ജയലളിതയുടെ ഭൗതികശരീരം പോയസ് ഗാര്‍ഡനില്‍ എത്തിച്ചു;വിതുമ്പലോടെ തമിഴ്നാട്.മുന്നോട്ടു നയിക്കാന്‍ ഇനി പനീര്‍സെല്‍വം

ചെന്നൈ : അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഭൗതികശരീരം വസതിയായ പോയസ് ഗാര്‍ഡനില്‍ എത്തിച്ചു. അപ്പോളോ ആശുപത്രിയില്‍നിന്നു പോയസ് ഗാര്‍ഡനിലേക്ക് ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വാഹനമെത്തുമ്പോള്‍ ആയിരക്കണക്കിനു പ്രവര്‍ത്തകരാണ് വഴിയോരത്തും വസതിക്കു പുറത്തുമായി തടിച്ചുകൂടിയിരുന്നത്. തീര്‍ത്തും വൈകാരികമായിരുന്നു ജനങ്ങളുടെ പ്രതികരണം. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ നൂറുകണക്കിനു പൊലീസുകാരും രംഗത്തുണ്ട്. പോയസ് ഗാര്‍ഡനിലേക്കുള്ള വഴിയില്‍ സംഘര്‍ഷമുണ്ടായി. ജയയുടെ അനുയായികള്‍ ബാരിക്കേഡുകള്‍ തകര്‍ത്തു. പൊലീസ് ലാത്തി വീശി.

മൃതദേഹം പുലര്‍ച്ചെ നാലുമണിയോടെ പൊതുദര്‍ശനത്തിനായി രാജാജി നഗറിലേക്കു കൊണ്ടുപോകുമെന്നാണ് വിവരം. വൈകിട്ടു നാല് വരെ നീളുന്ന പൊതുദര്‍ശനത്തിനു ശേഷമായിരിക്കും സംസ്കാരത്തിനായി മറീനയിലേക്കു കൊണ്ടുപോകുകയെന്നാണ് പ്രാഥമിക സൂചനകള്‍. രാജാജി നഗറിലേക്ക് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങിയിട്ടുണ്ട് .എംജിആറിന്റെ സംസ്കാരം നടത്തിയ മറീനയില്‍ എംജിആര്‍ സ്മാരകത്തിനടുത്തായിരിക്കും ജയയ്ക്കും അന്ത്യവിശ്രമസ്ഥലമൊരുങ്ങുക. സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും ഇന്ന് ചെന്നൈയിലെത്തും. ചില സംസ്ഥാന മുഖ്യമന്ത്രിമാരും എത്തുമെന്നാണ് സൂചന.എംജിആറിന്റെ സംസ്കാരം നടത്തിയ മറീനയില്‍ എംജിആര്‍ സ്മാരകത്തിനടുത്തായിരിക്കും ജയയ്ക്കും അന്ത്യവിശ്രമസ്ഥലമൊരുങ്ങുക. സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും ഇന്ന് ചെന്നൈയിലെത്തും. ചില സംസ്ഥാന മുഖ്യമന്ത്രിമാരും എത്തുമെന്നാണ് സൂചന.jaya-7-grives

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തമിഴ്‌നാട്ടില്‍ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു മൂന്നു ദിവസം അവധിയാണ്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരും ആരാധകരും ചെന്നൈയിലേക്കെത്തുന്നുണ്ട്. ഇതുമൂലം സുരക്ഷാപ്രശ്‌നമുണ്ടാകാതിരിക്കാന്‍ പൊലീസ് അതീവ ജാഗ്രതയിലാണ്. തമിഴ്‌നാട്ടില്‍ പലയിടത്തും ബന്ദിന്റെ പ്രതീതിയാണ്.

തമിഴ്‌നാട്ടിലെ പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് സാന്നിധ്യം ശക്തമാണ്. പൊലീസിനൊപ്പം കേന്ദ്രസേനയും രംഗത്തുണ്ട്. കേരള. കര്‍ണാടക, തെലങ്കാന അതിര്‍ത്തികളില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.അതേസമയം, കൃത്യമായ മുന്‍കരുതലുകള്‍ക്കു ശേഷമാണ് ജയലളിതയുടെ മരണവാര്‍ത്ത അപ്പോളോ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടത്. മരണവാര്‍ത്ത ഔദ്യോഗികമായി പുറത്തുവിടുന്നതിനു മുന്‍പുതന്നെ എഐഎഡിഎംകെ നേതാക്കളും മറ്റും ആശുപത്രി വിട്ടിരുന്നു. ആശുപത്രിയും പരിസരവും പൊലീസിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി പ്രമുഖര്‍ രംഗത്ത്. ദേശീയനേതാക്കന്മാരും തമിഴ്‌നാട്ടിലേയും പ്രമുഖരാണ് ജയലളിതയെ അനുസ്മരിച്ച് രംഗത്തെത്തിയത്.ഒരേസമയം കരുത്തും കഴിവും ജനപ്രിയതയും ഉണ്ടായിരുന്ന നേതാവെന്നാണ് ജയലളിതയെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിശേഷിപ്പിച്ചത്. എന്നും ജനങ്ങളുടെ ഹൃദയത്തില്‍ ജയലളിത ജീവിക്കുമെന്നും മമത ട്വീറ്റില്‍ കുറിക്കുന്നു. ഞെട്ടലും ദു:ഖവും ഒരുപോലെ കലര്‍ന്ന നിമിഷമെന്നാണ് മമത ജയലളിതയുടെ മരണവാര്‍ത്തയോട് പ്രതികരിച്ചത്.jayalalitha-died

തമിഴകത്തിന്റെ അമ്മയുടെ വിയോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും അനുശോചനം രേഖപ്പെടുത്തി.ജയലളിതയുടെ വിയോഗ വാര്‍ത്ത അതീവ ദു:ഖകരമാണെന്നും സമൂഹത്തിലെ ദുര്‍ബ്ബലരുടെ കരുത്തായിമാറിയ ശബ്ദമായിരുന്നു ജയലളിതയെന്നും രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.രോഗത്തോട് പൊരുതിയ അതേ കരുത്തുറ്റ മനസ്സോടെയാണ് ജയലളിത തന്റെ ജീവിതത്തിലും മുന്നേറിയതെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രതികരണം. രാജ്യത്തിന് മഹത്തായ ഒരു നേതാവിനെ നഷ്ടമായെന്നായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. സംസ്ഥാനത്തെ സ്ത്രീകളും കര്‍ഷകരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും സ്വപ്നം കണ്ടത് ജയലളിതയുടെ കണ്ണിലൂടെയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജനകീയ നേതാവിനെയാണ് നഷ്ടമായതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. പാവങ്ങള്‍ക്കൊപ്പം നിന്ന നേതാവിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. കേരളത്തോട് എന്നും മമത പുലര്‍ത്തിയ നേതാവിനെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുസ്മരിച്ചു.

തിങ്കളാഴ്‌ച്ച അര്‍ധരാത്രിയോടെ ജയലളിതയുടെ മരണം പ്രഖ്യാപിക്കും മുന്‍പേ തന്നെ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഒ.പനീര്‍സെല്‍വത്തെ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പനീര്‍സെല്‍വത്തിന് പിന്തുണ നല്‍കണമെന്ന നിര്‍ദ്ദേശം എഐഎഡിഎംകെ എംഎല്‍എമാര്‍ക്കും ലഭിച്ചു. രാത്രി പതിനൊന്നരയോടെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗം പനീര്‍സെല്‍വത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. അതിന് ശേഷമായിരുന്നു സത്യപ്രതിജ്ഞ.ഇപ്പോള്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ജയലളിതയുടെ ഭൗതികശരീരം രാജാജിനഗറില്‍ പൊതുപ്രദര്‍ശനത്തിന് വയ്ക്കുമെന്ന് എഐഡിഎംകെ അറിയിച്ചിട്ടുണ്ട്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്

Top