകവീട്ടില്‍ തന്റെ ഗര്‍ഭിണിയായ ഭാര്യ റാമനും ഈ പെണ്‍കുട്ടിക്കുമൊപ്പമായിരുന്നു ആഷിഷ് താമസിച്ചിരുന്നത്. ആ സമയത്ത് ഇരുവരും തമ്മിലുള്ള അവിഹിത ബന്ധം വളരുകയുമായിരുന്നു. ഈ ലൈംഗിക ബന്ധം അയാള്‍ ഭാര്യയില്‍ നിന്നും അതിവിദഗ്ധമായി മറച്ചു പിടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു ദിവസം ഈ അവിഹിത ബന്ധം അവസാനിപ്പിക്കാന്‍ പെണ്‍കുട്ടി തീരുമാനിച്ചതോടെ ആഷിഷ് അവള്‍ക്ക് നേരെ ഭീഷണിയും അധിക്ഷേപവുമായി രംഗത്തെത്തുകയായിരുന്നു. എന്നിട്ടും പെണ്‍കുട്ടിയുടെ മനസ് മാറാഞ്ഞതിനെ തുടര്‍ന്നാണ് പ്രതികാരമായി പ്രസ്തുത വീഡിയോ ഫേസ്ബുക്കിലിട്ടത്. പെണ്‍കുട്ടി ബന്ധത്തില്‍ നിന്നും ഒഴിഞ്ഞു മാറി മൂന്ന് ദിവസത്തിനുള്ളിലാണ് ആഷിഷ് അവളെ 200 വട്ടം വിളിക്കുകയും 50 ടെക്സ്റ്റ് മെസേജുകള്‍ അയക്കുകയും ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് ആഷിഷ് പെണ്‍കുട്ടിയുടെ അമ്മയുടെ പേരില്‍ ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യുകയും താനും പെണ്‍കുട്ടിയും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതു കണ്ട് പെണ്‍കുട്ടിയും കുടുംബാംഗങ്ങളും ഞെട്ടിപ്പോവുകയായിരുന്നു. ഇതോടെ പെണ്‍കുട്ടിക്ക് കടുത്ത അപമാനം സംജാതമായെന്ന് പറയേണ്ടതില്ലല്ലോ. വിവാഹിതനായിരുന്നിട്ട് കൂടി ആഷിഷിന് പരാതിക്കാരിയുമായി കുറച്ച് കാലം ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്നാണ് പ്രോസിക്യൂട്ടറായ വിക്ടോറിയ ലൂക്ക് ബെര്‍മിങ്ഹാം മജിസ്‌ട്രേറ്റ് കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ദീര്‍ഘകാലം ഈ ബന്ധം തുടരാന്‍ താല്‍പര്യപ്പെടാതിരുന്ന പെണ്‍കുട്ടി ഇതില്‍ നിന്ന് പിന്മാറാന്‍ ആഗ്രഹിച്ചതിനെ തുടര്‍ന്നാണ് ആഷിഷ് പ്രതികാരനടപടിയുമായി രംഗത്തെത്തിയതെന്നും കോടതിയില്‍ വെളിവാക്കപ്പെട്ടു. ഈ വീഡിയോ എപ്പോഴാണ് പകര്‍ത്തിയതെന്ന് പെണ്‍കുട്ടിക്ക് യാതൊരു ബോധ്യവുമില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ വീഡിയോ താന്‍ കുടുംബക്കാരെ കാണിച്ച് അപമാനിക്കുമെന്ന് ആഷിഷ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവത്രെ.

ആഷിഷിന്റെ ഇത്തരത്തിലുള്ള ഭീഷണികളില്‍ നിന്നും രക്ഷപ്പെടാനായി പെണ്‍കുട്ടി ലണ്ടനിലേക്ക് മാറിത്താമസിക്കുക വരെ ചെയ്തിരുന്നു. എന്നിട്ടും അയാള്‍ ഫോണിലൂടെ ഭീഷണി തുടര്‍ന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മിഡ്‌ലാന്റ്‌സിലേക്ക് തിരിച്ച് വരാനായിരുന്നു അയാള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചത്. തുടര്‍ന്ന് സെപ്റ്റംബര്‍ 30നായിരുന്നു ഇയാള്‍ വീഡിയോ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കസിനാണ് പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ പെണ്‍കുട്ടി തനിക്കെതിരെ ബലാത്സംഗ കേസ് കൊടുക്കുമെന്ന ഭയത്താല്‍ സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് ആഷിഷ് ആ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകനായ സുഖ്ദീപ് രാന്‍ഡവ വാദിച്ചത്. എന്നാല്‍ കോടതി ഈ വാദം തള്ളുകയും ആഷിഷിന് തടവ്ശിക്ഷ വിധിക്കുകയുമായിരുന്നു. ഇതിന് പുറമെ പെണ്‍കുട്ടിക്ക് ചെലവായി 185 പൗണ്ടും സര്‍ചാര്‍ജായി 80 പൗണ്ടും നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്. ഈ പെണ്‍കുട്ടിയുമായി മേലില്‍ ബന്ധപ്പെടുന്നതിനും ഇയാള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Top