സച്ചിന്റെ മകള്‍ സാറ തനിക്ക് സ്വന്തം; മറ്റാര്‍ക്കും വിട്ടു കൊടുക്കില്ലെന്നും ശല്യം ചെയ്തതിന് അറസ്റ്റിലായ യുവാവ്

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറയെ ഒരാള്‍ നിരന്തരം ശല്യം ചെയ്തതും പൊലീസ് അയാളെ അറസ്റ്റു ചെയ്തതുമൊക്കെ വാര്‍ത്തയായിരുന്നു. സച്ചിന്റെ വീട്ടിലേക്ക് തുരുതുരെ വിളിക്കുകയും സാറയെ ശല്യം ചെയ്തു എന്നതുമൊക്കെ കണക്കിലെടുത്താണ് ദേബ്കുമാര്‍ ബെയ്തി എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു മുന്നിലും ദേബ്കുമാര്‍ തന്റെ നിലപാടു മാറ്റിയിട്ടില്ല. സാറയെ താന്‍ തന്നെ വിവാഹം കഴിക്കുമെന്നും മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്നുമാണ് ദേബ്കുമാറിന്റെ വാദം.

സാറ എന്റേതു മാത്രമാണ്, ഞാനവളെ വിവാഹം കഴിക്കും, അവളെ മറ്റാരും സ്വന്തമാക്കാന്‍ അനുവദിക്കില്ല” എന്നാണ് ദേബ്കുമാര്‍ ആവര്‍ത്തിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. താന്‍ സാറയെ നിരവധി തവണ പിന്തുടര്‍ന്നിട്ടുണ്ടെന്നും അവളെ ഒരിക്കലും വിട്ടുേപാവില്ലെന്നും ദേബ്കുമാര്‍ പറയുന്നു. ജനുവരി പതിനൊന്നു വരെ ദേബ്കുമാര്‍ പൊലീസ് കസ്റ്റഡിയിലായിരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സച്ചിന്റെ മുംബൈയിലുള്ള വീട്ടിലേക്ക് തുടര്‍ച്ചയായി വിളിച്ച ദേബ് കുമാര്‍ സാറയോട് മോശമായി സംസാരിക്കുകയായിരുന്നു. മുപ്പത്തിരണ്ടുകാരനായ ദേബ്കുമാര്‍ തുടര്‍ച്ചയായി ഇരുപതു തവണയെങ്കിലും സച്ചിന്റെ വീട്ടിലേക്കു വിളിക്കുകയും സാറയെ തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. പെയിന്ററായി ജോലി ചെയ്യുന്ന ദേബ്കുമാര്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നുവെന്നാണ് വിവരം.

Top