ജിഷ കൊലക്കേസ്: അമീറുള്‍ ഇസ്ലാമിനായി സുപ്രീം കോടതി വരെ പോകാന്‍ ആളൂര്‍; നഖത്തിനിടയിലെ ചര്‍മ്മം അമീറിന്റെതെന്ന് തെളിഞ്ഞിട്ടില്ല

കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയുടെ പിതാവ് ഹൈക്കോടതിയെ സമീപിക്കുന്നു. കഴിഞ്ഞ ദിവസം എറണാകുളം സെഷന്‍സ് കോടതി അമിറിനെ വധശിക്ഷയ്ക്കു വിധിച്ചിരുന്നു. കേസില്‍ യഥാര്‍ഥ പ്രതി അമീര്‍ അല്ലെന്നും ശരിയായല്ല അന്വേഷണം നടന്നതെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.

രണ്ടാഴ്ച്ക്കകം പരാതി നല്‍കും. ഇതിനായി അമിറിന്റെ കൊച്ചിയിലുള്ള സഹോദരന്‍ ബഹ്ദര്‍ ഉള്‍ ഇസ്ലാം സ്വദേശമായ അസമിലേക്കു പോകും. ഹര്‍ജിയുടെ കോപ്പിയില്‍ പിതാവിന്റെ ഒപ്പ് വാങ്ങി തിരിച്ചെത്തും. മാതാപിതാക്കള്‍ക്കു പ്രായമേറിയതിനാല്‍ ബഹ്ദര്‍ ഹര്‍ജി കൊടുക്കാന്‍ തയാറായെങ്കിലും പിതാവിനെക്കൊണ്ട് ഹര്‍ജി കൊടുപ്പിക്കാനാണ് അഭിഭാഷകനായ ബി.എ. ആളൂരിന്റെ നീക്കം. ഹൈക്കോടതി ഹര്‍ജി നിരസിക്കുന്ന പക്ഷം സുപ്രീംകോടതിയെ സമീപിക്കും. കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയിലും വിഷയം കൊണ്ടുവരാനാണു നീക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെളിവൊന്നുമില്ലാതെയാണു അമീറിനെ കേസില്‍പ്പെടുത്തിയതെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. ജിഷയുടെ നഖത്തില്‍നിന്നു കിട്ടിയ ചര്‍മം അമിറിന്റെതാണെന്നു തെളിഞ്ഞിട്ടില്ല, ജിഷയുടെ ചുരിദാറില്‍നിന്നു ലഭിച്ച ഉമിനീര്‍ അമിറിന്റേതുമായി യോജിക്കുന്നില്ലെന്നാണു ഡോക്ടറുടെ റിപ്പോര്‍ട്ട്, വാതില്‍പ്പടിയില്‍ നിന്നു ലഭിച്ച രക്തക്കറയുടെ പരിശോധനാഫലം എന്താണെന്നു പോലീസ് പറയുന്നില്ല തുടങ്ങിയ വാദങ്ങളാണ് അമീറിന്റെ അഭിഭാഷകന്‍ മുന്നോട്ടുവയ്ക്കുന്നത്.

Top