അവസാന ചുംബനം അമ്മയ്ക്ക് നല്‍കാന്‍പോലും കുഞ്ഞുങ്ങള്‍ക്കായില്ല;ഒരുനോക്കുകാണാനായി മാസ്‌ക് ധരിച്ച് ഭർത്താവും മാതാപിതാക്കളും.ലിനി- നിപ്പാ വൈറസിനാല്‍ രക്തസാക്ഷിയായ മാലാഖ.ഇപ്പോഴും സര്‍ക്കാരിന് നഴസുമാരുടെ കാര്യത്തില്‍ ഇരട്ടത്താപ്പ്

കോഴിക്കോട് :കോഴിക്കോട് നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ, രണ്ട് നഴ്‌സുമാര്‍കൂടി ചികിത്സ തേടി. രോഗബാധിതരെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സുകൂടി മരിച്ചതോടെ നിപ്പ ബാധയുടെ ലക്ഷണങ്ങളോടെ മരിച്ചതോടെ കേരളത്തില്‍ ആകെ മരിച്ചവരുടെ എണ്ണം പത്തായി. എന്നാല്‍ അതിനേക്കാള്‍ നിസ്സഹായത എന്നത് ലിനിയെ അവസാനമായി ഒരുനോക്കുകാണാനായി അവളുടെ സ്വന്തം മാതാപിതാക്കള്‍ക്കും ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും മാസ്‌ക് ധരിച്ച് അടുത്തുവരേണ്ടിവന്നു. അതുമാത്രമല്ല അമ്മയ്ക്ക അവസാന ചുംബനം നല്‍കാന്‍പോലും ആ കുഞ്ഞുങ്ങള്‍ക്ക് കഴിഞ്ഞില്ല.

പൊരുതിമരിച്ച രക്തസാക്ഷിയാണ് ലിനി എന്ന മുപ്പത്തിയൊന്നുകാരി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സാണ് ലിനി. ബന്ധുക്കള്‍ക്ക് പോലും നല്‍കാതെയാണ് നിപ്പാ വൈറസ് ബാധയില്‍ ജീവന്‍ വെടിഞ്ഞ നേഴ്സ് ലിനയുടെ ശരീരം സംസ്കരിച്ചത്. ചികിത്സ തേടിയെത്തുന്നവരോട് ഒരിക്കലും മുഖം തിരിക്കാറില്ലാത്ത രോഗിയുടെ സുഖപ്പെടലിന് വേണ്ടിമാത്രം തന്‍റെ കർത്തവ്യം നിർവഹിക്കുന്നതിനിടെ നിപ്പാ വൈറസ് കവർന്നെടുത്ത ഈ നേഴ്സിന്‍റെ വേര്‍പാടില്‍ ദു:ഖിക്കുകയാണ് കേരളം ഇപ്പോള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ലിനയുടെ മരണം ഇപ്പോഴും അറിയാത്ത രണ്ടുപേരുണ്ട്, ലിനിയുടെ രണ്ട് ആണ്‍മക്കള്‍. അമ്മയുടെ വേര്‍പാട് അറിയാതെ അത് അറിഞ്ഞ് വീട്ടിലെത്തുന്ന ആളുകളെ കണ്ട് ഓടിക്കളിയ്ക്കുകയാണ് ലിനിയുടെ രണ്ട് മക്കള്‍. ഇടയ്ക്ക് വീട്ടിലുള്ളവരോട് അമ്മയെ തിരക്കും. അമ്മ ആശുപത്രീന്ന് എപ്പോഴാണ് വരികാ എന്നാണ് അവര്‍ ചോദിക്കുന്നത്. വീണ്ടും മുറ്റത്തേക്ക് ഓടിയിറങ്ങും. അഞ്ച് വയസുകാരനായ മുത്തമകനെ അച്ഛന്‍ ചേര്‍ത്ത് പിടിച്ച് കരഞ്ഞപ്പോള്‍ അവന്‍ വീണ്ടും ചോദിച്ചു. അമ്മയ്‌ക്കെന്താ പറ്റിയതെന്ന്.

ഭാര്യയുടെ രോഗ വിവരമറിഞ്ഞ് ബഹ്റിനിലായിരുന്ന ഭര്‍ത്താവ് വടകര പുത്തൂര്‍ സ്വദേശി രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. പനി മൂര്‍ച്ഛിച്ച് വെന്‍റിലേറ്ററിലാണെന്ന് പറഞ്ഞിരുന്നു, മനാമയില്‍ അക്കൗണ്ടന്‍റായിരുന്ന ഭര്‍ത്താവിനെ ബന്ധുക്കള്‍ നാട്ടിലെത്തിക്കുന്നത്. എന്നാല്‍ ഓരോ മണിക്കൂര്‍ കഴിയുമ്പോഴും ലിനിയുടെ നില വഷളായി വരുകയായിരുന്നു. ഏതോ വൈറസ് ആണെന്ന അധികൃതര്‍ക്ക് നേരത്തെ അറിവുണ്ടായിരുന്നതിനാല്‍ ആരേയും വെന്റിലേറ്ററിലേക്ക് കയറ്റിയിരുന്നുമില്ല.LINI -nipah

ഒരുതവണമാത്രം വെന്റിലേറ്ററില്‍ കിടക്കുന്ന പ്രിയതമയെ ഒരുനോക്ക് കാണാന്‍ ഭര്‍ത്താവിന് അവസരം ലഭിച്ചിരുന്നു.ആറാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഏതാനും ദിവസം ബാക്കി നില്‍ക്കെയായിരുന്നു, ലിനിയുടെ വിവാഹം. 2012 മെയ് 26 നായിരുന്നു ലിനിയുടെ വിവാഹം. നിപ്പ വൈറസ് ബാധ ഒരു പ്രദേശത്താകമാനം ഭീതി പടര്‍ത്തിയ സാഹചര്യത്തില്‍ കുടുംബാംഗങ്ങളുടെ സമ്മത പ്രകാരം അരോഗ്യ വകുപ്പ് അധികൃതര്‍ തങ്ങളുടെ സഹപ്രവര്‍ത്തകക്ക് കോഴിക്കോട് തന്നെ ചിതയൊരുക്കുകയായിരുന്നു. ഭര്‍ത്താവിനോടാണ് ആരോഗ്യവകുപ്പ് കാര്യങ്ങള്‍ വിശദീകരിച്ചത്. ഉടന്‍തന്നെ ഭര്‍ത്താവ് എല്ലാം അംഗീകരിച്ചു. അപ്പോഴും അമ്മയ്ക്ക് എന്ത് പറ്റിയെന്ന് ചോദിക്കുന്ന മക്കളോട് എന്ത് പറയുമെന്ന് അറിയാതെ ഇരിക്കുകയാണ് ഈ ഭര്‍ത്താവ്

ആതുര ശുശ്രൂഷ എന്ന തൊഴിലിന്റെ മഹത്വം അത്ര വലുതാണ് രോഗികള്‍ക്ക് തണലാവുക അതുതന്നെയാണ് അവരുടെ മഹത്വവും എന്നാല്‍ അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ല ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകള്‍ തയ്യാറാകുന്നില്ല എന്നതിനുള്ള ഉദാഹരണമാണ് നാം ഇന്ന് കേരളത്തില്‍ കാണുന്നത്. എന്നാല്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകള്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കാന്‍ സര്‍ക്കാരിനും കഴിയുന്നില്ല. ഈ പെണ്‍കുട്ടിയുടെ മരണം, ഇവിടത്തെ ആശുപത്രിക്കും സര്‍ക്കാരിനും അവരുടെ നിലപാടുകള്‍ മാറ്റനുള്ള ഒരു അവസരമാണ് നല്‍കുന്നത്. അവര്‍ക്ക് ഈ മേഘലയിലുള്ള പ്രധാന്യം എത്രമാത്രം എന്ന് മനസ്സിലാക്കു്‌ക്കൊടുക്കുന്നതാണ് കേരളത്തില്‍ നടന്ന ഈ രക്തസാക്ഷിത്വം. എന്നിട്ടും നഴ്‌സുമാര്‍ക്ക് വേണ്ട ശമ്പളം കൊടുക്കാന്‍ ആശുപത്രി മുതലാളിമാര്‍ തയ്യാറാവുന്നില്ല.
നഴ്‌സുമാരുടെ തൊഴില്‍ മഹത്വം തിരിച്ചറിഞ്ഞ് ആശുപത്രിമുതലാളിമാര്‍ ഇവരെ തെരുവില്‍ നിര്‍ത്തി വെയില്‍കൊള്ളിക്കാതെ ഈ സംഭവത്തോടെയെങ്കിലും അവര്‍ക്കുവേണ്ട നീതി നടപ്പിലാക്കണമെന്നാണ് കേരളത്തിലെ പൊതുജനാഭിപ്രായം. ചേര്‍ത്തല കെവി എം ആശുപത്രിയുടെ മുന്‍പില്‍ 2013ല്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ശമ്പളം വേണമെന്ന് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ ഇപ്പോഴും സമരമിരിക്കുകയാണ്. എന്നാല്‍ ആശുപത്രി അടച്ചുപൂട്ടിയാലും നിങ്ങള്‍ക്ക് ശമ്പളം നല്‍കില്ലെന്ന വാശിയോടെ ആശുപത്രി മുതലാളിമാരും.

കോടതി വിധി വന്നിട്ടും അത്‌നടപ്പിലാക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നയം പ്രത്രേകലക്ഷ്യം ഉള്ളതുകൊണ്ടുതന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയുരുത്തല്‍ തെഞ്ഞടുപ്പിനെ നേരിടാനും പാര്‍ട്ടിയുടെ മറ്റാവശ്യങ്ങള്‍ നടത്താനും ആശുപത്രി മുതലാളിമാരുടെ പണം ആവര്യമായതിനാലാണ് സര്‍ക്കാരിന്റെ ഈ ഇരട്ടത്താപ്പ് നയം ലിനിയുടെ രക്തസാക്ഷിത്വത്തിലൂടെ എല്ലാ പൊതുജനങ്ങള്‍ തിരിച്ചറിയണം ലിനിയെ പോലുള്ള നഴസുമാര്‍ ചോരനീരാക്കി ഇത്തരത്തില്‍ ചെയ്ത് രോഗികളുടെ കണ്ണുനീര്‍ തുടയ്ക്കുമ്പോള്‍ അവര്‍ക്ക് മതിയായ ശമ്പളം കൊടുക്കാന്‍ ഇനിയെങ്കിലും ഹോസ്പിറ്റലുകള്‍ തയ്യാറാകണം. ഇനിയെങ്കിലും ഈ പിടിവാശി ഉപേക്ഷിക്കണം. സര്‍ക്കാര്‍ കടമ അവരുടെകടമ നിറവേറ്റണം. ഇനിയെങ്കിലും കേരള സമൂഹം ഉണരണം ഇത് അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് ആതുര ശുശ്രൂഷ ഒരു പുണ്യപ്രവര്‍ത്തിയാണ് അതിനെ കച്ചവടമാക്കിക്കൊള്ളൂ അധികലാഭം എടുക്കാതെ തൊഴിലാളികളുടെ ആവശ്യങ്ങള്‍കൂടി പരിഗണിച്ച്.

Top