ദിലീപിന്റെ അറസ്റ്റ്:വാര്‍ത്തറയറിഞ്ഞ് മഞ്ജു വാര്യര്‍ പൊട്ടിക്കരഞ്ഞു !

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റ് വാര്‍ത്തയറിഞ്ഞ ഉടനെ ആദ്യ ഭാര്യയായിരുന്ന മഞ്ജു വാര്യര്‍ പൊട്ടിക്കരഞ്ഞതായി വാർത്ത . കമലിന്റെ ആമി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു മഞ്ജു വാര്യര്‍. വാര്‍ത്ത വന്ന ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് നിറുത്തി വച്ചു.ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലെ ‘പത്മസരോവരം’ വീട്ടില്‍ തകര്‍ന്നിരിക്കുകയാണ് കാവ്യ മാധവന്‍. നടിയെ ആക്രമിച്ച കേസില്‍ ഇന്നലെ രാവിലെ ദിലീപിനെ രഹസ്യ കേന്ദ്രത്തിലേക്ക് വിളിച്ചിരുത്തുകയായിരുന്നു. എന്നാല്‍ ആ സമയങ്ങളിലൊന്നും അറസ്റ്റ് ഉണ്ടാകുമെന്ന് കാവ്യാ മാധവനും ബന്ധുക്കളും കരുതിയിരുന്നില്ല. എല്ലാം നല്ല രീതിയില്‍ അവസാനിക്കുമെന്നാണ് ദിലീപ് കാവ്യയോട് പറഞ്ഞിരുന്നതും.മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളൊന്നും വിശ്വസിക്കേണ്ടെന്നും സിനിമാ മേഖലയിലുള്ള ശത്രുക്കളാണ് വാര്‍ത്തകള്‍ക്കെല്ലാം പിന്നിലെന്ന് പറഞ്ഞാണ് ഇത് വരെ ആശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ രഹസ്യ കേന്ദ്രത്തില്‍ നിന്നുള്ള ചോദ്യം ചെയ്യലിന് ശേഷം വൈകുന്നേരം ആറ് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

എന്നാല്‍ വൈകിട്ട് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ചാനലുകളില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കാവ്യ മാധവനും ദിലീപിന്റെ മകള്‍ മീനാക്ഷിയും തകര്‍ന്ന് പോയി. ദിലീപിന്റെ മാതാവ് സരോജവും സിനിമാ നിര്‍മ്മാതാവ് കൂടിയായ അനൂപ്, ഭാര്യ എന്നിവരും കൊട്ടാരക്കടവിലെ വീട്ടിലുണ്ടായിരുന്നു. ഇന്നലെ രാത്രിയും രാവിലെയുമൊന്നും വീട്ടില്‍ ആരും ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്നാണ് വിവരങ്ങള്‍ പുറത്ത് വരുന്നത്.അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റ് ചെയ്ത ദിലീപിനെ റിമാന്‍ഡ് ചെയ്ത് ആലുവ സബ് ജയിലിലില്‍ അയച്ചു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. റിമാന്‍ഡ് വിവരമറഞ്ഞ ദിലീപ് പൊട്ടിക്കരഞ്ഞു. പിന്നീട് ജയിലിലേക്ക് പോകുന്നതിനിടെ താന്‍ നിരപരാധിയാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഇപ്പോള്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന് വി ഐ പി സൗകര്യങ്ങളൊന്നും നല്‍കിയിട്ടില്ല. സാധാരണ തടവുകാര്‍ക്ക് നല്‍കുന്ന പരിഗണന മാത്രമാണ് നല്‍കിയത്. അതേസമയം സഹതടവുകാരുടെ ആക്രമണം ഭയന്ന് ദിലീപിനെ പ്രത്യേക സെല്ലിലാക്കിയിരിക്കയാണ്.manju dileep
കേസില്‍ 11ാം പ്രതിയാണ് ദിലീപ് ഇപ്പോള്‍. എന്നാല്‍ രണ്ടാം പ്രതിയാക്കാനുള്ള നീക്കത്തിലാണ് പൊലീസ്. നടി ആക്രമിക്കപ്പെട്ടതിന്റെ സൂത്രധാരനും ഗൂഢാലോചന നിര്‍വ്വഹിച്ചയാളെന്നതും സംബന്ധിച്ചുള്ള ശക്തമായ തെളിവുകള്‍ പൊലീസിന് ലഭിച്ച സാഹചര്യത്തിലാണ് നീക്കം. കൂട്ടബലാത്സംഗം, മാനഭംഗം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളെല്ലാം താരത്തിനെതിരെ ചുമത്തിയിട്ടുണ്ട്. അതേസമയം ദിലിപിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.പൊലീസ് കസ്റ്റഡി അപേക്ഷയും നാളെ സമര്‍പ്പിക്കും.ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ചെയ്ത ദിലീപിനെ ആലുവ സബ് ജയിലിലേക്കു മാറ്റുകയായിരുന്നു. അങ്കമാലിക്കു സമീപമുള്ള വേങ്ങൂരിലെ മജിസ്ട്രേറ്റിന്റെ വസതിയിലാണ് ദിലീപിനെ ഹാജരാക്കിയത്. പുലര്‍ച്ചെ ആറുമണിയോടെയാണ് ആലുവ പൊലീസ് ക്ലബില്‍നിന്ന് ദിലീപിനെ മജിസ്ട്രേറ്റിന്റെ വീട്ടിലേക്ക് എത്തിച്ചത്.നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന കുറ്റവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ നടന്‍ ദിലീപ് ജയിലഴികള്‍ക്കുള്ളിലായപ്പോള്‍ താരത്തിന്റെ കുരുക്ക് മുറുകുകയാണ്. ദിലീപിനെതിരെ പൊലീസ് വ്യക്തമായ തെളിവുകളങ്ങിയ അന്വേഷണ റിപ്പോര്‍ട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. 120 ബി അനുസരിച്ചുളള ഗൂഢാലോചനാ കുറ്റമാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ മുതല്‍ ദിലീപിനെ അതീവ രഹസ്യമായി ചോദ്യം ചെയ്ത് വരികയായിരുന്നു. ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ്. 19 തെളിവുകളാണ് ദിലീപിനെതിരെ പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്.2013ലാണ് ആദ്യമായി നടിക്കെതിരെ ഇവര്‍ ഗൂഢാലോചന നടത്തിയത്. നടിയെ ആക്രമിക്കാന്‍ രണ്ട് തവണ പദ്ധതിയിട്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയില്‍ എംജി റോഡിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിക്കാന്‍ ആദ്യമായി പദ്ധതിയിട്ടത്. തുടര്‍ന്ന് പൊലീസ് ഫോണ്‍ ലൊക്കേഷന്‍ അടക്കമുളള വിവരങ്ങള്‍ ശേഖരിച്ച്‌ പഴുതടച്ച അന്വേഷണം നടത്തുകയായിരുന്നു.

Top