പിണറായി സര്‍ക്കാറിനെ താഴയിറക്കാൻ ഗൂഢാലോചനയില്‍ മഞ്ജു വാര്യർ

കൊച്ചി:പൂന്തുറയില്‍ മഞ്ജു വാര്യര്‍ നടത്തിയ സന്ദര്‍ശനം നാടകമായിരുന്നുവെന്ന് മുന്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറിയും സി.പി.എം മുണ്ടൂര്‍ ഏരിയാ കമ്മറ്റി അംഗവുമായ ഗോകുല്‍ദാസിന്റെതാണ് വിവിദപരാമര്‍ശമുള്ള ഫേസ്ബുക്ക് പോസ്റ്റ്. പിണറായി സര്‍ക്കാറിനെതിരായുള്ള ദുഷ്പ്രചരണങ്ങളെ ആളിക്കത്തിക്കാനാണ് തലസ്ഥാനത്തെ അറിയപ്പെടുന്ന കോണ്‍ഗ്രസ്സുകാരനൊപ്പം മഞ്ജു വാര്യര്‍ ശ്രമിച്ചതെന്നും ഗോകുല്‍ദാസ് തുറന്നടിച്ചു.

ഈ കപട പ്രവണത മേലിലും തുടര്‍ന്നാല്‍, മഞ്ജു വാര്യര്‍ എന്ന വ്യക്തിയോടും അഭിനേതാവിനോടുമുള്ള സകല ബഹുമാനത്തോട് കൂടി തന്നെ പറയട്ടെ, കേരളത്തിലെ പൊതുസമൂഹത്തിന്റെ പ്രതിഷേധത്തിന്റെ അലയടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നേതാവ് മഞ്ജുവിന് കൊടുക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൂന്തുറയില്‍ മഞ്ജുവാരിയര്‍ ഇന്നലെ നടത്തിയ സന്ദര്‍ശനം വെറും ഒരു കാപട്യം മാത്രമല്ലേ. പിണറായി സര്‍ക്കാരിനെതിരെയുള്ള ദുഷ്പ്രചാരണങ്ങളെ ആളി കത്തിക്കാന്‍ നടത്തിയ ഒരു റോഡ് ഷോ മാത്രമായിരുന്നു അത്. ഓഖി ദുരന്തം സംഭവിച്ച് ഒരു മാസത്തിലേറെയായി ഇന്നലെയാണ് മഞ്ജുവാരിയര്‍ എന്ന വ്യക്തി പുറത്തു വന്നത്. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയോ അല്ലാതെയോ വിഷമം രേഖപ്പെടുത്താത്ത ഒരു വ്യ്കതിയുടെ പുതിയ പബ്ലിസിറ്റി സ്റ്റണ്ട്. പത്രക്കാരേയും കൂടെക്കൂട്ടി കല്യാണ വീടുകള്‍ സന്ദര്‍ശിക്കുന്ന ലാഘവത്തോടെയാണ് അവരേയും സംഘത്തേയും ചിത്രങ്ങളില്‍ കാണാന്‍ കഴിഞ്ഞത്.manjuwedding1

ദുരന്ത പ്രദേശത്തെ അനേകം വീടുകളില്‍ എന്തേ ആറ് വീടുകള്‍ മാത്രം സന്ദര്‍ശിച്ചു? എല്ലാവരും തുല്യ നഷ്ടം സംഭവിച്ചവരല്ലേ, ബാക്കി കുടുംബങ്ങള്‍ ഈ ആശ്വാസം അര്‍ഹിക്കുന്നില്ലേ? സന്ദര്‍ശനത്തിന് ശേഷം ദുരന്ത സ്ഥലത്തു നിന്ന് നേരെ സ്റ്റാര്‍ ഹോട്ടലില്‍ പോയി കൂട്ടുകാരും ഫാന്‍സുമൊത്തു ഭക്ഷണം കഴിച്ച ചിത്രങ്ങളും പുറത്തു വന്നത് കണ്ടു. ആ പൈസ മതിയായിരുന്നല്ലോ പ്രതീക്ഷയറ്റ ആ പാവങ്ങള്‍ക്ക് ഒരു ദിവസത്തെ അന്നം വിളമ്ബാന്‍. സ്വയം ഒരു സാംസ്‌കാരിക നേതാവ് ചമയാന്‍ നടത്തുന്ന കപട വേഷങ്ങളല്ലേ ഇതെല്ലാം വാർത്ത മലയാളിവർത്ത റിപ്പോർട്ട് ചെയ്യുന്നു

സര്‍ക്കാരിനെതിരെയുള്ള ഗൂഡാലോചനയില്‍ മഞ്ജുവാരിയരും കണ്ണിയാവുകയാണ് എന്ന് സംശയിക്കാതിരിക്കാന്‍ തരമില്ല. നിസാര്‍ എന്ന തിരുവനന്തപുരത്തെ വീക്ഷണം ലേഖകനാണ് ഈ സന്ദര്‍ശനത്തിന്റെ പ്രധാന സംഘാടകന്‍ എന്ന് അറിഞ്ഞു. അദ്ദേഹം ഈ സന്ദര്‍ശനത്തിനെ പറ്റി മഞ്ജുവാരിയരുമായി നടത്തിയ സ്വകാര്യ വാട്‌സാപ്പ് ചാറ്റ് പരസ്യപ്പെടുത്തുകയുണ്ടായി. അതില്‍ സര്‍ക്കാരിന്റെ വീഴ്ചകളെ പറ്റി സംസാരിക്കുകയുവും അത് മഞ്ജുവാരിയര്‍ ശരിവയ്ക്കുകയും ചെയ്യുന്നുണ്ട്. മേല്പറഞ്ഞ നിസാര്‍ തിരുവനന്തപുരത്ത് അറിയപ്പെടുന്ന ഒരു കോണ്‍ഗ്രെസ്സുകാരനും, കഴിഞ്ഞ മന്ത്രിസഭാ കാലത്തു വിവാദങ്ങളില്‍പ്പെട്ട ഒരു കളങ്കിതനുമാണ്. ഇതില്‍ നിന്ന് മനസ്സിലാവുന്നു അറിഞ്ഞു കൊണ്ട് തന്നെ മഞ്ജുവാരിയര്‍ ഗൂഢാലോചനയുടെ ഭാഗമാവുകയായിരുന്നു എന്ന്.
ഈ ദുരന്തത്തെപ്പറ്റി ഇത്രയേറെ വ്യാകുലപ്പെടുന്ന വ്യക്തി എന്ത് കൊണ്ട് ജിഷാ വധക്കേസില്‍ മികച്ച തീരുമാനങ്ങള്‍ എടുത്ത സര്‍ക്കാരിനെ അഭിനന്ദിക്കാനോ, സഹപ്രവര്‍ത്തകയായ പാര്‍വതിക്ക് നേരെ സമൂഹ മാധ്യമങ്ങളില്‍ നടന്ന അസഭ്യവര്ഷങ്ങളെയും കുറിച്ച് പ്രതികരിച്ചില്ല.തന്റെ സാംസ്‌കാരിക സാമൂഹിക മുഖം മൂടിയാണ് ഇതോടെ കേരളം ജനതയ്ക്ക് മുന്‍പില്‍ അഴിഞ്ഞു വീഴുന്നത് എന്ന് മഞ്ജുവാരിയര്‍ മനസ്സിലാക്കും എന്ന് കരുതുന്നു.ഈ കപട പ്രവണത മേലിലും തുടര്‍ന്നാല്‍, മഞ്ജു വാര്യര്‍ എന്ന വ്യക്തിയോടും അഭിനേതാവിനോടുമുള്ള സകല ബഹുമാനത്തോട് കൂടി തന്നെ പറയട്ടെ, കേരളത്തിലെ പൊതുസമൂഹത്തിന്റെ പ്രതിഷേധത്തിന്റെ അലയടി നേരിടേണ്ടി വരും എന്ന്.

Top