ശക്തമായ പോളിംഗ് ബിജെപിയ്ക്ക് സാധ്യതയേറുന്നോ…? കൂട്ടിയും കിഴിച്ചും ഒരുമാസം

തിരുവനന്തപുരം: മുമ്പെങ്ങുമില്ലാത്തവിധം ആവേശകരമായ തെരഞ്ഞെടുപ്പാണ് കേരളത്തില്‍ നടന്നത്. ആവേശക്കടലടിക്കുമ്പോഴും സമാധാനപരമായ പോളിംഗാണ് അവസാനിച്ചത്. നാടും നഗരവും ഇളകിമറിഞ്ഞു പോളിങ് ബൂത്തുകളിലേക്കു നീങ്ങിയപ്പോള്‍ കേരളം അസാധാരണമായ പോളിങ് ശതമാനം തൊട്ടു. മുന്നണികള്‍ക്ക് അത് ഒരേസമയം പ്രതീക്ഷയും ഉത്കണ്ഠയും സമ്മാനിക്കുന്നു.

തിരുവനന്തപുത്ത് 72 ശതമാനത്തിന് മുകളിലാണ് പോളിംഗ് നടന്നത്. കഴിഞ്ഞ തവണ 68 ശതമാനം മാത്രം പോളിംഗ് നടന്ന സ്ഥാനത്താണിത്. ഇവിടെ പോളിംഗ് വര്‍ദ്ധിച്ചത് മൂന്ന് മുന്നണികളും ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. നിരവധി വിഷയങ്ങള്‍ മണ്ഡലത്തില്‍ ചര്‍ച്ചയായിട്ടുണ്ടെന്ന് വിലയിരുത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശക്തമായ മത്സരം നടക്കുന്ന പത്തനംതിട്ടയില്‍ ശബരിമല വിഷയം ചര്‍ച്ചായിട്ടുണ്ട്. അത് ഇടതുപക്ഷത്തന് അനുകൂലമായിരിക്കുമോ പ്രതികൂലമായിരിക്കുമോ എന്നും പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ ഇത്തവണ ഈ രണ്ട് മണ്ഡലങ്ങളില്‍ ബി.ജെ.പി അവരുടെ ശക്തി തെളിയിച്ച് ജയിക്കാനുള്ള പോരാട്ടത്തിലാണ്. കുമ്മനത്തെ മിസോറാമില്‍ നിന്നും തിരിച്ച് വിളിച്ചതും കെ. സുരേന്ദ്രനെ അവസാന നിമിഷം കളത്തിലിറക്കിയതും മണ്ഡലത്തിലെ ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

ശബരിമല വിഷയം ചര്‍ച്ചയാകാത്ത മലപ്പുറത്തും പൊന്നാനിയിലും വോട്ടുവര്‍ദ്ധന ഉണ്ടായില്ലെന്നും എന്നാല്‍ പത്തനംതിട്ടയിലും തിരുവനന്തപുരത്തും തൃശൂരിലും പോളിംഗ് വര്‍ദ്ധിച്ചത് തങ്ങള്‍ക്ക് അനുകൂലമാണെന്ന് ബി.ജെ.പി നേതാക്കള്‍ വ്യക്തമാക്കുന്നു. അക്കൗണ്ട് തുറക്കുമെന്ന് മാത്രമല്ല നല്ല സംഖ്യയായിരിക്കും. വോട്ടിങ് ശതമാനം കൂടിയത് ശബരിമല വിഷയം കാരണമാണ് എന്നാണ് വിലയിരുത്തുന്നതെന്നും ബി.ജെ.പി വക്താവ് എം.എസ്.കുമാര്‍ പറഞ്ഞു.

എന്നാല്‍ ഇടതുപക്ഷം ശക്തമായ പ്രചാരണമാണ് മണ്ഡലത്തിലുടനീളം നടത്തിയത്. ബി.ജെ.പി നേതൃത്വത്തെ ഞെട്ടിച്ച് വയനാട്ടില്‍ മത്സരത്തിനെത്തിയ രാഹുല്‍ ഗാന്ധിയുടെ സ്വാധീനവും പോളിംഗ് വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ടമെന്നും വിലയിരുത്തുന്നു. എന്തായാലും ജനം ആര്‍ക്കൊപ്പം നില്‍ക്കും എന്നറിയാന്‍ ഇനിയും ഒരു മാസം കൂടി കാത്തിരിക്കണം എന്നേയുള്ളു.

Top