കാസര്‍കോട: പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തയിതിന് പിന്നിലെ പ്രതികളെ കൂറിച്ച് സൂചന. സംഭവം നടക്കുന്നതിന് മുമ്പ് പ്രദേശത്ത് കണ്ട കണ്ണൂര്‍ രജിസ്‌ട്രേഷന്‍ ജീപ്പിലാണ് കൊലയാളികള്‍ എത്തിയതെന്ന് പോലീസ് കണ്ടെത്തിയട്ടുണ്ട്.
സ്ഥലത്ത് നിന്ന് കിട്ടിയ മൂന്ന് മൊബൈല്‍ ഫോണുകളില്‍ ഒന്ന് പ്രതികളില്‍ ഒരാളുടേതാണെന്നാണ് പൊലീസിന്റെ നിഗമനം. സ്ഥലത്ത് നിന്ന് പ്രതികളുടേതെന്ന് കരുതുന്ന വിരലടയാളവും പൊലീസിന് കിട്ടിയിട്ടുണ്ട്. അതേ സമയം കൊലയില്‍ നേരിട്ട് പങ്കുണ്ടെന്ന് കരുതുന്ന ലോക്കല്‍ കമ്മിറ്റി അംഗം പീതാബംരനെ ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്തു
പെരിയ കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിനുള്ള സംഘാടകസമിതി യോഗത്തില്‍ ഞായറാഴ്ച ശരത്‌ലാലും കൃപേഷും പങ്കെടുത്തിരുന്നു. കണ്ണൂര്‍ റജിസ്ട്രേഷന്‍ ജീപ്പിലെത്തിയ സംഘം ഈ സ്ഥലത്തുണ്ടായിരുന്നു. ഇവരെ സംഘാടകര്‍ക്കു പരിചയമില്ല. സിപിഎം പ്രാദേശിക നേതാവ് ശരത്‌ലാലിനെയും സംഘത്തെയും ജീപ്പിലെത്തിയവര്‍ക്കു ചൂണ്ടിക്കാണിച്ചുകൊടുത്തിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിനുശേഷം സംഘം കാഞ്ഞിരടുക്കത്തെ ഒരു വീട്ടില്‍ പോയി വസ്ത്രം മാറിയ ശേഷമാണു മടങ്ങിയതെന്നും സൂചനകളുണ്ട്. ഈ സമയം സിപിഎം പ്രാദേശിക നേതാവിന്റെ മകന്‍ ഈ വീടിനടുത്തുകൂടി ബൈക്കില്‍ അമിത വേഗത്തില്‍ പോയതും അന്വേഷിക്കുന്നുണ്ട്
കൊലപാതകം നടന്ന സംഭവസ്ഥലത്തു നിന്നു കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. 4 മൊബൈല്‍ ഫോണുകളാണു കൊലപാതകം നടന്ന സ്ഥലത്തു നിന്നു പൊലീസ് കണ്ടെടുത്തത്. ഇതില്‍ രണ്ടെണ്ണം ശരത്ലാലിന്റെയും ഒരെണ്ണം കൃപേഷിന്റെയുമാണെന്നു തിരിച്ചറിഞ്ഞു. ശേഷിക്കുന്ന ഫോണ്‍ പ്രതികളുടേത് ആയിരുക്കുമെന്ന സംശയത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധന നടത്തുന്നുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന വടിവാളിന്റെ പിടിയും സംഭവസ്ഥലത്തു നിന്നു കണ്ടെടുത്തിട്ടുണ്ട്.
റോഡരികില്‍ ബൈക്ക് മറിഞ്ഞിരിക്കുന്നതു കണ്ടു നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണു ശരത് അബോധാവസ്ഥയില്‍ രക്തം വാര്‍ന്നുകിടക്കുന്നതു കണ്ടത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍നിന്നു മംഗളൂരുവിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു. ഒപ്പം കൃപേഷും ഉണ്ടായിരുന്നുവെന്ന് അറിഞ്ഞു വീണ്ടും തിരച്ചില്‍ നടത്തി. 150 മീറ്റര്‍ അകലെ കുറ്റിക്കാട്ടില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ പൊലീസ് ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെട്ടുകൊണ്ടു വീടു ലക്ഷ്യമാക്കി ഓടുന്നതിനിടെ കൃപേഷ് വീണുപോകുകയായിരുന്നുവെന്നു കരുതുന്നു.
കൃപേഷിന്റെ തലയില്‍ മഴു പോലുള്ള ആയുധത്തിന്റെ വെട്ടേറ്റ് 13 സെന്റിമീറ്റര്‍ ആഴത്തില്‍ മുറിവേറ്റു. തലച്ചോര്‍ പിളര്‍ന്നിരുന്നു. ശരീരത്തില്‍ വാള്‍ ഉപയോഗിച്ചുള്ള വെട്ടുമുണ്ട്. ശരത് ലാലിന്റെ ശരീരത്തില്‍ ചെറുതും വലുതുമായ 20 വെട്ടേറ്റു. പകുതിയിലധികവും കാല്‍മുട്ടിനു താഴെ. മൂര്‍ച്ചയേറിയ വാളുപയോഗിച്ചു നെറ്റിയില്‍ വെട്ടിയതിനാല്‍ 23 സെന്റ്‌റീമീറ്റര്‍ നീളത്തിലുള്ള പരുക്കും മഴു പോലുള്ള കനമുള്ള ആയുധത്താല്‍ വലതു ചെവി മുതല്‍ കഴുത്തു വരെയുള്ള ആഴത്തിലുള്ള പരുക്കും മരണ കാരണമായി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു പൊലീസിനു കൈമാറും.