ദിവ്യകാരുണ്യത്തിന്റെ അത്ഭുതശക്തി-വന്‍ ട്രെയിന്‍ അപകടം ഒഴിവായി .. വൈദികന്റെ സാക്ഷ്യം ശ്രദ്ധേയമാകുന്നു

മെന്‍ഡോസ:ദിവ്യകാരുണ്യത്തിന്റെ അത്ഭുതശക്തി-വന്‍ ട്രെയിന്‍ അപകടം ഒഴിവായി .. വൈദികന്റെ സാക്ഷ്യം ശ്രദ്ധേയമാകുന്നു.കിടപ്പു രോഗികള്‍ക്കു വിശുദ്ധ കുര്‍ബാന കൊണ്ട് പോയപ്പോള്‍ യാത്രാമദ്ധ്യേ ഉണ്ടാകാമായിരിന്ന വന്‍ ട്രെയിന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് അര്‍ജന്റീന മെന്‍ഡോസ അതിരൂപതയിലെ ഫാ. അല്‍ജെന്‍ഡ്രോ ബേസാര്‍ എന്ന വൈദികന്‍. താന്‍ ഇപ്പോള്‍ ജീവിക്കുന്നതു തിരുവോസ്തി രൂപനായ യേശു പ്രവര്‍ത്തിച്ച അത്ഭുതം കൊണ്ടാണെന്നാണ് ഫാ. അല്‍ജെന്‍ഡ്രോ സാക്ഷ്യപ്പെടുത്തുന്നത്.

ഏപ്രില്‍ പതിമൂന്നിന് തന്റെ ഇടവകയിലെ വി.ബലിയര്‍പ്പണത്തിനു ശേഷം രോഗികള്‍ക്കു നല്‍കാനുള്ള തിരുവോസ്തിയുമായി കാറില്‍ യാത്ര ചെയ്യവേ സെന്‍ റോക്കിലെ റെയില്‍വേ പാളം കടക്കുമ്പോഴാണ് അപകടം സംഭവിച്ചത്. റെയില്‍വേ സിഗ്നലോ ഗെയ്റ്റോ സ്ഥലത്ത് ഇല്ലായിരിന്നു. പുല്ലുകള്‍ വളര്‍ന്ന് റെയില്‍വേ പാളത്തെ മൂടി കിടക്കുകയായിരുന്ന വഴിയിലൂടെ പോകുമ്പോഴാണ് അപ്രതീക്ഷിതമായി ട്രെയിന്‍ പാഞ്ഞു വന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാളത്തില്‍ പെട്ടു പോയ വൈദികന്‍ ഹോണ്‍ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോഴേക്കും വളവു തിരിഞ്ഞ് ട്രെയിന്‍ അടുത്തെത്തിയിരുന്നു. കാര്‍ തിരിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും വിഫലമാണെന്നു അദ്ദേഹം മനസ്സിലാക്കി. തുടര്‍ന്നു സീറ്റ് ബെല്‍റ്റില്‍ നിന്ന് മോചനം നേടി അത്ഭുതകരമായി കാറില്‍ നിന്ന് ഇറങ്ങിയോടി. മരണത്തിന്‍ മുന്‍പില്‍ നിന്നുള്ള അത്ഭുതകരമായ രക്ഷപ്പെടലായിരിന്നു ഇതെന്ന്‍ ഫാ. ബേസാര്‍ പറയുന്നു.

ട്രെയിനിടിച്ച് വാഹനം തകര്‍ന്നെങ്കിലും മുന്‍ സീറ്റില്‍ വച്ചിരുന്ന തിരുവോസ്തികള്‍ ഭദ്രമായിരിന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ പുറകിലെ സീറ്റില്‍ വച്ചിരുന്ന ധാന്യം ചിതറി തെറിച്ചെങ്കിലും മുന്‍ സീറ്റിലെ പാത്രത്തിലിരുന്ന തിരുവേസ്തികള്‍ അനങ്ങിയിട്ടുപോലുമുണ്ടായിരുന്നില്ല എന്ന വസ്തുത വൈദികനെ അത്ഭുതപ്പെടുത്തി. ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടല്‍ വഴിയാണ് താന്‍ രക്ഷപ്പെട്ടതെന്ന് ലോകത്തെ അറിയിക്കാന്‍ വൈദികന്‍ മടിച്ചില്ല. അപകടത്തില്‍ നിന്നുള്ള രക്ഷപ്പെടലും ദിവ്യകാരുണ്യം സുരക്ഷിതമായിരിന്ന കാര്യവും സി‌എന്‍‌എ ന്യൂസിനോട് അദ്ദേഹം പറഞ്ഞു.

പെട്ടെന്നുണ്ടായ അപകടത്തില്‍ നിന്നും രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കിയ ദൈവത്തോട് നന്ദി പറയുന്നതിനോടൊപ്പം ദിവ്യകാരുണ്യത്തിന്റെ അത്ഭുതശക്തി അനുഭവിച്ചറിയാന്‍ സാധിച്ചതിന്റെ സന്തോഷവും ഫാ.ബേസാര്‍ പങ്കുവെച്ചു. എന്നിരിന്നാലും, അപകടത്തില്‍ നിന്ന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തിരുവോസ്തികള്‍ തന്നോടൊപ്പം എടുക്കാന്‍ സാധിക്കാത്തതിലുള്ള ദുഃഖം തന്നെ അലട്ടുന്നുണ്ടെന്നും ഫാ.ബേസാര്‍ പറഞ്ഞു.

Top