അശ്രദ്ധയും അമിതാവേശവും നഷ്ടമാക്കിയത് ഒരു ജീവന്‍; മീരക്ക് വിട…

ജൂനിയർ വിദ്യാർഥികളുടെ കാർ ഇടിച്ച് അകാലത്തിൻ ജീവൻ പൊലിഞ്ഞ മീര മോഹന് നാട് കണ്ണീരോടെ വിട നൽകി.

ഇന്നുരാവിലെ സഹപാഠികളും അധ്യാപകരും നാട്ടുകാരുമുൾപ്പെടെ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു സംസ്കാര ചടങ്ങ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോളേജിലെ അവസാന വർഷ പി.ജി വിദ്യാർത്ഥിനിയായിരുന്നു മീരാ. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് ഒന്നാം വർഷ ബി.കോം വിദ്യാർത്ഥികളിൽ കാറോടിച്ചിരുന്ന ആലംകോട് പള്ളിമുക്ക് ആർ.എസ് വില്ലയിൽ മുഹമ്മദ് അഫ്സലിന്റെ (19) പേരിൽ പൊലീസ് മന:പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

ഇയാൾക്കൊപ്പം കാറിലുണ്ടായിരുന്ന മറ്റ് നാലുവിദ്യാർത്ഥികളും ഇപ്പോഴും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്.

മുഹമ്മദ് അഫ്സലിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വർക്കല സി.ഐ അറിയിച്ചു.

വ്യാഴാഴ്ച രാവിലെ 11നാണ് നടാനിനെ നടുക്കിയ സംഭവം നടന്നത്. പ്രേജക്ട് സമർപ്പിക്കാനായി വ്യാഴ്ച രാവിലെ കോളേജിലെത്തിയ മീരയെ ക്യാമ്പസിൽ നിന്ന് പുത്തേക്ക് അമിതവേഗത്തിൽ കുതിച്ച സ്വിഫ്ട് ഇടിക്കുകയായിരുന്നു.

അപകടകരമായി പാഞ്ഞുവന്ന കാർ കണ്ട് സ്‌കൂട്ടർ റോഡരികിലേക്ക് മാറ്റി നിറുത്താൻ മീര ശ്രമിച്ചെങ്കിലും അമിത വേഗതയിൽ കുതിച്ചു വന്ന കാർ സ്കൂട്ടറിൽ ശക്തമായി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ മുകളിലേക്ക് തെറിച്ച മീരയുടെ തല കാറിന്റെ ചില്ലിൽ തട്ടി ഗുരുതരമായ പരിക്കേറ്റിരുന്നു.

റോഡിൽ അബോധാവസ്ഥയിൽ വീണ മീരയെ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവരും ചേർന്ന് താങ്ങിയെടുത്തു വെള്ളം കൊടുക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും കഴുത്തെല്ല് ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു.

ഉടനെ പരിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമാണെന്നു കണ്ടതോടെ കുട്ടിയെ കിംസ് ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇന്നലെ പുലർച്ചയോടെ മീര മരിക്കുകയായിരുന്നു.

Top