മുസ്ലിം യുവാവിനെ ലൗ ജിഹാദ് ആരോപിച്ച് മഴുകൊണ്ട് തലങ്ങും വിലങ്ങും വെട്ടി; വെട്ടേറ്റ് വീണ യുവാവിനെ തീകൊളുത്തിക്കൊന്നു; ദൃശ്യങ്ങൾ എല്ലാം മൊബൈലിൽ പകർത്തി

രാജസ്ഥാൻ: ഇത് കണ്ണില്ലാത്ത ക്രൂരത !..ലൗജിഹാദ് ആരോപിച്ച് രാജസ്ഥാനിൽ യുവാവിനെ മഴുകൊണ്ട് വെട്ടി വീഴ്‌ത്തിയ ശേഷം തീകൊളുത്തി കൊന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. രാജസ്ഥാനിലാണ് നാടിനെ നടുക്കുന്ന കൊലപാതക രംഗങ്ങൾ അരങ്ങേറിയത്.പശ്ചിമബംഗാൾ സ്വദേശിയും രാജ്സമന്ദിൽ കരാർ ജീവനക്കാരനുമായ മുഹമ്മദ് അഫ്രസുൽ എന്ന യുവാവാണ് ക്രൂരമായി അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തത്. ശംഭുലാൽ രേഗർ എന്ന മറ്റൊരു യുവാവാണ് കൊലപാതകം നടത്തിയത്. അഫ്രസുലിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ശംഭുലാലിന്റെ സുഹൃത്താണ് മൊബൈലിൽ പകർത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തതായും സംഭവത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്നും രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കത്താരിയ പറഞ്ഞു.

ശംഭുലാലിന്റെ സഹോദരിയുമായി അഫ്രസുലിന് പ്രണയബന്ധമുണ്ടെന്ന് ആരോപിച്ചാണഅ കൊല നടത്തിയത്. ജോലി നൽകാമെന്നു പറഞ്ഞ് മുഹമ്മദ് അഫ്രസുലിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവരികയും മഴു ഉപയോഗിച്ച് ശരീരത്തിൽ വെട്ടി നിലത്തു വീഴ്‌ത്തുകയുമായിരുന്നു. ശംഭുലാലിന്റെ ആക്രമണത്തെ ചെറുത്തു നിൽക്കാൻ പോലും അഫ്രസൂലിന് ആയില്ല. അത്ര വേഗത്തിലായിരുന്നു ആക്രമണം. വെട്ടേറ്റ് നിലത്ത് വീണയുടൻ തീകൊളുത്തുകയും ചെയ്തു.
ആക്രമത്തിൽ നിലത്തുവീണ അഫ്രസുൽ നിലവിളിക്കുന്നതും ജീവനുവേണ്ടി യാചിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് കൊലപാതകി വീഡിയോയിൽ സംസാരിക്കുന്നുമുണ്ട്. കൊലപാതകം മൊബൈൽ ഫോണിൽ ചിത്രീകരിച്ചത് ശംഭുലാലിന്റെ സുഹൃത്താണ്.ശംഭുലാലിന്റെ സഹോദരിയുമായി മുഹമ്മദ് അഫ്രസുലിന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്തുനിന്ന് പകുതിയോളം കത്തിക്കരിഞ്ഞ മൃതദേഹവും ഒരു മഴുവും സ്‌കൂട്ടറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രാജ്നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top