കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിയായേക്കും;ലക്ഷ്യം കേരളത്തില്‍ വേരുറപ്പിക്കുക

ന്യുഡല്‍ഹി :കേരളത്തില്‍ ആക്കൗണ്ട്തുറന്ന ബിജെപ്പിക്ക് ഇനി ലക്ഷ്യം മുഖ്യ പ്രതിപക്ഷമോ ഭരണമോ ആണ് .അതിനായുള്ള രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ കേന്ദ്ര മന്ത്രിസഭയില്‍ എത്തിക്കാന്‍ സാധ്യത. അതോടൊപ്പം മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനേയും കേന്ദ്ര പദവിയിലേക്ക് പരിഗണിക്കുന്നുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറിയായോ വൈസ് പ്രസിഡന്റ് പദവിയിലേക്കോ ആയിരിക്കും മുരളീധരനെ പരിഗണിക്കുകയെന്നും ഉന്നത ബിജെപി വൃത്തങ്ങള്‍ സൂചന നല്‍കി.

സംസ്ഥാന പ്രസിഡന്റ് പദവിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ നേതാവാണ് കുമ്മനം. അദ്ദേഹത്തെ കേന്ദ്ര നേതൃത്വത്തിലേക്കു മാറ്റുമ്പോള്‍ സംസ്ഥാന ബിജെപിയില്‍ പുനഃസംഘടന നടക്കാനും സാധ്യതയുണ്ട്. കേന്ദ്രമന്ത്രി സ്ഥാനത്തേക്കു മുരളീധരന്റെ പേരും പരിഗണിക്കുന്നുണ്ടെങ്കിലും കൂടുതല്‍ സാധ്യത കുമ്മനത്തിനാകുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.കുമ്മനത്തെ കേന്ദ്ര നേതൃത്വത്തിലേക്കു മാറ്റുമ്പോള്‍ സംസ്ഥാന ബിജെപിയില്‍ പുനഃസംഘടനയും നടക്കും. സുരേഷ് ഗോപി, പി.കെ. കൃഷ്ണദാസ്, കെ.സുരേന്ദ്രന്‍, കെ.പി. ശ്രീശന്‍, പി.എസ്. ശ്രീധരന്‍പിള്ള എന്നിവരുടെ പേരുകള്‍ സംസ്ഥാന നേതൃത്വത്തില്‍ പരിഗണിക്കപ്പെടുന്നുണ്ട്. എന്നാല്‍, ധാരണയായിട്ടില്ല. ഇതിനിടെ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരില്‍ കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തി അറിയിച്ചു. ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ കുമ്മനത്തെ പ്രസിഡന്റാക്കിയെങ്കിലും പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് കൃഷ്ണദാസ് വിഭാഗമാണെന്ന ആക്ഷേപമാണ് മുരളി വിഭാഗത്തിനുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പി.കെ. കൃഷ്ണദാസ്, എ.എന്‍.രാധാകൃഷ്ണന്‍, എം.ടി. രമേശ് എന്നിവരുടെ നിയന്ത്രണത്തിലാണ് പാര്‍ട്ടിയെന്നും സംസ്ഥാന പ്രസിഡന്റിനെ പോലും മറികടന്ന് ഇവര്‍ തീരുമാനം എടുക്കുന്നുവെന്നുമാണ് ആക്ഷേപം. പാര്‍ട്ടിയുടെ പരിപാടികള്‍ അവഗണിച്ചു മുരളി വിഭാഗം സ്വന്തമായി പ്രവര്‍ത്തിക്കുന്നു എന്നു കൃഷ്ണദാസ് വിഭാഗവും ആരോപിക്കുന്നു.ഇരു വിഭാഗവും ഗ്രൂപ്പു പോരിന്റെ പേരില്‍ കേന്ദ്ര നേതൃത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമായതില്‍ ആര്‍എസ്എസും നീരസം അറിയിച്ചു. സംസ്ഥാന ബിജെപിയുടെ പ്രവര്‍ത്തനം നിര്‍ജീവമാണെന്നാണ് മുരളി പക്ഷത്തിന്റെ പരാതിയില്‍ പ്രധാനമായും പറയുന്നത്. സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിട്ട് മൂന്നു മാസം കഴിഞ്ഞു. ജില്ലാ പ്രസിഡന്റുമാരുടെ യോഗം വിളിച്ചിട്ട് അഞ്ചു മാസമായി.

ദേശീയ കൗണ്‍സിലിനു മുന്നോടിയായി ചിലര്‍ വ്യാജ രസീത് അടിച്ചു പിരിവു നടത്തിയതു സംബന്ധിച്ച പാര്‍ട്ടി അന്വേഷണം മുന്നോട്ടു പോയിട്ടില്ല തുടങ്ങിയ കാര്യങ്ങളാണ് മുരളി വിഭാഗത്തിന്റെ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

Top