നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍ വെച്ചു തന്നെ ആധാര്‍; പുതിയ പദ്ധതിയുമായി സര്‍ക്കാര്‍

നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍ വെച്ചു തന്നെ ആധാര്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന പദ്ധതിക്ക് ഐ. ടി മിഷന്‍ തുടക്കമിട്ടു. അക്ഷയ കേന്ദ്രങ്ങള്‍ ടാബുകളുടെ സഹായത്തോടെ ആശുപത്രിയിലെത്തി ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റ് നടത്തുന്ന പദ്ധതിക്കാണ് തുടക്കമായത്. സംസ്ഥാനത്തെ 2650 അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഇതിനായി പുതിയ ടാബുകള്‍ നല്‍കും.എന്‍. ഇ. ജി. പി ഫണ്ടില്‍ നിന്ന് നാലു കോടി രൂപ ഉപയോഗിച്ചാണ് ടാബുകള്‍ വാങ്ങിയത്. നിലവില്‍ സംസ്ഥാനത്ത് 700 അക്ഷയ കേന്ദ്രങ്ങളില്‍ മാത്രമാണ് കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റിന് സൗകര്യമുണ്ടായിരുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അക്ഷയ സംരംഭകന് പുതിയ ടാബ് നല്‍കി പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു.

നേരത്തെ പതിനഞ്ചു വയസില്‍ താഴെ പ്രായമുള്ളവരും 65 വയസിന് മുകളില്‍ പ്രായമുള്ളവരുമായ ഇന്ത്യക്കാര്‍ക്ക് ഇനി ആധാര്‍ കാര്‍ഡ് മാത്രം കാണിച്ച് രണ്ടു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു ഇവര്‍ക്ക് പാസ്‌പോര്‍ട്ട് പോലും വേണ്ട. നേപ്പാള്‍, ഭൂട്ടാന്‍ എന്നിവയാണ് ആ രാജ്യങ്ങള്‍. എന്നാല്‍ ഈ പ്രായ പരിധിയില്‍ വരാത്തവര്‍ക്ക് പതിവുപോലെ പാസ്‌പോര്‍ട്ട് വേണം. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഈ രാജ്യങ്ങളില്‍ പോകാന്‍ വിസ ആവശ്യമില്ല. പതിനഞ്ചിന് താഴെ പ്രായമുള്ളവര്‍ക്കും 65 വയസ് കഴിഞ്ഞവര്‍ക്കും മുമ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖ നല്‍കി പോകാന്‍ കഴിയുമായിരുന്നു. പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സുരക്ഷാ കാര്‍ഡ് എന്നിവ കാണിച്ച് യാത്ര ചെയ്യാമായിരുന്നു. ഇപ്പോള്‍ ഈ ലിസ്റ്റില്‍ ആധാര്‍ കൂടി ഉള്‍പ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പതിനഞ്ചിനും പതിനെട്ടിനും ഇടയ്ക്ക് പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രത്തോടെ നേപ്പാളിലേക്ക് യാത്ര നടത്താം. കുടുംബമൊന്നിച്ച് യാത്ര നടത്തുമ്പോള്‍ എല്ലാവരുടെയും രേഖകള്‍ ആവശ്യമില്ല. മറിച്ച് പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് നിശ്ചിത യാത്ര രേഖകള്‍ ഉണ്ടായാല്‍ മതി. മറ്റുള്ളവര്‍ക്ക് കുടുംബവുമായുള്ള ബന്ധം തെളിയിക്കുന്ന ഏതെങ്കിലും രേഖ കാണിച്ചാല്‍ യാത്ര ചെയ്യാം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Top