ചേച്ചീ ചേച്ചീ എന്നു വിളിച്ചിട്ട് ചേച്ചിയുടെ ഭർത്താവിനെ തട്ടിയെടുത്തവൾ

കൊച്ചി : ചേച്ചിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത കാവ്യയ്ക്ക് എന്തു സര്‍ട്ടിഫിക്കറ്റാണ് നല്‍കുകയെന്ന് ലിബര്‍ട്ടി ബഷീര്‍ ചോദിക്കുന്നു.ചേച്ചീ ചേച്ചീ എന്നു വിളിച്ചിരുന്ന കാവ്യ മഞ്ജുവാര്യരുടെ ഭര്‍ത്താവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചതാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലേക്ക് നയിച്ചതെന്നും പറഞ്ഞു. മനോരമ ചാനലിന്റെ വാര്‍ത്താചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് ലിബര്‍ട്ടി ബഷീര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തി ബന്ധത്തില്‍ സംഭവിച്ച കോട്ടമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചത് .
നടന്‍ ദിലീപിന്റെയടുത്ത് നിന്ന് എന്തൊക്കെ തെളിവ് കിട്ടിയിട്ടുണ്ടോ അതൊക്കെ കാവ്യയില്‍ നിന്നും പൊലീസിന് കിട്ടിയിട്ടുണ്ടാവുമെന്ന് തീയറ്റര്‍ ഉടമ ലിബര്‍ട്ടി ബഷീര്‍. ദിലീപ് സിനിമയില്‍ വന്ന അന്നു മുതല്‍ തനിക്കറിയാം. അറസ്റ്റിന്റെ തലേ ദിവസം വരെ സംസാരിച്ചിട്ടുണ്ട്. സിനിമയില്‍ വന്നതുമുതല്‍ കാവ്യയുടേയും മഞ്ജുവാര്യയുടെയും ബന്ധങ്ങള്‍ ‍അറിയാവുന്ന വ്യക്തിയാണ് താനെന്നും ലിബര്‍ട്ടി ബഷീര്‍. മഞ്ജുവും കാവ്യയും അടുത്ത സുഹൃത്തുക്കളായിരുന്നു. ചേച്ചീ ചേച്ചീ എന്നു കാവ്യ വിളിച്ചിരുന്ന മഞ്ജു വാര്യരുടെ ഭര്‍ത്താവിനെ തട്ടിയെടുത്തതു മുതലാണ് ഇവരുടെ സൗഹൃദം നഷ്ടപ്പെടുന്നത്. അവിടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
കാവ്യ നിരപരാധിയാണെന്ന സര്‍ട്ടിഫിക്കറ്റൊന്നും താന്‍ കൊടുക്കില്ല. ചേച്ചിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത കാവ്യക്ക് എന്തു സര്‍ട്ടിഫിക്കറ്റാണ് നല്‍കുക. വ്യക്തിപരമായ ബന്ധങ്ങളുടെ തകര്‍ച്ചയാണ് നടിയെ ആക്രമിക്കപ്പെട്ട സംഭവങ്ങളിലേക്ക് നയിച്ചത്. ദിലീപിന്റെ കൂടെ ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടികളിലൊരാളാണ് ആക്രമണത്തിന് ഇരയായ നടി. വ്യക്തിബന്ധത്തില്‍ കോട്ടംതട്ടിയപ്പോഴാണ് കുറ്റകൃത്യങ്ങളിലേക്ക് നയിച്ചതെതെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.

Top