110 കോടി രൂപയ്ക്ക് കരാറൊപ്പിട്ട് കോഹ്ലി;ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ഇതാദ്യം

മുംബൈ: ഐപിഎല്‍ താരലേലത്തില്‍ കോടികളുടെ കഥകേട്ട് മഞ്ഞളിച്ചിരിക്കുകയാണോ. എങ്കില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ഈ കഥകൂടി കേള്‍ക്കണം. വിരാട് കോഹ്ലി ഒരൊറ്റ ബ്രാന്‍ഡുമായി 100 കോടി കരാറില്‍ ഒപ്പിടുന്ന ആദ്യ കായിക താരമെന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ്.

പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്‍ഡ് പ്യൂമയുമായി 110 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ടതോടെയാണ് അപൂര്‍വ നേട്ടത്തില്‍ എത്തിയത്. നേരത്തെ, സച്ചിന്‍ തെണ്ടുല്‍ക്കര്‍, എം.എസ്. ധോണി തുടങ്ങിയ താരങ്ങള്‍ ഒന്നിലധികം ബ്രാന്‍ഡുകളുമായി കരാറില്‍ ഒപ്പിട്ട് 100 കോടി ക്ലബില്‍ എത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്യൂമയുടെ ഗ്ലോബല്‍ അംബാസിഡറായാണ് കോഹ്ലി തെരഞ്ഞെടുക്കപ്പെട്ടത്. എട്ടുവര്‍ഷത്തെ ദീര്‍ഘകാല കരാറാണ് 28 വയസുകാരനായ ഇന്ത്യന്‍ നായകന്‍ ഒപ്പിട്ടിരിക്കുന്നത്. പ്രതിവര്‍ഷം 12 മുതല്‍ 14 കോടി രൂപവരെയാണ് കോഹ്ലിക്ക് ലഭിക്കുന്നത്.ജമൈക്കന്‍ സ്പ്രിന്റേഴ്‌സായ ഉസൈന്‍ ബോള്‍ട്ട്, അസഫ പവല്‍, ഫുട്‌ബോള്‍ താരങ്ങളായ തിയറി ഹെന്റി, ഒളിവര്‍ ജിറോദ് എന്നിവരാണ് ബ്രാന്‍ഡിന്റെ മറ്റു ഗ്ലോബല്‍ അംബാസിഡര്‍മാര്‍.

നേരത്തെ ഐപിഎല്‍ താരലേലത്തില്‍ ഇംഗ്ലീഷ് താരങ്ങളായ ബെന്‍ സ്റ്റോക്‌സും ടൈമല്‍ മില്‍സും കോടികള്‍ കെയ്തിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വിലയായ 14.5 കോടി രൂപയക്ക് പുണെ സൂപ്പര്‍ ജയന്റ്സ് സ്‌റ്റോക്‌സിനെ സ്വന്തമാക്കിയിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ ഒരു ബോളര്‍ക്കു ലഭിക്കുന്ന ഉയര്‍ന്ന തുകയായ 12 കോടി രൂപയ്ക്ക് ടൈമല്‍ മില്‍സിനെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി.

Top