കിടപ്പറയില്‍ മനസ് തുറന്ന ക്രിമിനല്‍ അഴിക്കുള്ളിലായി; 20 യുവതികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് വിചാരണ

വാഷിംഗ്ടണ്‍: കിടപ്പറയിലെ ആര്‍ദ്ര നിമിഷങ്ങളിലൊന്നില്‍ ഭാര്യയോട് വെളിപ്പെടുത്തിയ രഹസ്യം കൊടുംക്രിമിനലിനെ ജയിലഴിക്കുള്ളിലാക്കി. വിവാഹമോചന കേസിനിടെയാണ് ഭാര്യ കാതറിന്‍ പുറത്തുവിട്ടു. പിടികിട്ടാപ്പുള്ളിയായ ജൂഡിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്.

‘മുഖംമൂടിയണിഞ്ഞ് 20 യുവതികളെ മാനഭംഗപ്പെടുത്തിയ, പിടികിട്ടാപ്പുള്ളിയായ വിര്‍ജീനിയയിലെ ഫെയര്‍ഫാക്‌സ് റേപ്പിസ്റ്റ് ഞാനാണ്’- ജൂഡിന്റെ വെളിപ്പെടുത്തല്‍ കേട്ട കാതറിന്‍ നടുങ്ങി. ഞെട്ടലോടെ ഉള്ളിലൊതുക്കിയ രഹസ്യം, വിവാഹമോചന കേസിനിടെ ഭാര്യ കാതറിന്‍ പുറത്തുവിട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തില്‍ ജൂഡ് ലോവ്ചിക് എന്ന യുവാവ് അഴിക്കുള്ളിലായി. അടുത്തയാഴ്ച കോടതി ശിക്ഷ വിധിക്കും.

1990 കളിലാണ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ജൂഡ് യുവതികളെ പീഡിപ്പിച്ചത്. ഇരകളുടെ ഓര്‍മ്മ മറയുന്നതിനായി ഒരു ദ്രാവകം കുടിപ്പിച്ച ശേഷമായിരുന്നു പീഡനം. തെളിവ് അവശേഷിക്കാതിരിക്കാന്‍ മുറിപോലും വൃത്തിയാക്കിയിരുന്നു.

2009ല്‍ കാതറിനുമായുള്ള വിവാഹത്തിന് ശേഷം ജൂഡ് വീട്ടില്‍ സൂക്ഷിച്ചിരുന്ന കറുത്ത മുഖംമൂടി കാട്ടി വെര്‍ജീനിയയിലെ ‘ഫെയര്‍ഫാക്‌സ് റേപ്പിസ്റ്റ് ‘ താനാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. പിടികിട്ടാപ്പുള്ളിയായ ഇയാളെ ‘ സെന്റര്‍വില്ല റേപ്പിസ്റ്റ് ‘, ‘ഫെയര്‍ഫാക്സ് റേപ്പിസ്റ്റ്’ എന്നൊക്കെയാണ് വിശേഷിപ്പിച്ചിരുന്നത്.

കാതറിനെ മാനഭംഗം ചെയ്ത ശേഷമാണ് ജൂഡ് വിവാഹം കഴിക്കുന്നത്. വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന കാതറിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വീട്ടിലേക്ക് കൊണ്ടുപോയി കസേരയില്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇരുവരും വിവാഹിതരായി. ഒരു മകളും പിറന്നു.

2016ല്‍ ഇരുവരും വിവാഹമോചിതരാകാന്‍ തീരുമാനിച്ചു. മകളെ ജൂഡിനൊപ്പം വിടാന്‍ ഉത്തരവിട്ട കോടതി തീരുമാനം അപകടമാണെന്ന് തെളിയിക്കാനാണ് കാതറിന്‍ ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തിയത്. മുഖം മൂടിയുടക്കമുള്ള തെളിവുകള്‍ പൊലീസ് ജൂഡിന്റെ വീട്ടില്‍ നിന്നും ശേഖരിച്ചു.

Top