ബാര്‍കോഴ കേസ്; പാര്‍ട്ടിയില്‍ തന്നെ മാണിക്കെതിരെ കോണ്‍ഗ്രസ് പ്രതിനിധികള്‍; മാണി മുന്നണി യോഗം ബഹിഷ്‌കരിച്ചു

KM_Mani

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ യുഡിഎഫിനുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. യോഗത്തില്‍ പങ്കെടുക്കാന്‍ കേരള കോണ്‍ഗ്രസ് പ്രതിനിധികള്‍ ആരും തന്നെ എത്തിയില്ല. തുടര്‍ന്ന് കെഎം മാണി മുന്നണി യോഗം ബഹിഷ്‌കരിക്കുകയായിരുന്നു.

ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം പരസ്യ നിലപാട് എടുത്തതാണ് കേരള കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. തന്നെ മുന്നണിയില്‍ തളച്ചിടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ബാര്‍ കോഴ കേസെന്ന് ചൂണ്ടികാട്ടി കെഎം മാണി പരസ്യമായി രംഗത്തെത്തിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി യൂത്ത് ഫ്രണ്ട് ഹൈക്കമാന്റിന് പരാതിയും നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാര്‍ കോഴ ഗൂഢാലോചനയില്‍ കേരള കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവിനെയും ഉമ്മന്‍ചാണ്ടിയെയും ആവര്‍ത്തിച്ച് വിമര്‍ശിച്ച് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് യൂഡിഎഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്നത്. ഇടഞ്ഞ് നില്‍ക്കുന്ന കെഎം മാണിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് യോഗത്തില്‍െൈ കകൊണ്ടെക്കും.

ബാര്‍കോഴ കേസിലെ ഗൂഢാലോചന സംബന്ധിച്ച് അടുത്തിടെ കേരളാ കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് ഒറ്റുകാരുടെ കൂട്ടമാണെന്നും കപട സൗഹാര്‍ദ്ദം കാട്ടി ബാര്‍ കോഴ നാടകത്തില്‍ വേഷമിട്ടവര്‍ക്ക് യോജിക്കുന്നത് ബ്രൂട്ടസിന്റെ വേഷമാണെന്നും പ്രതിച്ഛായയിലെ ലേഖനത്തില്‍ വിമര്‍ശിച്ചിരുന്നു. ബിജു രമേശിന്റെ മകളുടെ വിവാഹത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശമം. വിവാഹവേദിയില്‍ ഒത്തുകൂടിയവരെ കാണുമ്പോള്‍ ഒറ്റുകാരുടെ കൂടിയാട്ടം എന്ന് ജനം സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ലെന്നും പ്രതിച്ഛായ അഭിപ്രായപ്പെട്ടിരുന്നു.തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനും എന്നും യുഡിഎഫില്‍ തളച്ചിടാനും കെട്ടിച്ചമച്ചതാണ് ബാര്‍കോഴ ആരോപണം എന്ന് നേരത്തെ കെ എം മാണി ആരോപിച്ചിരുന്നു.

മുന്നണി വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കെ എം മാണി നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള കോണ്‍ഗ്രസ് ഒരു സ്വേച്ഛാധിപത്യ പാര്‍ട്ടിയല്ലെന്നും ആര്‍ക്കും അഭിപ്രായങ്ങള്‍ പറയാമെന്നും കെ എം മാണി പറഞ്ഞു. ബാര്‍ കോഴയില്‍ ഗൂാഢാലോചന നടത്തിയവരുടെ പേരുകള്‍ അറിയാം . പക്ഷേ അത് പുറത്ത് പറഞ്ഞാല്‍ മുന്നണി ബന്ധത്തെ ശിഥിലമാക്കുമെന്നും കെഎം മാണി മാധ്യമങ്ങളോട് പറഞ്ഞു.നേരത്തെ നടന്ന സ്റ്റിയറിങ് കമ്മിറ്റിയില്‍ കേരള കോണ്‍ഗ്രസ് മുന്നണി വിടണമെന്ന പൊതുവികാരം ഉയര്ന്നിരുന്നു. കോണ്‍ഗ്രസുകാര്‍ വഞ്ചകരാണെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. ബാര്‍കോഴ കേസില്‍ കെഎം മാണിയെ ഒറ്റപ്പെടുത്തിയതിനെതിരായ വികാരമാണ് പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നത്.

Top