ദിലീപ് വിവാദം: മഞ്ജുവിന് അപ്രഖ്യാപിത വിലക്ക്; മോഹൻലാൽ ചിത്രത്തിൽ നിന്നും പുറത്തായി

സിനിമാ ലേഖകൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന പരാമർശങ്ങളുമായി അന്വേഷണ സംഘത്തിനു മൊഴി നൽകിയ നടി മഞ്ജുവാര്യരെ മോഹൻലാൽ ചിത്രത്തിൽ നിന്നും ഒഴിവാക്കിയതിനു പിന്നിൽ ഗൂഡാലോചനയെന്നു സൂചന. മോഹൻലാലുമൊത്തുള്ള ചിത്രമടക്കം നേരത്തെ നിശ്ചയിച്ച നാലു ചിത്രങ്ങളിൽ നിന്നാണ് മഞ്ജുവിനെ ഒഴിവാക്കിയതെന്നാണ് സൂചന.
മഞ്ജു വാര്യരുടെ താരമൂല്യം കുത്തനെ ഇടിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് മോഹൻലാൽ നായകനായ ഒടിയനിൽ നിന്നും ഒഴിവാക്കുന്നതെന്നാണ് സൂചനയെങ്കിലും യഥാർത്ഥ കാരണം ദിലീപ് വിവാദവുമായി ബന്ധപ്പെട്ടാണെന്നാണ് പറയപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആയിരം കോടി മുടക്കി ബി.ആർ. ഷെട്ടി നിർമ്മിക്കുന്ന രണ്ടാം മൂഴത്തിൽ ശക്തമായ കഥാപാത്രത്തെയാണ് മഞ്ജുവിന് വേണ്ടി സംവിധായകൻ ശ്രീകുമാരമേനോൻ ഒരുക്കി വെച്ചിരുന്നത്. പുതിയ സാഹചര്യത്തിൽ ഈ സിനിമയും മഞ്ജുവിന് നഷ്ടമാകും. രണ്ട് സിനിമയും സംവിധാനം ചെയ്യുന്നതും ശ്രീകുമാര മേനോനാണ്.

ദിലീപ് വിവാദത്തിൽ ‘വിവാദ’ കേന്ദ്രമായതോടെ സിനിമാരംഗത്ത് നിന്നും നേരിടുന്ന കടുത്ത എതിർപ്പാണ് സിനിമാ അണിയറ പ്രവർത്തകർ മഞജുവിന്റെ കാര്യത്തിൽ പുനഃപരിശോധന നടത്താൻ കാരണമായതെന്നാണ് അറിയുന്നത്.

മഞ്ജു വാര്യർക്ക് ഊതി വീർപ്പിച്ച ഒരു പരിവേഷമാണുള്ളതെന്നാണ് സിനിമാ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നത്. മഞ്ജു അഭിനയിച്ച മിക്ക ചിത്രങ്ങളും സാമ്പത്തികമായി വൻ പരാജയമാണെന്നും കണക്കുകൾ നിരത്തിയാണവർ ചൂണ്ടികാണിക്കുന്നത്.

‘റാണി പത്മിനി’ എന്ന സിനിമയ്ക്ക് 7 കോടി ചിലവായപ്പോൾ കളക്ഷൻ ഇനത്തിൽ ആകെ ലഭിച്ചത് 2 കോടി 65 ലക്ഷം രൂപയാണത്രേ. ഇതിൽ തന്നെ സാറ്റലൈറ്റ് വകയിലാണ് 2 കോടിയും.

3.7 കോടി മുടക്കിയ ‘ജൊയ് ആന്റ് ബോയ്ക്ക്’ ചിലവ് 4 കോടി വന്നപ്പോൾ ആകെ 1 കോടി 70 ലക്ഷം രൂപയാണ് ലഭിച്ചത്. ഇതിൽ 1.5കോടിയും സാറ്റലൈറ്റ് കളക്ഷനാണ്. 4.2 കോടി മുടക്കിയ ‘കരിക്കുന്നം സിക്സസ്’ ആകെ കളക്റ്റ് ചെയ്തത് 2 കോടി 75 ലക്ഷം രൂപയാണ്. ഇതിലും 2 കോടി സാറ്റലൈറ്റ് വകയാണ് ലഭിച്ചത്. ‘സൈറ ബാനു’വിന് 2.1 കോടി ചിലവായപ്പോൾ കളക്ഷൻ ലഭിച്ചത് വെറും 85 ലക്ഷവുമാണ്. ‘വേട്ട’ സിനിമയിൽ നിർമ്മാതാവിന് 1.5 കോടി രൂപയാണ് നഷ്ടമുണ്ടായത്.

ശ്രീകുമാർ തന്റെ മീഡിയാ ബന്ധം ഉപയോഗിച്ചാണ് സാറ്റലൈറ്റ് തുക വർദ്ധിപ്പിച്ചിരുന്നത്.

മഞ്ജു ഓരോ സിനിമയ്ക്കും 60 മുതൽ 65 ലക്ഷം വരെ ശമ്പളം വാങ്ങിക്കുന്നത് നേരത്തെ തന്നെ നിർമ്മാതാക്കൾക്കിടയിൽ കടുത്ത അസംതൃപ്തിക്ക് കാരണമായിരുന്നു. നിരവധി ഹിറ്റ് സിനിമകൾ ചെയ്ത പാർവതിയെപ്പോലുള്ള നടിമാർ 25 ലക്ഷം മാത്രം വാങ്ങുന്നിടത്താണ് മഞ്ജുവിന്റെ ഈ ഭീമമായ പ്രതിഫലം.

മഞ്ജുവിനെ ‘ഇന്റലിജന്റ് പ്ലാനിങ്ങിൽ’ കൂടി ലേഡി സൂപ്പർ സ്റ്റാറാക്കി താര മൂല്യം ഉയർത്തിയത് പ്രമുഖ പരസ്യ സംവിധായകൻ കൂടിയായ ശ്രീകുമാര മേനോനായിരുന്നു. ഇദ്ദേഹം ഇപ്പോൾ പരസ്യമേഖലയ്ക്ക് അവധി നൽകി സിനിമാ മേഖലയിൽ സജീവമായിരിക്കുകയാണ്.

മഞ്ജുവിനെ ഇന്ന് കാണുന്ന ബ്രാന്റ് ആക്കി വളർത്തിയതും സാമൂഹിക പ്രസക്തിയുള്ള താരമാക്കി മാറ്റിയതും ശ്രീകുമാറിന്റെ ബുദ്ധിയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മഞ്ജു തിരിച്ച് വരാൻ കാരണവും തിരിച്ച് വന്ന ശേഷവുമുള്ള ഓരോ നീക്കങ്ങളും പ്ലാൻ ചെയ്ത് നടപ്പിലാക്കിയതും ശ്രീകുമാർ ആയിരുന്നു.

ചില അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ശ്രീകുമാറുമായി മഞ്ജു ഇപ്പോൾ അകന്നു എന്നാണ് വാർത്തകൾ. ഇതും ഇപ്പോൾ മഞ്ജുവിന്റെ സിനിമാ-പരസ്യ കരിയറുകൾക്ക് തിരിച്ചടിയായി മാറിയിട്ടുണ്ട്.

ഹൗ ഓൾഡ് ആർ യുവിന് ശേഷം എല്ലാ പടങ്ങളും കോടികളുടെ നഷ്ടം ഉണ്ടാക്കിയിട്ടും മഞ്ജുവിന്റെ താരമൂല്യം ഇടിയാതെ കാത്തു സൂക്ഷിച്ചത് ശ്രീകുമാറിന്റെ തന്ത്രങ്ങളായിരുന്നു. പല പ്രോജക്റ്റുകളും ഉണ്ടാക്കിയതും ഫീസ് നെഗോഷിയേറ്റ് ചെയ്യുന്നതുമൊക്കെ ശ്രീകുമാറായിരുന്നുവത്രേ.

ശ്രീകുമാറിന്റെ എല്ലാ ബ്രാൻഡുകളിലും മഞ്ജുവായിരുന്നു അംബാസിഡർ. കല്യാൺ ജുവല്ലേഴ്സിൽ നിന്നും ശ്രീകുമാർ പുറത്ത് പോയപ്പോഴും മഞ്ജു ബ്രാൻഡ് അംബാസിഡറായി തുടർന്നു. ഇവർ തമ്മിലുള്ള ബന്ധം ഗോസിപ് കോളങ്ങളിൽ സജീവമായി. ഈ ബന്ധത്തെക്കുറിച്ച് ദിലീപ് ഇപ്പോൾ ജാമ്യാപേക്ഷയിൽ പറഞ്ഞിട്ടുണ്ട്.

ചോദ്യം ചെയ്യലിൽ ദിലീപ് ഗുരുതരമായ ആരോപണങ്ങളാണ് ശ്രീകുമാറിനെതിരെ ഉന്നയിച്ചത്. ദിലീപിനെതിരെ നടക്കുന്ന ഗൂഢാലോചന ശ്രീകുമാറാണ് നയിക്കുന്നതെന്നാണ് ദിലീപിന്റെയും സുഹൃത്തുക്കളുടെയും പ്രധാന ആരോപണം.

Top