8 മത്തേ വയസിൽ പിതാവും ഇതുപോലെ ഉപയോഗിച്ചിരുന്നു; കൂട്ട ബലാൽസംഗത്തിനിരയായ പത്താംക്ലാസുകാരി….

കണ്ണൂരിൽ കൂട്ട ബലാൽസംഗത്തിനിരയായ പത്താംക്ലാസുകാരി പെൺകുട്ടിയിൽ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വന്നു.രണ്ടു കൊല്ലം മുമ്പ് അച്ഛന്‍ പീഡിപ്പിച്ച വിവരം പുറത്തു വരികയാണ്‌. പെൺകുട്ടിയേ പോലീസ് ചോദ്യം ചെയ്തപ്പോഴാണ്‌ 2 വർഷം മുമ്പ് പിതാവ് നടത്തിയ ലൈംഗീക പീഢനം പെൺകുട്ടി പറയുന്നത്.

അന്ന് കുട്ടിക്ക് വെറും 8 വയസുമാത്രം ആയിരുന്നു പ്രായം.വനിതാ പോലീസ് മൊഴിയെടുത്തപ്പോഴായിരുന്നു ഇത് പുറത്തറിയുന്നത്. കൂട്ട ബലാൽസംഗം ചോദിച്ച അറിഞ്ഞ് എല്ലാം രേഖപ്പെടുത്തുന്നതിനിടയിൽ വനിതാ പോലീസിനേ പോലും ഞെട്ടിച്ച് പെൺകുട്ടി പറഞ്ഞത് 2 വർഷം മുമ്പ് അച്ചനും ഇത് ചെയ്തിരുന്നു എന്നാണ്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് പിതാവിനെ കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ നവംബര്‍ 13, 19 തീയതികൾക്കിടയിൽ പറശിനിക്കടവിലെ ലോഡ്ജില്‍ വച്ചു പെണ്‍കുട്ടിയെ കെട്ടിയിട്ട് മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് ലോഡ്ജ് മാനേജര്‍ പവിത്രന്‍, മാട്ടൂല്‍ സ്വദേശികളായ സന്ദീപ്, ഷബീര്‍, ഷംസുദ്ദീന്‍, അയൂബ് എന്നിവരെ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ കെ. ദിനേശന്‍   എന്നിവരെയും അറസ്റ്റ് ചെയ്തു. ഫേസ്ബുക്ക് വഴിയുള്ള പരിചയം മുതലെടുത്തു പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം പുറത്തു വന്നത് വനിതാസെല്ലിലെ പൊലീസുകാരുടെ ഇടപെടല്‍ മൂലമായിരുന്നു.

‘അനുസരണയില്ല, സ്‌കൂളില്‍ പോകാന്‍ താല്‍പര്യമില്ല’ എന്നീ പരാതികളുമായാണു കുട്ടിയുമായി കഴിഞ്ഞ ദിവസം അമ്മയും സഹോദരനും വനിതാ സെല്ലിലെത്തിയത്. എന്നാല്‍ ബ്ലാക്‌മെയില്‍ ഭീഷണിയെത്തിയതോടെയാണ് സത്യം മനസ്സിലാക്കാന്‍ അവര്‍ പൊലീസിന്റെ സഹായം തേടിയത്. ഇതിനിടെയാണ് അച്ഛന്റെ പീഡനവും തിരിച്ചറിയുന്നത്. സെല്ലിലെ പൊലീസുകാര്‍ പെണ്‍കുട്ടിയുമായി ഏറെ നേരം സംസാരിച്ചതോടെ പീഡന വിവരം കുട്ടി തുറന്നു പറഞ്ഞു. കൂട്ടത്തില്‍, വളരെ ചെറിയ പ്രായത്തില്‍ അടുത്ത ബന്ധു പീഡിപ്പിച്ചതായും കുട്ടി വ്യക്തമാക്കി. വിശദമായ ചോദിച്ചപ്പോള്‍ അച്ഛനാണെന്നു പറയുകയും ചെയ്തു. ഫേസ്ബുക്ക് വഴി അഞ്ജന എന്നു പേരുള്ള അക്കൗണ്ടുമായി നടത്തിയ ചാറ്റിംഗാണ് പെണ്‍കുട്ടിയെ കെണിയില്‍ വീഴ്ത്തിയത്.

ഇവരെ കാണാനായി പറശ്ശിനിക്കടവില്‍ എത്തിയപ്പോള്‍ ഒരു സംഘം കാറില്‍ കൂട്ടിക്കൊണ്ടു പോയി ലോഡ്ജില്‍ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. വിശദമായ ചോദ്യം ചെയ്യലില്‍ ഇരുപതിലേറെ വ്യക്തികളെക്കുറിച്ചും പൊലീസ് തിരിച്ചറിഞ്ഞു. പറശ്ശിനിക്കടവിലെ ലോഡ്ജിനു പുറമേ ചില വീടുകളിലും മറ്റു കേന്ദ്രങ്ങളിലും എത്തിച്ചു പീഡിപ്പിച്ചതായും മൊഴിയിലുണ്ട്. അഞ്ജന എന്ന പേരില്‍ കുട്ടിയുമായി ചാറ്റ് ചെയ്തിരുന്നത് പറശ്ശിനിക്കടവ് സ്വദേശിയായ യുവാവായിരുന്നു. ഇതേക്കുറിച്ചു കുട്ടിക്ക് അറിയുമായിരുന്നില്ല.

അഞ്ജനയുടെ സഹോദരനാണെന്നു പരിചയപ്പെടുത്തി ഇയാള്‍ നേരിട്ടും പെണ്‍കുട്ടിയോടു സംസാരിച്ചു. അടുത്ത സൗഹൃദമായതോടെ ഏതാനും നാള്‍ മുന്‍പ് ഇവരെ കാണാനായി കുട്ടി പറശ്ശിനിക്കടവിലെത്തി. സ്‌കൂള്‍ യൂണിഫോമിലാണ് എത്തിയത്. അന്നു കാറില്‍ കയറ്റിക്കൊണ്ടു പോയി ലോഡ്ജിലെത്തി ചില ചിത്രങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് ഈ ചിത്രങ്ങളും ഫേസ്ബുക് ചാറ്റും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയാണു 19നു പെണ്‍കുട്ടിയെ വീണ്ടും പറശ്ശിനിക്കടവിലെത്തിച്ചത്.തുടർന്നായിരുന്നു കൂട്ട ബലാൽസംഗം നടക്കുന്നത്. പലതവണ കൂട്ട ബലാത്സംഗം നടന്നതായും പെണ്‍കുട്ടിയെ ചൂഷണം ചെയ്തവര്‍ പിന്നീട് കൂടുതല്‍ ആളുകളെ എത്തിച്ചതായും കൈമാറാന്‍ ശ്രമം നടന്നതായും വിവരമുണ്ട്.

ഇതിനായി കുട്ടിയെ ഫേസ്ബുക്ക് ചാറ്റടക്കം കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യ മൊഴി രേഖപ്പെടുത്തിയതോടെയാണ് പൊലീസ് കൂടുതല്‍ നടപടികളിലേക്ക് കടന്നത്. പെൺകുട്ടിയുടെ മൊഴി പുറത്ത് വന്നതോടെ കുടുങ്ങുന്നവരിൽ സ്വന്തം പിതാവും ഉൾപെടും.  പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ്ടുത്താൽ പിതാവ്‌ പോക്സോ കേസിൽ അകത്താകും.

പീഡനദൃശ്യങ്ങള്‍ കാട്ടി പെണ്‍കുട്ടിയുടെ സഹോദരനില്‍ നിന്നും പ്രതികള്‍ പണം തട്ടാന്‍ തീരുമാനിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവും സഹോദരനും പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയോട് പോലീസ് വിശദമായി കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് രണ്ടു കൊല്ലം മുമ്പ് അച്ഛന്‍ പീഡിപ്പിച്ച വിവരവും വെളിയില്‍ വരുന്നത്.

Top