പട്ടാപ്പകല്‍ കടയില്‍ കയറി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി!! ഭര്‍ത്താവിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു

കൊല്ലം: പട്ടാപ്പകല്‍ കഴുത്തറുത്ത് യുവതിയെ കൊലപ്പെടുത്തി. തയ്യല്‍തൊഴിലാളിയായ യുവതിയെ ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ ആള്‍ തയ്യല്‍ക്കടയില്‍ കയറിയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വടക്കേവിള പള്ളിമുക്ക് അക്കരവിള നഗര്‍ 158 എ യില്‍ അജിതകുമാരി (48)യാണ് കൊല്ലപ്പെട്ടത്.

പള്ളിമുക്ക് വില്ലേജ് ഓഫീസിന് സമീപം ഇവര്‍ നടത്തുന്ന ‘ഫൈന്‍ സ്റ്റിച്ചിംഗ്’ എന്ന സ്ഥാപനത്തില്‍ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു നാടിനെ നടുക്കിയ അരുംകൊല. സംഭവത്തിനു ശേഷം താമസസ്ഥലത്തുനിന്ന് കാണാതായ ഭര്‍ത്താവ് സുകുമാരനായി പൊലീസ് അന്വേഷണം തുടങ്ങി. അജിതയും ഹോട്ടല്‍ തൊഴിലാളിയായ ഭര്‍ത്താവും വര്‍ഷങ്ങളായി അകന്നു കഴിയുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ ആള്‍ തയ്യല്‍ക്കടയുടെ മുന്നില്‍ ബൈക്ക് നിറുത്തി അകത്തേക്കു കയറിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. തയ്യല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന അജിതയുടെ വായില്‍ തുണി തിരുകിയ ശേഷം കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. കഴുത്ത് പകുതി അറ്റശേഷം മരണം ഉറപ്പാക്കുംവിധം കത്തി കുത്തിയിറക്കിയ നിലയിലായിരുന്നു.

നിലവിളി കേട്ട് തൊട്ടടുത്ത കടയിലുണ്ടായിരുന്നവര്‍ എത്തിയപ്പോഴേക്കും ബൈക്കിലെത്തിയ ആള്‍ സ്ഥലംവിട്ടു. ചിലര്‍ കാറില്‍ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. കഴുത്തില്‍ കുത്തിയിറക്കിയിരുന്ന കത്തി വലിച്ചൂരിയ ശേഷം അജിതകുമാരിയെ നാട്ടുകാര്‍ പാലത്തറയിലെ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കിഷോര്‍, കിരണ്‍ എന്നിവരാണ് മക്കള്‍.

Top