ലിംഗം മുറിച്ചതിന് രണ്ട് അവകാശികള്‍; രക്തമൊലിപ്പിച്ച് ഓടി യുവാവ്

ജനനേന്ദ്രിയം പാതി മുറിഞ്ഞ നിലയില്‍ പൊന്നാനിക്കാരന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. എന്നാല്‍ കുറ്റിപ്പുറത്തെ സംഭവത്തെ കുറിച്ച് വ്യത്യസ്തമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ആരാണ് മുറിച്ചതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. രണ്ട് പേര്‍ ഈ ക്രൂരകൃത്യത്തിന് അവകാശം ഉന്നയിക്കുന്നുണ്ട്. കുറ്റിപ്പുറത്ത് യുവാവിന്റെ ലിംഗം മുറിച്ചത് യുവതിയാണെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ഈ യുവതി പെരുമ്പാവൂര്‍ സ്വദേശിയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ഇരുവരും കുറ്റിപ്പുറത്ത് മുറിയെടുത്തത്. പൊന്നാനി പുറത്തൂര്‍ സ്വദേശി ഇര്‍ഷാദാണ് ആക്രമിക്കപ്പെട്ടത്. പുറത്തൂര്‍ക്കാരനും പെരുമ്പാവൂര്‍ക്കാരിയും എങ്ങനെ പരിചയത്തിലായി എന്നാണ് പോലീസ് പരിശോധിച്ചത്. ഇവര്‍ കുറേകാലമായി പരിചയമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ക്രൂരതയില്‍ കലാശിച്ചതെന്ന് പോലീസ് കരുതുന്നു. സമാനമായ രീതിയില്‍ പലയിടങ്ങളിലും ഇരുവരും ലോഡ്ജില്‍ മുറിയെടുത്തിരുന്നു. വ്യാഴാഴ്ച രാവിലെയാണ് കുറ്റിപ്പുറത്ത് മുറിയെടുത്തത്. അധികം വൈകാതെ ആക്രമണവും നടന്നു. ആക്രമണത്തിന് ഇരയായ യുവാവ് രക്തം ഒലിപ്പിച്ച് പുറത്തേക്ക് ഓടി വരികയായിരുന്നുവത്രെ. ലോഡ്ജിലെ ജീവനക്കാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. യുവാവിന്റെ ലിംഗം 70 ശതമാനവും മുറിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിലാണ്. ചിലപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയേക്കും. ഇരുവരും നേരത്തെ വിവാഹം ചെയ്തുവെന്നാണ് ചോദ്യം ചെയ്യലില്‍ പോലീസിന് ലഭിച്ച വിവരം. എന്നാല്‍ യുവാവ് ഇക്കാര്യം പരസ്യമാക്കിയിരുന്നില്ല. പരസ്യമായി അംഗീകരിക്കാന്‍ തയ്യാറാകാത്തതാണ് യുവതിയെ പ്രകോപിപ്പിച്ചത്. യുവാവിന്റെ ലോഡ്ജിലുള്ളവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ യുവതി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അധികം വൈകാതെ പോലീസ് പിടികൂടുകയായിരുന്നു.

യുവതിയെ ചോദ്യം ചെയ്ത പോലീസ് ആകെ കുഴങ്ങിയിരിക്കുകയാണ്. ആരാണ് കൃത്യം ചെയ്തതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മുറിയില്‍ ആരും ഇല്ലാത്തത് കൊണ്ട് യുവതിയാണെന്ന് സംശയിക്കുകയാണ്. താനാണ് ലിംഗം മുറിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു. എന്നാല്‍ യുവാവ് താന്‍ സ്വയം മുറിക്കുകയായിരുന്നുവെന്നാണ് പോലീസിനോട് പറഞ്ഞത്. വിശദമായി ചോദ്യം ചെയ്താലേ ഇക്കാര്യം വ്യക്തമാകു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top