കൊല്ലപ്പെട്ട ജിഷ തങ്കച്ചന്റെ മകളാണെന്ന കള്ള പ്രചരണത്തിനുപിന്നിലെതായിരുന്നു ?ജോമോൻ പുത്തൻ പുരക്കൽ സംശയത്തിന്റെ നിഴലിൽ

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനി ജിഷയുടെ യുടെ കൊലപാതകിയെ പൊലീസ് കണ്ടെത്തിയതു സിനിമയെ പോലും വെല്ലുന്ന രീതിയിൽ ആയിരുന്നു .ഇപ്പോൾ പ്രതിക്ക് വധശിക്ഷയും ലഭിച്ചു. ശക്തമായ സാഹചര്യത്തെളിവുകൾ ഇരുപതോളം പേരെ പ്രതിസ്ഥാനത്തു നിർത്തിയ ശേഷമാണ്, അന്വേഷണം അമീറുൽ ഇസ്‌ലാമിലേക്ക് എത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപു നടന്ന കൊലപാതകം കേരള രാഷ്ട്രീയത്തെപ്പോലും ഉലച്ചു. പൊലീസിന്റെ ഓരോ നീക്കവും സൂക്ഷ്മമായി വിശകലനം ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്തു. പ്രതിസന്ധികളെല്ലാം തരണം ചെയ്ത് ഒടുവിൽ കേരള പൊലീസ് പ്രതിയെ കണ്ടെത്തി. അതിനേക്കാളേറെ, സാഹചര്യത്തെളിവുകൾ എതിരായ ചിലരുടെ നിരപരാധിത്വം തെളിയിക്കുക കൂടി ചെയ്തു കേരള പൊലീസ്.

എന്നാൽ ജിഷ വധക്കേസുമായി ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു . പ്രതി പിടിയിലാവുകയും വിചാരണക്ക് ശേഷം പ്രതി ശിക്ഷിക്കപ്പെടുകയും ചെയ്തു .കുറെ സത്യങ്ങള്‍ പുറത്തുവരുകയും ചെയ്തു.. ഈ കേസിനിടയില്‍ ജിഷ വധക്കേസില്‍ പിപി തങ്കച്ചനെയും കുടുംബത്തിനെയും വലിച്ചിഴച്ചതെന്തിനായിരുന്നു? ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കള്ള പ്രചരണങ്ങള്‍ നടത്തിയതിനു പിന്നിലെന്താണ്? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിഷ വധക്കേസ് പ്രതി പിടിയിലായതോടെ തങ്കച്ചന്റെ നിരപരാധിത്വം കൂടിയാണ് തെളിഞ്ഞിരിക്കുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന പേരില്‍ തട്ടിപ്പുമായി നടക്കുന്നുവെന്ന് ആക്ഷേപമുള്ള ജോമോന്‍ പുത്തന്‍പുരയ്ക്കലായിരുന്നു ജിഷ തങ്കച്ചന്റെ മകളാണെന്നും ആ നിലയ്ക്ക് തങ്കച്ചന്റെ സ്വത്തില്‍ ജിഷ അവകാശവാദം ഉന്നയിച്ചതാണ് ജിഷയെ കൊലപ്പെടുത്താന്‍ തങ്കച്ചനെ പ്രേരിപ്പിച്ചതെന്നുമായിരുന്നു ആരോപണം ഉന്നയിച്ചത്.

ഇക്കാര്യം ഉന്നയിച്ച് ജോമോന്‍ മുഖ്യമന്ത്രിക്കും ഡി ജി പിയ്ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ തങ്കച്ചനുമായി ശത്രുതയിലുള്ള ക്വാറി ഉടമകളാണ് അദ്ദേഹത്തെ അവഹേളിക്കാന്‍ ജോമോനെ ഉപയോഗപ്പെടുത്തി ആരോപണം അഴിച്ചുവിട്ടതെന്നും സംശയമുണ്ടായിരുന്നു. വിവാദ സംഭവങ്ങളെ വഴിതിരിച്ചു വിടാനും ഒപ്പം പ്രശസ്തരായ ആളുകളെ അപകീര്‍ത്തിപ്പെടുത്താനും ഇത്തരം സംഭവങ്ങളെ ചിലര്‍ ദുരുപയോഗപ്പെടുത്തുന്ന പ്രവണത കേരളത്തില്‍ കൂടി വരികയാണ്.

തങ്കച്ചന്റെ കുടുംബത്തെ തേജോവധം ചെയ്യുകയും വ്യക്തിത്വത്തെ അവഹേളിക്കുകയും ചെയ്യുന്നതായിരുന്നു ആരോപണം. രാഷ്ട്രീയ എതിരാളികളായിരുന്നിട്ടും മുന്‍ എം എല്‍ എ സാജു പോള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ആരോപണം തള്ളിക്കളഞ്ഞിരുന്നു. ജാമോന്‍ പുത്തന്‍പുരയ്ക്കല്‍ അടിസ്ഥാന രഹിതമായ ഈ ആരോപണം ഉന്നയിക്കാനിടയായ സാഹചര്യം എന്താണെന്ന് കണ്ടെത്തുകയാണ് പ്രധാനം.jisha2

നിരപരാധികളെയും അവരുടെ കുടുംബത്തെയും അവഹേളിക്കുന്ന വിധം ഗുരുതരമായ ആരോപണം ഉന്നയിക്കാന്‍ ജോമോനെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നുവെന്ന് കണ്ടെത്തണം. ക്രൂരമായ കൊലപാതകത്തിനിരയായ മകളുടെ വിയോഗത്തില്‍ ദുഖിച്ചു കഴിയുകയായിരുന്ന ഒരമ്മയുടെ മാതൃത്വത്തെ ചോദ്യം ചെയ്യുന്ന വിധമായിരുന്നു ആരോപണം. അതിനാല്‍ തന്നെ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഇടപെടല്‍ സംബന്ധിച്ച് അന്വേഷണവും നടപടിയും ഉണ്ടാകണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നു കഴിഞ്ഞു.

 അതേസമയം ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് കോടതി വധശിക്ഷ വിധിച്ചു കഴിഞ്ഞു. വളരെ അധികം ദുരൂഹതകള്‍ നിറഞ്ഞ ഒരു കൊലപാതകമായിരുന്നു ജിഷയുടേത്. ജനങ്ങളുടെ മനസില്‍ ഇന്നും പല സംശയങ്ങളും ഇത് സംബന്ധിച്ച് ബാക്കിയാണ്. ജിഷയുടെ കൊലപാതകത്തിന് പിന്നാലെ പൊങ്ങിവന്ന നിരവധി ആശങ്കകള്‍ക്ക് കൃത്യമായ മറുപടി ഇന്നും ലഭ്യമായിട്ടില്ല.ഇത്തരത്തില്‍ ജിഷയുടെ കൊലപാതകത്തില്‍ സംശയങ്ങളുയര്‍ത്തുന്ന നിരവധി ചോദ്യങ്ങളാണ് പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസ് ഉയര്‍ത്തുന്നത്. ജിഷയുടെ മരണശേഷം നടന്നതും എന്നാല്‍ പുറംലോകം അറിയാത്തതുമായ നിരവധി സംഭവങ്ങളിലേക്കാണ് നവാസ് സമൂഹത്തിന്റെ ശ്രദ്ധതിരിക്കുന്നത്.

നവാസിന്റെ പ്രധാന വെളിപ്പെടുത്തലുകള്‍ ഇങ്ങനെ:

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന് അടുത്ത ബന്ധമുണ്ടെന്ന ആരോപണവുമായി രംഗത്ത് വന്നത് ജോമോന്‍ പുത്തന്‍പുരക്കലാണ്. ജിഷയുടെ പിതാവ് പാപ്പുവല്ല, തങ്കച്ചനാണെന്ന് ജോമോന്‍ ആരോപിച്ചിരുന്നു. ഒന്നോ രണ്ടോ ദിവസം ഇക്കാര്യം വിളിച്ച് കൂവി നടന്ന ജോമോന്‍ പിന്നീട് ഒരക്ഷരം ഇതിനെക്കുറിച്ച് മിണ്ടിയിട്ടില്ല . ജിഷയുടെ മരണം കൊണ്ട് സാമ്പത്തിക നേട്ടമുണ്ടാക്കിയത് ജിഷയുടെ അമ്മയും, സഹോദരിയും മാത്രമല്ല. ജോമോന്‍ പലരെയും വിരട്ടിയും, സല്ലപിച്ചും ലക്ഷങ്ങള്‍ ഉണ്ടാക്കി.

വെറും അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോമോന്‍ അഛനെയും, സഹോദരനെയും മഴു കൊണ്ട് വെട്ടി നുറുക്കി നാടുവിട്ട് പലയിടങ്ങളിലായി താമസിക്കുന്ന ജോമോന്‍ ജിഷയുടെ മരണശേഷം നടത്തിയത് ഇരുപതിലധികം വിദേശയാത്രകളാണെന്നും നവാസ് വെളിപ്പെടുത്തുന്നു.ഇതൊന്നും കൂടാതെ പാപ്പുവിനെ പലര്‍ക്കും പരിചയപ്പെടുത്തി സഹതാപ തരംഗമുണ്ടാക്കി ലക്ഷങ്ങള്‍ തട്ടി . രാജേശ്വരിയുടെ അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ കള്ളപ്പണയിടപാടും ഹവാല ഇടപാടും നടത്തി ജോമോന്‍ ലക്ഷങ്ങള്‍ സമ്പാദിച്ചു. പാപ്പുവിന്റെ പേരില്‍ അയാള്‍ പോലും അരിയാതെ അക്കൗണ് തുടങ്ങി വിദേശത്ത് നിന്നും ലക്ഷങ്ങള്‍ സ്വന്തമാക്കി. പാപ്പുവിന്റെ മരണശേഷമാണ് ഈ അക്കൗണ്ട് പോലും പുറംലോകം അറിഞ്ഞത്. ഇതിന് പാപ്പുവിന് പ്രതിഫലം വയര്‍ നിറയെ മദ്യവും -ആഹാരവും, പിന്നെ തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലിലും, ചില സര്‍ക്കാര്‍ ഗസ്റ്റ് / റെസ്റ്റ് ഹൗസുകളിലും ഉറക്കവും .

ജിഷയുടെ മരണശേഷം നടന്ന മൂന്ന് മരണങ്ങളിലും നവാസ് സംശയമുണര്‍ത്തുന്നു. ഈ മരണങ്ങളൊന്നും തന്നെ സ്വാഭാവികമല്ലയെന്നു തന്നെ നവാസ് വെളിപ്പെടുത്തുന്നു. നടന്ന മൂന്ന് മരണങ്ങളിലും ദുരൂഹത ഒളിഞ്ഞിരിരിക്കുന്നു. ഇതില്‍ ആദ്യത്തേത് ജിഷയുടെ കൊലക്കേസില്‍ മഹസര്‍ സാക്ഷിയായിരുന്ന സാബുവിന്റെ തൂങ്ങിമരണമാണ്. ഇതി തൂങ്ങി മരണമോ അതോ കൊലപാതകമോ. ഇതാണ് ചോദ്യം. രണ്ടാമത്തേത് രാജേശ്വരിയുടെ ജീവിതം നന്നായി അറിയാവുന്ന തൊട്ടടുത്ത വീട്ടിലെ സ്ത്രീ ഉറങ്ങാന്‍ കിടന്നിട്ട് ഉണരാതെ മരിച്ചത് . ഇത് സ്വാഭാവികമോ.. രഹസ്യങ്ങളുടെ കലവറയായ സ്ത്രീയുടെ മരണത്തിലും ഇല്ലേ ഒരു അസ്വഭാവികത . മൂന്നാമത്തേത് മരുന്നിനു പോലും പണമില്ലാത്ത പാപ്പു വഴിയരികില്‍ മരിച്ചു കിടന്നത്. ആ സമയത്തും പോക്കറ്റില്‍ 3700 രൂപയും അക്കൗണ്ടില്‍ 5 ലക്ഷം രൂപയും. ഇതിലും ഇല്ലേ ഒരു ദുരൂഹത .thankachan1

ജിഷ കൊല്ലപ്പെട്ടപ്പോള്‍ അടിപാവാട പോലും ശ്രദ്ധിക്കാതെ ഓടി നടന്നും, വരുന്നവരെ കെട്ടിപിടിച്ചും കരഞ്ഞ്, ചാനല്‍കാരെ കാണുമ്പോള്‍ രണ്ട് തോര്‍ത്തില്‍ മൂക്കള പിഴിഞ്ഞ് കരഞ്ഞ രാജേശ്വരിയും, മൂത്ത മകളും പാപ്പുവിന്റെ മരണത്തില്‍ ഒരു തുള്ളി ”സവാള കണ്ണീര് ‘ പോലും ഒഴിച്ചില്ല .പാപ്പുവിനെ വണ്ടികയറ്റികൊല്ലുമെന്ന ജോമോന്റെ ഭീഷണികളും നവാസ് വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു. ഇനി ജിഷയുടെ കുടുംബത്തില്‍ അവശേഷിക്കുന്ന രണ്ട് സ്ത്രീകളുടെ ജീവനും നഷ്ടപ്പെട്ടേക്കാം. അവര്‍ കൊല്ലപ്പെട്ടേക്കാമെന്നും നവാസ് സൂചിപ്പിക്കുന്നു.

2016 ഏപ്രില്‍ 28നു വൈകിട്ട് കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടില്‍ വച്ചാണ് ജിഷ അതിദാരുണമായി കൊല്ലപ്പെട്ടത്. ഒന്നര മാസത്തോളം കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തില്‍ പ്രതി അമീറുല്‍ ഇസ്ലാമിനെ 2016 ജൂണ്‍ 14ന് തമിഴ്നാട്കേരളാ അതിര്‍ത്തിയില്‍നിന്നാണു പൊലീസ് പിടികൂടുന്നത്. ജിഷ കൊല്ലപ്പെടുന്നത് ശരീരത്തില്‍ ആഴത്തിലേറ്റ കത്തി ഉപയോഗിച്ചുള്ള കുത്തേറ്റാണെന്നും, ശ്വാസം മുട്ടിച്ചതിനെ തുടര്‍ന്നാണെന്നുമാണ് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, ഇത്തരത്തില്‍ കൊലപാതകം നടത്തുന്നത് അ്ന്യസംസ്ഥാന തൊഴിലാളികളുടെ രീതിയല്ല.

പ്രത്യേകിച്ചു അസം സ്വദേശികളായ അക്രമികള്‍ തലയ്ക്ക് അടിച്ചോ, കഴുത്തില്‍ മാരകമായി മുറിവേല്‍പ്പിച്ചോ ആണ് കൊലപാതകം നടത്താറുള്ളത്. ഈ രീതിക്കു വ്യത്യസ്തമായാണ് അമീറുകള്‍ ജിഷയെ കൊലപ്പെടുത്തിയത്. കേസില്‍ കുറുപ്പുംപടി സ്റ്റേഷന്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചത് അമീര്‍ ഉള്‍ ഇസ്ലാമിന് വേണ്ടിയാണോ എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ചോദ്യം.

പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച അപാകതകളെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു ആ പശ്ചാത്തലത്തില്‍ ഒരു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരുത്ത് വരുത്താന്‍ തക്ക വിധത്തില്‍ ഇടപെടാന്‍ ശേഷിയുള്ള ആളാണോ അമീര്‍ ഉള്‍ ഇസ്ലാം എന്നതും സംശയമായി നിലനില്‍ക്കുന്നു. അസമയത്ത് ,അതായത് സമയ പരിധി അവസാനിച്ചതിന് ശേഷവും ശ്മശാനം ഉപയോഗിക്കാന്‍ മാത്രം സ്വാധീന ശേഷിയുള്ള വ്യക്തിയാണോ അമീര്‍ ഉള്‍ ഇസ്ലാമെന്ന അന്യസംസ്ഥാന തൊഴിലാളി എന്നതടക്കമുള്ള ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാകുന്നു.

 

Top