മകള്‍ എതിര്‍ത്തിട്ടും വിവാഹം നടത്താന്‍ ശ്രമിച്ചു…വരനെ പിന്തിരിപ്പിക്കാന്‍ കാമുകിയുമായുള്ള ചാറ്റുകള്‍ വരന് കൈമാറി.മുളന്തുരുത്തി കൂട്ട ആത്മഹത്യക്ക് പിന്നില്‍ കാമുകനും പങ്ക് .വിവരം അറിഞ്ഞ് മകള്‍ ബോധം കെട്ടുവീണു.

കൊച്ചി :മുളന്തുരുത്തി റെയില്‍വേ സ്റ്റേഷനു സമീപം,ഗുവാഹട്ടി എക്സ്‌പ്രസിനു മുമ്പിലേക്ക് ചാടി കൂട്ട ആദ്മഹത്യക്ക് പിന്നില്‍ മകളുടെ കാമുകനും പങ്കുള്ളതായി സൂചന.മൂത്തമകളുടെ വിവാഹം ഉറപ്പിച്ചത് നടക്കില്ല എന്ന തിരിച്ചറിവും അതിലൂടെ ഉണ്ടായ മാനഹാനിയും ആണ് ഇറുമ്പയം കോളനിയില്‍ ഞാറ്റുവീട്ടില്‍ സച്ചിദാനന്ദനും (55) ഭാര്യ സുജാതയും (45) ഇളയ മകള്‍ ശ്രീലക്ഷ്മിയും (20) കൂട്ട ആത്മഹത്യ ചെയ്തത്.അച്ഛന്‍ നിശ്ചയിച്ച വിവാഹം എതിര്‍ത്തു ബാഗുമെടുത്തു മകള്‍ ജ്യോതിലക്ഷ്മി കാമുകനൊപ്പം പോയിരുന്നു.സച്ചിദാനന്ദനെ പിടിവാശിയായിരുന്നു ഇതിന് കാരണം. മൂത്തമകള്‍ ജ്യോതിലക്ഷ്മിയുടെ പ്രണയത്തോടുള്ള എതിര്‍പ്പാണ് സച്ചിദാനന്ദനെ ഈ കൊടുക്രൂരതയ്ക്ക് പ്രേരിപ്പിച്ചത്. സച്ചിദാനന്ദന്റെ മൂത്ത മകള്‍ ജ്യോതിലക്ഷ്മിയുടെ വിവാഹവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സച്ചിദാനന്ദന്റെ ആത്മഹത്യാക്കുറിപ്പിലും ഇത് വിശദീകരിക്കുന്നുണ്ട്. അച്ഛനമ്മമാരുടെയും അനിയത്തിയുടെയും മരണ വാര്‍ത്തയറിഞ്ഞ് തല കറങ്ങി വീണ ജ്യോതി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.

ഈ മാസം 30നാണ് സച്ചിദാനന്ദന്റെ മൂത്ത മകള്‍ ജ്യോതിലക്ഷ്മിയുടെ വിവാഹ നിശ്ചയം നടക്കാനിരുന്നത്. ഇറുമ്പയം കോളനി, ഞാറ്റയില്‍ വീട്ടില്‍ അതിനുള്ള ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. എന്നാല്‍ വീടിനടുത്തുള്ള യുവാവുമായി ജ്യോതിക്കുണ്ടായിരുന്ന അടുപ്പം ചിലര്‍ വരനെ അറിയിച്ചു. ഇതുമൂലം വിവാഹം മുടങ്ങുമോ എന്ന ആശങ്കയിലായി ഈ കുടുംബം. സൗദിയില്‍ ജോലി ചെയ്യുന്ന ആളായിരുന്നു ചേര്‍ത്തല സ്വദേശിയായ വരന്‍. വിവാഹം മുടങ്ങാനുള്ള സാധ്യതയും കാമുകനെ മറക്കാനുള്ള ജ്യോതി ലക്ഷ്മിയുടെ വിമുഖതയുമാണ് സച്ചിദാനന്ദനെ മാനികസ പ്രശ്‌നങ്ങളിലെത്തിച്ചത്. ഭാര്യയേയും ഇളയ മകളേയും കൂട്ടി അങ്ങനെ റെയില്‍വേ ട്രാക്കില്‍ ജീവനൊടുക്കി. സച്ചിദാനന്ദന്റേയും ഭാര്യയുടേയും ഇളയ മകളുടേയും മൃതദേഹം ഉദയംപേരൂര്‍ ആമേടയിലെ കുടുംബ വീട്ടിലും ഇറുമ്പയത്തെ ഇവരുടെ വീട്ടിലും പൊതുദര്‍ശനത്തിനു വച്ച ശേഷം ഞായറാഴ്ച വൈകീട്ട് തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍ ശവസംസ്‌കാരം നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശനിയാഴ്ച രാത്രിയാണ് മുളന്തുരുത്തി റെയില്‍വേ സ്റ്റേഷനില്‍ മൂന്നംഗ കുടുംബം ട്രയിനിടിച്ച് മരിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സംഭവം ആത്മഹത്യയാണെന്ന് വ്യക്തമാക്കുന്ന തെളിവ് പൊലീസിന് ലഭിച്ചത്. സുഹൃത്തായ വേണുവിന്റെ പേരില്‍ സച്ചിദാനന്ദന്‍ എഴുതിയ ആത്മഹത്യ കുറിപ്പില്‍ നിന്നാണ് ഈ വിവരങ്ങള്‍ പൊലീസിന് കിട്ടിയത്. റെയില്‍വെ സ്റ്റേഷനു സമീപം പാര്‍ക്ക് ചെയ്തിരുന്ന സച്ചിദാനന്ദന്റെ ബൈക്കില്‍ നിന്നാണ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തത്. തന്റെ പേരിലുള്ള സ്വത്തുക്കള്‍ സഹോദരന് കൈമാറണമെന്നും കത്തില്‍ സച്ചിദാനന്ദന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മരിച്ച സച്ചിദാനന്ദന്‍ കൊച്ചിന്‍ തുറമുഖത്തും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിലും കരാര്‍ തൊഴിലാളിയായി ജോലി നോക്കിയിട്ടുണ്ട്.

ശനിയാഴ്ച രാവിലെ കോട്ടയത്തെ ബന്ധുവിനെ വിരുന്നു വിളിക്കാന്‍ ഭാര്യ സുജാതയുമൊത്ത് സച്ചിദാനന്ദന്‍ പോയിരുന്നു. കോട്ടയത്തുനിന്ന് വൈകീട്ട് 6 മണിയോടെ ബന്ധുവും മുന്‍ ബ്ലോക്ക് പഞ്ചായത്തംഗവുമായ വേണുഗോപാലിന്റെ വീട്ടിലെത്തി. അവിടെ വച്ച്, വീടിനടുത്തുള്ള യുവാവുമായി ജ്യോതിക്കുണ്ടായിരുന്ന അടുപ്പം ചര്‍ച്ചയായി. ഈ പ്രശ്‌നത്തില്‍ മുമ്പും ഇടപെട്ടിട്ടുള്ളയാളായിരുന്നു വേണുഗോപാല്‍. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സൗദിയില്‍ നിന്ന് വരന്റെ സുഹൃത്ത് തന്നെ വിളിച്ചിരുന്ന കാര്യം വേണു സൂചിപ്പിച്ചു. ജ്യോതിയുമായി അടുപ്പമുണ്ടായിരുന്ന യുവാവ് ചില മോശം മെസേജുകള്‍ സൗദിയില്‍ ജോലിചെയ്യുന്ന വരനും സുഹൃത്തിനും അയച്ച കാര്യമായിരുന്നു അത്.

ഇക്കാര്യം ജ്യോതിയോട് ചോദിക്കരുതെന്നും അടുത്ത ദിവസം താനെത്തി സംസാരിക്കാമെന്നും വേണു പറഞ്ഞു. രാത്രി ഏഴേകാലോടെയാണ് അവര്‍ വേണുവിന്റെ അടുത്തു നിന്ന് വീട്ടിലേക്ക് മടങ്ങിയത്. ഇതോടെ വരന്‍ കാര്യങ്ങള്‍ എല്ലാം അറിഞ്ഞെന്ന് സച്ചിദാനന്ദന്‍ മനസ്സിലാക്കി. വീട്ടിലെത്തി ജ്യോതിലക്ഷ്മിയുമായി സംസാരിച്ചു. അപ്പോഴും വിവാഹത്തിന് സമ്മതിക്കില്ലെന്ന് ജ്യോതി ലക്ഷ്മി ആവര്‍ത്തിക്കുകയും ചെയ്തു. ഇതോടെ വഴക്ക് മൂത്തു. ബാഗുമെടുത്ത് ജ്യോതിലക്ഷ്മി വീടുവിട്ടിറങ്ങി. കാമുകനൊപ്പം പോകാനുള്ള ശ്രമം തടയാന്‍ സച്ചിദാനന്ദന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ജ്യോതിലക്ഷ്മി പോയതോടെ മരണത്തിലേക്ക് നടക്കാന്‍ സച്ചിദാനന്ദന്‍ തീരുമാനിക്കുകയായിരുന്നു.
സൗദിയില്‍ നിന്ന് 8.51 ന് വരന്റെ സുഹൃത്ത് വേണുവിനെ വീണ്ടും വിളിച്ചു. സച്ചിദാനന്ദനും ഭാര്യയും ഇളയ മകളും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് ജ്യോതി ഫോണ്‍ ചെയ്ത് അറിയിച്ചെന്നായിരുന്നു സന്ദേശം. പിന്നെ വേണു സച്ചിദാനന്ദനെ വിളിച്ചതിനൊന്നും മൊബൈലില്‍ മറുപടി കിട്ടിയില്ല. വീട്ടില്‍ വച്ച് അമ്മയും ജ്യോതിയുമായി വഴക്കുണ്ടായെന്നും സൗദിയിലെ സുഹൃത്ത് പറഞ്ഞിരുന്നു. മുമ്പൊരിക്കല്‍ ഇതുപോലെ ജ്യോതിയോട് പിണങ്ങി, വീടുവിട്ട് വെളിയനാട്ടിലെ ബന്ധുവിന്റെ വീട്ടില്‍ പോയി ഇവര്‍ താമസിച്ചിട്ടുണ്ട്. അന്ന് ജ്യോതി അച്ഛനമ്മമാരുടെ ഇഷ്ടത്തിനു വഴങ്ങി പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നു.ഉദയംപേരൂര്‍ ആമേട സ്വദേശികളായ ഈ കുടുംബം രണ്ടു വര്‍ഷം മുമ്പാണ് ഇറുമ്പയത്ത് താമസിക്കാനെത്തിയത്. ഇന്‍ഫോ പാര്‍ക്കിലായിരുന്നു ജ്യോതിലക്ഷ്മിയുടെ ജോലി. ശ്രീലത കോട്ടയം കെ.ഇ.കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിലെ വെല്‍ഡിങ് തൊഴിലാളിയായിരുന്നു സച്ചിദാനന്ദന്‍. ഭാര്യ സുജാത വീടിനു സമീപം പെട്ടിക്കട നടത്തുകയായിരുന്നു.

Top