കോവളം: ഉമ്മൻ ചാണ്ടിയടക്കം കോൺഗ്രസുകാർ പ്രതിരോധവുമായി ലൈംഗിക പീഡക കേസിൽ അറസ്റ്റിലായ കോൺഗ്രസ് എം.എൽ.എയെ സംരഷിക്കാനിറങ്ങിയിട്ടും കുരുക്ക് മുറുക്കി പോലീസ് . ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയനായ കോവളം എംഎല്‍എ എം. വിന്‍സെന്റ് പരാതിക്കാരിയെ രണ്ടുതവണ പീഡിപ്പിച്ചെന്ന് പോലീസ്. പോലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ചു പരാമര്‍ശമുള്ളത്. സെപ്റ്റംബര്‍ പത്തിനും നവംബര്‍ പതിനൊന്നിനും എംഎല്‍എ പരാതിക്കാരിയെ പീഡിപ്പിച്ചെന്നും ഇഷ്ടക്കേട് തുറന്നുപറഞ്ഞിട്ടും പിന്നീട് പിന്തുടര്‍ന്നതായും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒന്നര വര്‍ഷമായി തന്നെ പീഡിപ്പിച്ചു, കടയില്‍ കടന്നു കയറി ഭീഷണിപ്പെടുത്തി, ഫോണിലൂടെ നിരന്തരമായി ശല്യം ചെയ്തു എന്നി പരാതികളുടെ അടിസ്ഥാനത്തിലാണ് എം. വിന്‍സെന്റ് എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തത്. കുറച്ചുദിവസങ്ങള്‍ക്കുമുന്പു വീട്ടമ്മ ആത്മഹത്യക്കു ശ്രമിച്ചതിനെത്തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതേതുടര്‍ന്ന് വീട്ടമ്മയുടെ ഭര്‍ത്താവ് എംഎല്‍എയ്ക്കെതിരേ പരാതി നല്‍കുകയായിരുന്നു. എംഎല്‍എ ഹോസ്റ്റലില്‍ മൂന്നര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ വിന്‍സെന്റിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
അറസ്റ്റിലായ എംഎല്‍എയെ കെപിസിസി സെക്രട്ടറി സ്ഥാനം ഉള്‍പ്പെടെയുള്ള പാര്‍ട്ടി പദവികളില്‍നിന്നുനീക്കി. എന്നാല്‍, എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ വിന്‍സെന്റിനോട് ആവശ്യപ്പെടില്ലെന്നു കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ പറഞ്ഞു.