ഭാവവും രോഷവും ചോരാതെ രാഹുലിനെ പരിഭാഷപ്പെടുത്തിയ ജ്യോതി; പരിചയപ്പെടാം സോഷ്യല്‍മീഡിയ അന്വേഷിക്കുന്ന ആ പ്രാസംഗികയെ

രാഹുല്‍ ഗാന്ധിയുടെ പത്തനാപുരം പ്രസംഗമാണ് ഇപ്പോള്‍ എവിടെയും ചര്‍ച്ച. പത്തനാപുരത്ത് ബിജെപിക്കും മോദിക്കുമെതിരെ രാഹുല്‍ കത്തിക്കയറിയപ്പോള്‍ അതിനോടൊപ്പമുള്ള കൃത്യമായ മലയാള പരിഭാഷ നല്‍കിയ യുവതിയെയാണ് സോഷ്യല്‍മീഡിയ അന്വേഷിക്കുന്നത്. ആ യുവതി മറ്റൊരുമല്ല ചെങ്ങന്നൂരില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന്റെ മകള്‍ ജ്യോതി വിജയകുമാറാണ് രാഹുലിനെ പരിഷാഭപ്പെടുത്ത്ി കയ്യടി നേടിയത്.

ശബ്ദ പരിഭാഷ ഒരു കലയാണെന്നാണ് ജ്യോതിയുടെ പ്രസംഗം കേട്ട് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നത്. രാഹുലിന്റെ വാക്കുകളിലെ ഭാവവും രോഷവും ചോരാതെ ജ്യോതി മലയാളത്തിലാക്കി. തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലെ സോഷ്യോളജി ഫാക്കല്‍റ്റിയായി ജോലി ചെയ്യുന്ന ജ്യോതി കോണ്‍ഗ്രസ് വേദികളിലെ പരിചിത പരിഭാഷക തന്നെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന് മുമ്പ് 2016ല്‍ സോണിയാ ഗാന്ധി കേരളത്തിലെത്തിയ സന്ദര്‍ഭത്തില്‍ അന്നത്തെ പ്രസംഗവും പരിഭാഷപ്പെടുത്തി ജ്യോതി കൈയ്യടി വാങ്ങിയിരുന്നു. വൈകാരികമായ സോണിയാ ഗാന്ധിയുടെ പ്രസംഗത്തിന് കൃത്യമായ പരിഭാഷാ പ്രസംഗം നിര്‍വ്വഹിച്ച ജ്യോതിയെ അന്ന് സോണിയാ ഗാന്ധി തന്നെ വന്ന് അഭിനന്ദിച്ചിരുന്നു.

രണ്ട് തവണ സിവില്‍ സര്‍വ്വീസ് പ്രിലിമിനറി കടമ്പ കടന്ന ജ്യോതി പിന്നീട് തനിക്ക് ആ മേഖല വഴങ്ങില്ലെന്ന് മനസ്സിലാക്കി അധ്യാപന ജോലി തെരഞ്ഞെടുക്കുകയായിരുന്നു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ ആദ്യ വനിതാ ചെയര്‍ പേഴ്‌സണ്‍ എന്ന റെക്കോര്‍ഡും ജ്യോതി വിജയകുമാറിനുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്നും പത്ര പ്രവര്‍ത്തനത്തില്‍ പി.ജി ഡിപ്ലോമ സ്വന്തമാക്കിയ ജ്യോതി മലയാളത്തിലെ ഒരു സ്വകാര്യ ചാനലില്‍ ജോലി ചെയ്യുന്നുമുണ്ട്. മലയാളത്തിലെ ദൂരദര്‍ശനിലും ജ്യോതി പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്.

Top