കാമുകിക്കൊപ്പമിരുന്ന എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ഥിയെ സദാചാരഗുണ്ടകള്‍ കൊലപ്പെടുത്തി

തിരുച്ചിറപ്പള്ളി: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ സദാചാര ഗുണ്ടകള്‍ കുത്തി മുറിവേല്‍പ്പിച്ച യുവാവ് മരിച്ചു. തിരുച്ചിറപ്പള്ളിയിലെ ആര്‍ കെ രാമകൃഷ്ണല്‍ എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ത്ഥിയായ തമിഴ്‌വണ്ണന്‍ (21) ആണ് കൊല്ലപ്പെട്ടത്. തമിഴ്‌വണ്ണന്‍ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ചാണ് സംഘം യുവാവിനെ അക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം.

തിമിഴ് വണ്ണനും നഴ്‌സിങ് വിദ്യാര്‍ത്ഥിയായ യുവതിയുമായി തന്റെ കോളെജില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള വനപ്രദേശത്ത് എത്തി. ഇരുവരും ഒരുമിച്ച് ഇരുന്നത് കണ്ട നാലംഗ സംഘം സ്ഥലത്തെത്തി ഇവരോട് മോശമായി സംസാരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പറഞ്ഞ് മോശമായ വാക്കുകള്‍ ഉപയോഗിച്ചതോടെ തമിഴ്‌വണ്ണന്‍ നാലംഗ സംഘവുമായി വാക്കുത്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ സംഘത്തിലെ ഒരാള്‍ തമിഴ്വനന്റെ തുടയില്‍ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് തിരുച്ചിറപ്പള്ളി എസ് പി സിയൂള്‍ ഹഖ് പറഞ്ഞു.

മുറിവേല്‍പ്പിച്ച ശേഷം തമിഴ്‌വണ്ണനോടും യുവതിയോടും എത്രയും വേഗം സ്ഥലത്ത് നിന്ന് പോകണമെന്ന് മുന്നയിപ്പും നല്‍കി. തമിഴ് വണ്ണന്റെ തുടയിലെ മുറിവില്‍ നിന്ന് ചോര വാര്‍ന്ന് ഒഴുകുന്നത് കണ്ട യുവതി ആംബലന്‍സ് വിളിച്ചുവരുത്തി ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അപ്പോഴേക്കും രക്തം ഒരുപാട് നഷ്ടപ്പെട്ടിരുന്നു.

തുടയിലെ ആഴത്തിലുള്ള മുറിവില്‍ നിന്ന് അമിതമായി രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള മാര്‍ഗ മദ്ധ്യേ തമിഴ്‌വണ്ണന്‍ മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇതിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിച്ചതായി എസ് പി സിയൂള്‍ ഹഖ് പറഞ്ഞു.

Top