മോദിയുടെ ഒരു കള്ളം കൂടി പൊളിഞ്ഞു; നാല് വര്‍ഷം കൊണ്ട് നിര്‍മ്മിച്ചത് 35 വിമാനത്താവളമല്ല, വെറും ഏഴെണ്ണം

ന്യൂദല്‍ഹി: നാല് വര്‍ഷം കൊണ്ട് നിര്‍മ്മിച്ചത് വെറും ഏഴെണ്ണം; 35 വിമാനത്താവളമല്ല. മോദിയുടെ ഒരു കള്ളം കൂടി പൊളിയുന്നു.സിക്കിം വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ പലകാര്യങ്ങളും കള്ളമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ നൂറാമത്തെ വിമാനത്താവളമാണെന്നായിരുന്നു ഉദ്ഘാടനചടങ്ങില്‍ മോദി രാജ്യത്തോടായി പറഞ്ഞത്. തന്റെ സര്‍ക്കാരിന്റെ കാലത്ത് 35 വിമാനത്താവളങ്ങള്‍ നിര്‍മ്മിച്ചുവെന്നും മോദി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതെല്ലാം കള്ളമാണെന്ന് ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

67 വര്‍ഷത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ 2014 വരെ നിര്‍മ്മിച്ചത് 65 വിമാനത്താവളങ്ങളാണ്. ഒരുവര്‍ഷം ശരാശരി ഒരു വിമാനത്താവളം എന്ന കണക്കില്‍!. എന്നാല്‍ കഴിഞ്ഞ 4 വര്‍ഷത്തെ കണക്ക് പ്രകാരം ഒരു വര്‍ഷം ശരാശരി 9 വിമാനത്താവളങ്ങളാണ് നിര്‍മ്മിച്ചത്.”സിക്കിം വിമാനത്താവളം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകളാണിത്. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ പ്രകാരം പ്രധാനമന്ത്രിയുടെ വാക്കുകള്‍ കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. രാജ്യത്ത് വ്യോമമേഖലയുമായി ബന്ധപ്പെട്ട നിര്‍മ്മാണങ്ങള്‍ക്കും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തരവാദിത്വം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കാണ്.airport2

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2017-18ലെ വാര്‍ഷിക കണക്ക് പ്രകാരം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴിലുള്ളത് 129 വിമാനത്താവളങ്ങളാണ്. ഇവയില്‍ 101 വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനസജ്ജവും 28 എണ്ണം പൂര്‍ണ്ണ പ്രവര്‍ത്തനസജ്ജമല്ലാത്തതുമാണ്. 2014 ഡിസംബര്‍ വരെ രാജ്യത്തെ വിമാനത്താവളങ്ങുടെ എണ്ണം 125 ആണെന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വ്യക്തമാക്കുന്നത്.

2014 ഡിസംബര്‍ 1 വരെ ഇവയില്‍ 94 വിമാനത്താവളങ്ങളും/ സിവില്‍ എന്‍ക്ലേവ്‌സും പ്രവര്‍ത്തനസജ്ജവും 31 വിമാനത്താവളങ്ങളും/ സിവില്‍ എന്‍ക്ലേവ്‌സും പൂര്‍ണ്ണപ്രവര്‍ത്തനസജ്ജമല്ലാത്തതുമാണ്. അതായത് 2014-18 കാലയളവില്‍ രാജ്യത്തെ പ്രവര്‍ത്തനസജ്ജമായ വിമാനത്താവളങ്ങള്‍ നിര്‍മ്മിച്ചത് 7 എണ്ണം മാത്രമാണ്. പ്രധാനമന്ത്രി പറഞ്ഞ 35 വിമാനത്താവളങ്ങള്‍ എന്ന അവകാശവാദം തെറ്റാണെന്ന് ഇത് വ്യക്തമാക്കുന്നു.2008 ലെ യു.പി.എ സര്‍ക്കാരാണ് സിക്കിമിലെ വിമാനത്താവളത്തിന് അനുമതി നല്‍കിയത്. വിമാനത്താവളത്തിന്റെ 83 ശതമാനം ജോലികളും 2014 ജൂലൈയില്‍ തന്നെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ 2016 ല്‍ നിലവില്‍ വന്ന ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് വിമാനത്താവളം പ്രവര്‍ത്തനസജ്ജമായത്.2008 ലെ യു.പി.എ സര്‍ക്കാരാണ് സിക്കിമിലെ വിമാനത്താവളത്തിന് അനുമതി നല്‍കിയത്. വിമാനത്താവളത്തിന്റെ 83 ശതമാനം ജോലികളും 2014 ജൂലൈയില്‍ തന്നെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ 2016 ല്‍ നിലവില്‍ വന്ന ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് വിമാനത്താവളം പ്രവര്‍ത്തനസജ്ജമായത്.

Top