മദ്രസയില്‍ നിന്ന് കാണായായ പെണ്‍കുട്ടികളെ പിതാവുള്‍പ്പെടെ പീഡിപ്പിച്ചു.നാടുവിട്ട പെണ്‍കുട്ടികളെ ഗോവയില്‍ കണ്ടെത്തി

ബെംഗളൂരു:മദ്രസയില്‍ നിന്ന് കാണായായ പെണ്‍കുട്ടികളെ
പിതാവുള്‍പ്പെടെ പീഡിപ്പിച്ചതായി വെളിപ്പെടുത്തല്‍ . കര്‍ണാടകയിലെ മദ്രസയില്‍ നിന്ന് കാണായായ പെണ്‍കുട്ടികളെ ഒടുവില്‍ ഗോവയില്‍ നിന്നു കണ്ടെത്തി. ഇവരാണ് പീഡനത്തിനിരയായത്.പെണ്‍കുട്ടികളില്‍ ഒരാളെ പിതാവും സഹോദരീ ഭര്‍ത്താവും മാനഭംഗപ്പെടുത്തിയെന്നാണ് ആരോപണം. അടുത്തിടെ അവധി സമയത്തു വീടു സന്ദര്‍ശിച്ചപ്പോഴാണ് പെണ്‍കുട്ടിയെ പീ‍‍ഡനത്തിനിരയാക്കിയത്.

തിരിച്ചു മദ്രസയിലെത്തിയ പെണ്‍കുട്ടി സുഹൃത്തിനോട് ഇക്കാര്യം അറിയിച്ചു. തുടര്‍ന്ന് ഇരുവരും മദ്രസയില്‍ നിന്ന് ഗോവയ്ക്കു പോകാന്‍ തീരുമാനിച്ചു. ജോലി തേടിയാണ് ഇവര്‍ ഗോവയ്ക്കു പോയത്.കൂടാതെ, ഗോവയ്ക്കു പോകാന്‍ കുംട റയില്‍വേ സ്റ്റേഷനില്‍ കാത്തു നില്‍ക്കവെ രണ്ടു യുവാക്കള്‍ അടുത്തെത്തി ഇവരുടെ ഫോട്ടോയെടുത്തതായും പെണ്‍കുട്ടികള്‍ പൊലീസിനെ അറിയിച്ചു. അവരുടെ കൂടെ പോയില്ലെങ്കില്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലിടുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്നുപോയ പെണ്‍കുട്ടികള്‍ ഇവര്‍ക്കൊപ്പം പോയി. ഇരുവരും പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ ശേഷം തിരിച്ചു സ്റ്റേഷനിലെത്തിച്ചു.
പിന്നീടു പെണ്‍കുട്ടികള്‍ ഗോവയ്ക്കു പോയി. കുട്ടികളെ കാണാതായതായി മദ്രസയുടെ സെക്രട്ടറി ഹാഫിസ് അബ്ദുല്‍ ഖാദിര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top