രാജ്യത്തെ 125 കോടി ആളുകള്‍ക്കും തൊഴില്‍ നല്‍കുക അസാധ്യം: അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്തുള്ള 125 കോടി ജനങ്ങള്‍ക്കും ജോലി നല്‍കുകയെന്നത് ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും സ്ഥിരതയുള്ളതും സുതാര്യവുമായ സര്‍ക്കാരാണ് എന്‍ഡിഎയുടേത്. ചെറിയൊരു അഴിമതി ആരോപണം പോലും സര്‍ക്കാരിനെതിരെ ഇതുവരെ ഉണ്ടായിട്ടില്ല. എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നുവര്‍ഷത്തെ ഭരണം ജാതീയതയും കുടുംബവാഴ്ചയും രാഷ്ട്രീയ പ്രീണനവും അവസാനിപ്പിച്ചുവെന്നും ഷാ പറഞ്ഞു.

കഴിഞ്ഞ 70 വര്‍ഷത്തെ ഭരണത്തിനിടെ സ്വന്തമാക്കാനാകാതെ പോയ കാര്യങ്ങളാണ് എന്‍ഡിഎ സര്‍ക്കാര്‍ വളരെ കുറഞ്ഞ കാലയളവില്‍ നേടിയത്. തൊഴില്‍ മേഖലയ്ക്ക് പുതിയ വീക്ഷണം നല്‍കുന്നതിനാണ് ഞങ്ങളുടെ ശ്രമം. സ്വയം തൊഴില്‍ നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് ഞങ്ങള്‍. എട്ടു കോടി ജനങ്ങളാണ് എന്‍ഡിഎ സര്‍ക്കാരിന്റെ സഹായത്തോടെ സ്വയം തൊഴില്‍ നേടിയതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടു കോടി യുവാക്കള്‍ക്ക് വര്‍ഷംതോറും തൊഴില്‍ നല്‍കുമെന്നാണ് മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നതെന്നും, എന്നാല്‍ 1.35 ലക്ഷം പേര്‍ക്കു മാത്രമാണ് തൊഴില്‍ നല്‍കാന്‍ സാധിച്ചതെന്നുമുള്ള കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വിയുടെ ആരോപണത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. നയമില്ലായ്മയും അഴിമതി പട്ടികയുമാണ് നേരത്തെ രാഷ്ട്രീയത്തെ വിലയിരുത്താന്‍ ഉപയോഗിച്ചിരുന്നതെന്ന് യുപിഎ സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ട് ഷാ പറഞ്ഞു. എന്നാല്‍ മോദി സര്‍ക്കാരിനെതിരെ യാതൊരു വിധത്തിലുമുള്ള അഴിമതിയും ആരോപിക്കാന്‍ പ്രതിപക്ഷത്തിനായിട്ടില്ലെന്നും ഷാ പറഞ്ഞു.

Top