രാഷ്ട്രീയ നേതാവായ പ്രതിക്ക് ജാമ്യം നല്‍കിയ ജഡ്ജിയെ സസ്‌പെന്റ് ചെയ്തു; ജഡ്ജിക്കെതിരെ അന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു

ലക്‌നൗ: പീഡനക്കേസില്‍ പ്രതിയായ സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ഗായത്രി പ്രജാപതിക്ക് ജാമ്യം നല്‍കിയ പോക്‌സോ കോടതി സ്‌പെഷ്യല്‍ ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്തു. ജഡ്ജി ഒ.പി മിശ്രയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു പ്രജാപതിക്ക് ജാമ്യം അനുവദിച്ചത്.

പീഡനത്തിനിരയായ യുവതിയുടെ പരാതിയിലായിരുന്നു മുന്‍ മന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2014 മുതല്‍ 2016 വരെയുള്ള വിവിധ സമയങ്ങളില്‍ മന്ത്രിയും സുഹൃത്തുക്കളും തന്നെ പീഡിപ്പിച്ചെന്നും ഇതിനിടെ പ്രായപൂര്‍ത്തിയാവാത്ത തന്റെ മകളെ മന്ത്രി ഉപദ്രവിച്ചൂവെന്നായിരുന്നു കേസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതിയുടെ പരാതിയില്‍ ഇയാളടക്കമുള്ള ആറ് പേര്‍ക്കെതിരെയായിരുന്നു കേസ് ചുമത്തിയിരുന്നത്. തുടര്‍ന്ന് ലക്‌നൗവില്‍ വെച്ച് പ്രജാപതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കേസ് പരിഗണിച്ച പോക്‌സോ കോടതി മന്ത്രിക്കെതിരെയുള്ള പാരാതി തള്ളുകയും രാഷ്ട്രീയ വൈരാഗ്യം വെച്ചായിരുന്നു അറസ്റ്റെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ക്ക് കഴിഞ്ഞയാഴ്ച ജാമ്യം നല്‍കുകയുമായിരുന്നു.

ഗായത്രി പ്രജാപതിക്ക് ജാമ്യം നല്‍കിയതിനെ ചോദ്യം ചെയ്ത് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചതോടെയാണ് പോക്‌സോ കോടതി വിധി റദ്ദ് ചെയ്യാന്‍ അലഹബാദ് ഹൈക്കോടതി തീരുമാനിച്ചത്.

Top