പതിനാറുകാരിയെ കാമുകന്‍ കൊന്നു കുഴിച്ചുമൂടി; പെണ്‍കുട്ടി കാണാതായത് രണ്ട് ദിവസം മുമ്പ്

കോട്ടയം: പതിനാറു വയസുകാരിയെ കാമുകന്‍ കൊന്ന് കുഴിച്ചുമൂടി. മണര്‍കാടിന് സമീപം അരീപ്പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മണര്‍കാട് മാലം സ്വദേശി അജീഷ് എന്ന യുവാവാണ് കേസിലെ പ്രധാന പ്രതി. ഇയാള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. പിന്നാലെ മാതാപിതാക്കള്‍ പരാതിയുമായി അയര്‍ക്കുന്നം പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് പെണ്‍കുട്ടിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കാമുകനില്‍ എത്തിച്ചത്. പെണ്‍കുട്ടിയുടെ ഫോണിലേക്ക് അജീഷ് വിളിച്ചിരുന്നുവെന്ന് മനസിലാക്കി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
അരീപ്പറന്പിന് സമീപം പ്രവര്‍ത്തിക്കുന്ന ചെന്നിക്കര ഹോളോ ബ്രിക്‌സ് കന്പനിയുടെ പിന്നിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ കന്പനിയിലെ ഡ്രൈവറാണ് പ്രതി അജീഷ്. ഇയാള്‍ പെണ്‍കുട്ടിയെ അനുനയത്തില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി പത്തടി താഴ്ചയുള്ള കുഴിയിലേക്ക് മൃതദേഹം തള്ളിയിട്ടു. പിന്നീട് പ്രതി കുഴിയിലിറങ്ങി മണ്ണുമാറ്റി മൃതദേഹം കുഴിച്ചിടുകയായിരുന്നു. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top