ഗോസിപ്പ് അന്വേഷിക്കേണ്ട ഒരു അക്കൗണ്ടും എനിക്കില്ല: നമിത പ്രമോദ്

കൊച്ചി :നടി ആക്രമിക്കപ്പെട്ട കേസില്‍ വാര്‍ത്തകളിലേയ്ക്ക് തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ നടി നമിത പ്രമോദ് വിശദീകരണവുമായി രംഗത്ത്.നേരത്തെ ഒരു റിയാലിറ്റി ഷോയില്‍ ദിലീപിനെയും കാവ്യാ മാധവനെയും കുറിച്ച് പരാമര്‍ശം നടത്തി എന്ന പേരില്‍ നമിതയ്‌ക്കെതിരെ നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, താന്‍ അത്തരത്തില്‍ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും നമിത ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു.ഇതിനുശേഷമാണ് ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ നമിതയുടെ പേര് വലിച്ചിഴയ്ക്കപ്പെട്ടത്. NAMITHA PRAMOD FBമലയാളത്തില്‍ സൂപ്പര്‍ഹിറ്റായ മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നമിത.നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനും കാവ്യാ മാധവനുമൊപ്പം യു.എസില്‍ പര്യടനം നടത്തിയ ഒരു യുവ നടിയെയും ഒരു ഗായികയെയും ചോദ്യം ചെയ്യും എന്ന മട്ടില്‍ പ്രചരിച്ച വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു നമിത.ഗോസിപ്പുകളെ അവഗണിക്കുകയാണ് പതിവ്. ഇപ്പോള്‍ എല്ലാ പരിധിയും ലംഘിക്കുന്ന തരത്തില്‍ വാര്‍ത്ത വരുന്നത് കൊണ്ടാണ് ഈ കുറിപ്പിടുന്നതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നമിത പറഞ്ഞു. അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന ഒരു അക്കൗണ്ടും തനിക്കില്ലെന്നും നമിത പറഞ്ഞു.

നമിതയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഗോസിപ്പുകള്‍ക്ക് ഇരയാകുന്നത് പുതിയ സംഭവമല്ല. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന പല സ്ത്രീകളും നമ്മുടെ സമൂഹത്തിലെ വികല മനസുള്ളവരില്‍ നിന്ന് ഇത്തരം അക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതര്‍ഹിക്കുന്ന വിധം അവഗണിക്കുകയാണ് പതിവ്. അതിന്റെ എല്ലാ പരിധികളും ലംഘിക്കുന്ന തരത്തില്‍ ചില വാര്‍ത്തകള്‍ വരുന്നത് കൊണ്ടാണ് ഈ കുറിപ്പ്.മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കില്‍ അഭിനയിക്കുകയാണ് ഞാനിപ്പോള്‍. തെങ്കാശിയിലാണ് ഷൂട്ടിംഗ്. അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന ഒരു അക്കൗണ്ടും എനിക്കില്ല. ബാങ്കില്‍ മാത്രമല്ല; മറ്റൊരിടത്തും. സങ്കല്‍പ്പത്തില്‍ വാര്‍ത്തകള്‍ മെനയുന്നവര്‍ അതിന് ഇരകളാവുന്നവരുടെ മനോവിഷമം കൂടി അറിഞ്ഞിരുന്നെങ്കില്‍ എന്നാശിക്കുന്നു.

Top