ബധിരയായ പെണ്‍കുട്ടിയെ ഏഴു മാസം പീഡിപ്പിച്ച 18 പ്രതികളെ കോടതിയില്‍ അഭിഭാഷകര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചു

ചെന്നൈ: ചെന്നൈയില്‍ 11 വയസ് പ്രായമുളള ബധിര ബാലികയെ മാസങ്ങളോളം പീഡിപ്പിച്ച 18 പ്രതികളെ അഭിഭാഷകര്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു. പൊലീസ് കോടതിയിലേക്ക് കൊണ്ടുവരും വഴിയാണ് അഭിഭാഷകര്‍ പ്രതികളെ മര്‍ദ്ദിച്ചത്. കോടതി കെട്ടിടത്തിന്റെ ചവിട്ടുപടിയില്‍ നിന്നും വീണ ചില പ്രതികളെ അഭിഭാഷകര്‍ ചവിട്ടിക്കൂട്ടി. തുടര്‍ന്ന് പൊലീസ് സംഘം പ്രതികളെ രക്ഷപ്പെടുത്തി കോടതിക്കുളളിലെത്തിച്ചു.

ഏഴ് മാസത്തോളമാണ് 18 പ്രതികള്‍ ഏഴാം ക്ലാസുകാരിയെ പീഡനത്തിന് ഇരയാക്കിയത്. ഈ വര്‍ഷം ജനുവരിയിലാണ് പ്രതികള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ആരംഭിച്ചത്. തുടര്‍ന്ന് ജൂലൈ 13ന് മാത്രമാണ് വിവരം പുറത്തറിഞ്ഞത്. വയറുവേദനയുണ്ടെന്ന് 11കാരി മൂത്തസഹോദരിയെ അറിയിച്ചു. താന്‍ പീഡിപ്പിക്കപ്പെട്ടതായി കുട്ടി സഹോദരിയോട് പറഞ്ഞു. ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലെ ജോലിക്കാരാണ് പീഡനത്തിന് ഇരയാക്കിയത്. ചിലപ്പോഴൊക്കെ കുട്ടി കൂട്ട ബലാത്സംഗത്തിനും ഇരയായി. തുടര്‍ന്ന് മൂത്ത സഹോദരി വിവരം രക്ഷിതാക്കളെ അറിയിച്ചു. അവരാണ് പരാതിയുമായി സ്റ്റേഷനിലെത്തിയത് പൊലീസ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനുവരി 15ന് 66 വയസുകാരനായ രവി എന്ന ലിഫ്റ്റ് ഓപ്പറേറ്ററാണ് കുട്ടിയെ അപ്പാര്‍ട്ട്‌മെന്റിലെ ആളില്ലാത്ത ഇടത്ത് കൊണ്ടുപോയി ആദ്യം പീഡിപ്പിച്ചത്. ഇതിന് പിന്നാലെ മറ്റ് 17 പേരും പലപ്പോഴായി പീഡിപ്പിച്ചു. കഴിഞ്ഞ ഏഴ് മാസമായി കുട്ടിയുടെ ദേഹത്ത് ഇവര്‍ കുത്തിവെപ്പ് നടത്തിയതിന് ശേഷമാണ് പീഡിപ്പിച്ചതെന്നും വിവരം പുറത്തുവന്നിട്ടുണ്ട്.

Top