ഇടതു മുന്നണിയില്‍ കുരിശ് യുദ്ധം ! കോടിയേരിയുമായുള്ള ഉഭയകക്ഷി ചര്‍ച്ച കാനം റദ്ദാക്കി;മുന്നണി യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ കുരിശുയുദ്ധം നയിക്കാനുറച്ച് സിപിഐ നേതാക്കള്‍

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ ‘കുരിശ് യുദ്ധം പ്രക്യാപിച്ച് കലാപം .സി.പി.എമ്മും ,സി.പി.ഐ’യും പരസ്പരം കൊമ്പുകോര്‍ക്കുന്ന ത് കടുപ്പിച്ചു.മുന്നണിയില്‍ നിന്നും സി.പി.ഐ യെ പുറത്തു ചാടിക്കാനുള്ള ശ്രമത്തില്‍ എന്ന തരത്തില്‍ സി.പി.എം പ്രവര്‍ത്തനവും .പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത റവന്യൂവകുപ്പിന്റെ നടപടിയെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയതോടെ മൂന്നാര്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐ. ഇതിന്റെ ഭാഗമായി ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി നടത്താനിരുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍നിന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ പിന്മാറി.

പാപ്പാത്തിച്ചോലയിലെ സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന കുരിശ് റവന്യൂ സംഘം പൊളിച്ചുമാറ്റിയതിനെ മുഖ്യമന്ത്രി പരസ്യമായി വിമര്‍ശിച്ചത് റവന്യൂവകുപ്പിന്റെ അധികാരത്തിലേയ്ക്കുള്ള കടന്നുകയറ്റവും മന്ത്രിയെ അവഹേളിക്കുന്ന നടപടിയായുമാണ് സിപിഐ കാണുന്നത്. ഈ സാഹചര്യത്തിലാണ് ഉഭയകക്ഷി ചര്‍ച്ചയില്‍നിന്ന് പിന്മാറാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്ന് സിപിഐ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലിന്റെ പേരില്‍ സിപിഐയെ കടന്നാക്രമിക്കുന്നത് ഇന്ന് നടക്കുന്ന മുന്നണിയോഗത്തില്‍ ഉന്നയിക്കും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെ മൂന്നാറിലേത് സ്വഭാവിക നടപടിയാണെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പ്രതികരിച്ചു. ഇതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകളൊന്നും ആവശ്യമില്ലെന്നും മുഖ്യമന്ത്രിയുടെ വിമര്‍ശങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ കുറിച്ച് ഒന്നും ഞാന്‍ പറയുന്നില്ല. അങ്ങനെ പറയുന്നത് ശരിയുമല്ല. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുക തന്നെ ചെയ്യും. കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഇടുക്കി ജില്ലാ കളക്ടറും ദേവികുളം സബ്കളക്ടറും പങ്കെടുക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. റവന്യൂമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെയാണ് സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത്.Kodiyeri balakrishan -Kanam

പാപ്പാത്തിച്ചോലയിലെ കുരിശുതകര്‍ത്ത് കൈയേറ്റം ഒഴിപ്പിച്ചതിലെ അതൃപതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇന്ന് സി.പി.എം.-സിപിഐ. ഉഭയകക്ഷി ചര്‍ച്ച നടക്കാനിരിക്കെയാണ് മൂന്നാര്‍ കൈയേറ്റം വീണ്ടും ഇരുകക്ഷികള്‍ക്കുമിടയില്‍ അലോസരത്തിന് കാരണമാകുന്നത്. ഇന്ന് ചേരുന്ന ഇടതുമുന്നണി യോഗത്തിലും മുഖ്യമന്ത്രിയുടെ നിലപാട് ചര്‍ച്ചാവിഷയമാകുമെന്നും സിപിഐ നേതാക്കള്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് പരസ്യമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെങ്കിലും റവന്യൂമന്ത്രിയുടെ ഓഫീസ് കൈയേറ്റം ഒഴിപ്പിക്കലില്‍ ജാഗ്രതക്കുറവുണ്ടായെന്ന വാദത്തെ തള്ളിക്കളയുകയാണ്. മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിന്റെ പശ്ചാത്തലത്തില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നാണ് സിപിഐയുടെ നിലപാട്. മുഖ്യമന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം ഒഴിപ്പിക്കല്‍ നടപടികള്‍ താന്‍ അറിഞ്ഞിട്ടേയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം ശരിയല്ലെന്നാണ് ലഭിക്കുന്ന വിവരം. 45 അംഗ പൊലീസ് സംഘത്തിന്റെ സംരക്ഷണത്തിലാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കല്‍ നടത്തിയത്. അതിരാവിലെതന്നെ ഒഴിപ്പിക്കല്‍ നടത്താനുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. ഇതെല്ലാം ആഭ്യന്തരവകുപ്പിന്റെയും ഇന്റലിജന്റ്‌സിന്റെയും ചുമതലയുള്ള മുഖ്യമന്ത്രി അറിയാതിരിക്കില്ലെന്ന് റവന്യൂമന്ത്രിയുടെ ഓഫീസും വിശദീകരിക്കുന്നു.

അതിനിടെ കയ്യേറ്റത്തെ മതപരമായ പ്രശ്‌നമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രി നിലപാടിനെതിരെ ബിജെപിയും രംഗത്തെത്തി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര മന്ത്രിമാരുടെ സംഘം മൂന്നാര്‍ സന്ദര്‍ശിക്കണമെന്ന ആവശ്യവുമായി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ്. ഇതും വിവാദത്തിന് പുതിയ തലം നല്‍കുന്നതാണ്.

Top