കെ. സുധാകരൻ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക്

തിരുവനന്തപുരം:കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ കോൺഗ്രസിലെ ഫയർ ബ്രാൻഡ് കെ സുധാകരൻ തന്നെ എത്താൻ സാധ്യതയേറുന്നതായി ദൽഹി റിപ്പോർട്ട് .ഹൈക്കമാന്റില്‍ അധ്യക്ഷ സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. ഡിസിസി പ്രസിഡന്റുമാരോടും എംഎല്‍എമാരോടും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് നേരിട്ട് അഭിപ്രായം ആരാഞ്ഞിരുന്നു.അതേസമയം  എ .കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും കെ .സുധാകരനെ പിന്തുണച്ച് രംഗത്തെത്തിയതോടെയാണ് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരന്റെ പേരിന് മുന്‍തൂക്കം വന്നിരിക്കുന്നത് . അതേസമയം മുല്ലപ്പള്ളി രാമചന്ദ്രനെ അധ്യക്ഷനാക്കണമെന്ന ആവശ്യം ഹൈക്കമാന്‍ഡിന് മുന്നില്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ കേരളത്തിലെ നേതാക്കളുടെ കൂടി താല്‍പര്യം പരിഗണിച്ച് സുധാകരനെ അധ്യക്ഷനാക്കുന്നതിനാണ് ഹൈക്കമാന്‍ഡും ഇപ്പോള്‍ മുഖ്യപരിഗണന നല്‍കുന്നത്.യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേയ്ക്ക് എംഎം ഹസന്റെ പേരാണ് പരിഗണിക്കുന്നത്.എന്നാൽ കൊടിക്കുന്നില്‍ സുരേഷ് തുടങ്ങി ആറിലധികം പേരുകളാണ് കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് നിലവില്‍ ഉയര്‍ന്നുവന്നിരിക്കുന്നത് .

ചെങ്ങന്നൂരിലെ തോല്‍വിക്കും രാജ്യസഭാ സീറ്റു ദാനത്തിനു പിന്നാലെയുണ്ടായ പ്രതിസന്ധിയും പരിഹരിച്ച് പാര്‍ട്ടിയെ ലോക്‌സഭ തെരഞ്ഞെടുപ്പിന് സജ്ജമാക്കാന്‍ പുതിയ അധ്യക്ഷനെ ഉടന്‍ നിയമിക്കണമെന്ന നിലപാടാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്. നിലവിലെ സ്ഥിതിയില്‍ മുന്നോട്ടു പോയാല്‍ വന്‍തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പ് ഡി.സി.സി അധ്യക്ഷന്‍മാരും ഹൈക്കമാന്‍ഡ് പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അധ്യക്ഷ സ്ഥാനത്തേക്കുള്ള പട്ടികയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, കെ. സുധാകരന്‍, വി.ഡി സതീശന്‍ എന്നിവരെയാണ് ആദ്യഘട്ടത്തില്‍ പരിഗണിച്ചത്. കര്‍ണാടകത്തിന്റെ ചുമതലയക്കു പിന്നാലെ പ്രവര്‍ത്തക സമിതിയിലും അംഗമായതോടെ വേണുഗോപാല്‍ ഒഴിവാക്കപ്പെട്ടു. സംസ്ഥാന നേതാക്കളാരും പിന്തുണയ്ക്കാത്താണ് സതീശനും കൊടിക്കുന്നിലിനും തിരിച്ചടിയായത്. ഇതിനിടെ ദളിത് കെ.പി.സി.സി അധ്യക്ഷനെന്ന പ്രചാരണം കൊടിക്കുന്നിലിനു വേണ്ടി നടത്തിയെങ്കിലും നേതാക്കള്‍ ഇതിനോട് മുഖം തിരിച്ചു. ഇതോടെയാണ് മുല്ലപ്പള്ളിയിലേക്കും സുധാകരനിലേക്കും പട്ടിക ചുരുങ്ങിയത്.MULLAPPALLI-RG 3

ഒരു ഘട്ടത്തില്‍ സുധാകരനെ അധ്യക്ഷനാക്കുന്നതിന് അനുകൂലമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയെങ്കിലും സമൂഹമാധ്യമങ്ങളിലെ പ്രചാരണവും പരാതിപ്രളയവുമൊക്കെ തിരിച്ചടിയായി. ഇതോടെ മുല്ലപ്പള്ളിക്ക് സാധ്യതയേറി. എന്നാല്‍ ഇപ്പോള്‍ എ.കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും രംഗത്തെത്തിയതാണ് സുധാകരന്റെ സാധ്യത വര്‍ധിപ്പിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സുധാകരനെ അധ്യക്ഷനാക്കണമെന്ന് ഇരു നേതാക്കളും രാഹുലിനോട് നേരിട്ട് ആവശ്യപ്പെട്ടെന്ന കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്നത്. ഇതിനു പിന്നാലെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ഡി.സി.സി അധ്യക്ഷന്‍മാരെ ഫോണില്‍ ബന്ധപ്പെട്ടും അഭിപ്രായം തേടി. ഇതിലും സുധാകരനാണ് മുന്‍തൂക്കം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിക്കേണ്ടി വരുമെന്നതും മുല്ലപ്പള്ളിയെ ഒഴിവാക്കുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

അധ്യക്ഷനു പുറമെ രണ്ടു ഉപാധ്യക്ഷന്‍മാരെ കൂടി നിയമിക്കുമെന്ന ഫോര്‍മുലയാണ് സംസ്ഥാനത്തിനു വേണ്ടി ഹൈക്കമാന്‍ഡ് മുന്നോട്ടു വച്ചതെങ്കിലും തല്‍ക്കാലം അതുണ്ടാവില്ലെന്നാണ് സൂചന.കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കായിരുന്നു നേരത്തേ കെപിസിസി പ്രസിഡന്റിനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. എന്നാല്‍ നാളുകള്‍ കഴിഞ്ഞിട്ടും പേര് നിര്‍ദേശിക്കാന്‍ കഴിയാതെ പോകുന്നതിനാല്‍ രാഹുല്‍ ഗാന്ധി തന്നെ ഉദ്യമം ഏറ്റെടുത്തുവെന്നാണ് സൂചന. ആര് വേണമെന്നത് കീഴ്ഘടകങ്ങളിലും ജനപ്രതിനിധികളോടും അഭിപ്രായമാരാഞ്ഞ ശേഷം പ്രഖ്യാപനം നടത്താനാണ് ഹൈക്കമാന്‍ഡ് തീരുമാനം. രണ്ടു ദിവസമായി ഡിസിസി പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ എന്നിവരോട് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ഫോണിലൂടെ അഭിപ്രായങ്ങള്‍ ചോദിച്ചറിയുന്നുണ്ട്.kpcc1

ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പേരുകള്‍ നിര്‍ദേശിച്ചവരാണ് ഭൂരിഭാഗമെങ്കിലും തലമുറമാറ്റവും ശൈലിമാറ്റവും ആവശ്യമാണെന്നും യുവനേതാക്കളില്‍ ചിലര്‍ അഭിപ്രായമറിയിച്ചിട്ടുണ്ട്. നിലവില്‍ ആറോളം പേരുകളാണ് അധ്യക്ഷസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത്. ഇവരില്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് കേന്ദ്രനേതാക്കള്‍ക്ക് താത്പര്യമുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് അദ്ദേഹം അഭികാമ്യനല്ല. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭാരിച്ച ഉത്തരവാദിത്വങ്ങളും ഫണ്ടു കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങളും നിര്‍വഹിക്കാന്‍ മുല്ലപ്പള്ളിക്ക് കഴിയുമോ എന്നതിലും ഇവര്‍ സംശയങ്ങളുന്നയിക്കുന്നു.ദലിത് പ്രാതിനിധ്യം ചൂണ്ടിക്കാട്ടി കൊടിക്കുന്നില്‍ സുരേഷിനെ സ്ഥാനത്തേക്ക് കൊണ്ടു വന്നാല്‍ പാര്‍ട്ടിക്ക് പുതിയ മുഖമുണ്ടാക്കാന്‍ കഴിയുമെന്നും നേതാക്കള്‍ക്കിടയില്‍ അഭിപ്രായങ്ങളുണ്ട്.  സംസ്ഥാനത്ത് വലിയ പ്രതിസന്ധിയിലൂടെ പാര്‍ട്ടി നീങ്ങുന്നതിനിടെ വിഡി സതീശനെ നേതൃത്വത്തിലേക്ക് കൊണ്ടു വരണമെന്ന അഭിപ്രായവും സജീവമാണ്.കെ മുരളീധരന്‍, ബെന്നി ബഹനാന്‍, കെവി തോമസ് തുടങ്ങിയാണ് ഉയര്‍ന്നു വന്ന മറ്റ് പേരുകള്‍.

Top