സ്വദേശി വത്ക്കരണം: 3140 വിദേശ തൊഴിലാളികളെ പുറത്താക്കി കുവൈറ്റ്; പൊതുമേഖല തൊഴിലാളികള്‍ക്ക് കടുത്ത ഭീഷണി

സ്വദേശിവത്ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കടുത്ത തീരുമാനങ്ങളുമായി മുന്നോട്ട് പോകുകയാണ് കുവൈറ്റ്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന ഇന്ത്യാക്കരുള്‍പ്പെടെയുള്ള 3140 തൊഴിലാളികളെ പിരിച്ചു വിട്ടുകൊണ്ടാണ് കുവൈറ്റ് നയം നയം വ്യക്തമാക്കുന്നത്. വിദേശ തൊഴിലാളികള്‍ക്ക് പകരം പൊതുമേഖലയില്‍ സ്വദേശികളെ നിയമിക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍.

3140 വിദേശ തൊഴിലാളികളെ പിരിച്ചുവിട്ടതായി കുവൈത്ത് സിവില്‍ സര്‍വീസ് കമ്മിഷന്‍ ചെയര്‍മാന്‍ അഹമ്മദ് അല്‍ ജാസര്‍ അറിയിച്ചു. സൗദി അറേബ്യയ്ക്ക് പുറമെ കുവൈത്തിലും സ്വദേശിവത്കരണം ശക്തമാക്കുന്നത് പ്രവാസി മലയാളികള്‍ക്ക് വന്‍ ഭീഷണിയായിരിക്കുമെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ചും വിദ്യാഭ്യാസ, എഞ്ചിനീയറിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധ തൊഴിലാളികള്‍ക്ക്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, മലയാളികള്‍ അടക്കമുള്ള വിദേശതൊഴിലാളികള്‍ക്ക് വന്‍ തിരിച്ചടി നല്‍കുന്ന തീരുമാനവും കുവൈത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. 44,752 വിദേശ തൊഴിലാളികളെയാണ് കുവൈത്ത് പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് 3140 പേരെ പുറത്താക്കിയത്. ഏതാണ്ട് 46 ഗവണ്‍മെന്റ് സെക്ടറുകളിലാണ് വിദേശ തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. വിദ്യാഭ്യാസ രംഗത്ത് 25,498, സേവന രംഗത്ത് 6474, നിയമ ഇസ്‌ലാമിക രംഗത്ത് 3537, എഞ്ചിനീയറിംഗ് രംഗത്ത് 2876, മറ്റ് സേവന മേഖലകളില്‍ 1539 തൊഴിലാളികളുമാണ് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്.

Top