ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് ഭാര്യ; ചത്തോളൂ, ഞാന്‍ ഡെഡ്‌ബോഡി കാണാന്‍ വന്നോളാമെന്ന് ഗള്‍ഫില്‍ നിന്ന് ഭര്‍ത്താവ്…ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂര്‍ കോറോം മരമില്ലിനു സമീപത്ത് യുവതി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. തായമ്പത്ത് സിമിയെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച സംഭവത്തിലാണു ഭര്‍ത്താവ് അറസ്റ്റിലായത്. മുപ്പത്തിയൊന്ന് വയസായിരുന്നു. അഴീക്കോട് അഴീക്കല്‍ചാല്‍ ചോയ്യോന്‍ ഹൗസില്‍ സി.മുകേഷിനെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലന്‍ അറസ്റ്റ് ചെയ്തത്. ആത്മഹത്യയില്‍ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ സംശയമുണ്ടായിരുന്നില്ലെങ്കിലും യുവതിയുടെ മൊബൈല്‍ഫോണ്‍ പൊലീസ് പരിശോധിച്ചപ്പോഴാണു പ്രേരണയുടെ തെളിവുകള്‍ ലഭിച്ചത്.

ഈമാസം 13നു പുലര്‍ച്ചെയാണു സിമി തൂങ്ങിമരിച്ചത്. സിമി മരിച്ച വിവരം ബന്ധുക്കള്‍ മുകേഷിനെ അറിയിച്ചപ്പോള്‍ താന്‍ നാട്ടില്‍ എത്തിയ ശേഷം മാത്രമേ സംസ്‌കരിക്കാവൂ എന്ന് മുകേഷ് പറഞ്ഞു. തുടര്‍ന്ന് രണ്ട് ദിവസത്തോളം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിലെ അന്വേഷണത്തിന്റെ ഭാഗമായി സിമിയുടെ ഫോണ്‍ ഡിവൈഎസ്പി പരിശോധിച്ചപ്പോഴാണു ഞെട്ടിക്കുന്ന തെളിവുകള്‍ കിട്ടിയത്. 12നു രാത്രി സിമി മുകേഷുമായി ഫോണില്‍ ചാറ്റ് ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിമിയെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന സന്ദേശങ്ങളാണ് മുകേഷ് അയച്ചുകൊണ്ടിരുന്നത്. ആത്മഹത്യ ചെയ്യുമെന്ന് 13നു പുലര്‍ച്ചെ 3മണി മുതല്‍ സിമി മുകേഷിന് സന്ദേശമയച്ചിരുന്നു. ജനല്‍ കമ്പിയില്‍ കയര്‍കെട്ടി കഴുത്തില്‍ കുരുക്കിട്ട സെല്‍ഫി ഫോട്ടോയെടുത്തു ഭര്‍ത്താവിന് അയയ്ക്കുകയും ചെയ്തു. ‘ചത്തോളൂ, ?ഞാന്‍ ഡെഡ്‌ബോഡി കാണാന്‍ വന്നോളാം’ എന്ന ശബ്ദസന്ദേശമായിരുന്നു മുകേഷിന്റെ മറുപടി.

Top