സ്വര്‍ണത്തെക്കാള്‍ വിലയുള്ള ഫംഗസ്; കിലോയ്ക്ക് 70 ലക്ഷം

വാഷിംങ്ടണ്‍: അത്യപൂര്‍വ്വമായ ഔഷധ ഗുണങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സ്വര്‍ണത്തേക്കാള്‍ വിലയുള്ള ‘ഹിമാലയന്‍ വയാഗ്ര’ വംശനാശ ഭീഷണിയിലെന്ന് ഗവേഷകര്‍. ഒരു പ്രത്യേകതരം ശലഭത്തിന്റെ ലാര്‍വ്വയില്‍ വളരുന്ന ഫംഗസാണ് ഇത്. ഒരു കിലോഗ്രാം ഹിമാലയന്‍ വയാഗ്രയ്ക്ക് 70 ലക്ഷത്തോളമാണ് വില. നേപ്പാള്‍, ടിബറ്റ് എന്നിവിടങ്ങളിലെ ഹിമാലയന്‍ പര്‍വത പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. പര്‍വത പ്രദേശങ്ങളില്‍ നിന്ന് ഈ ‘ഫംഗസ്’ കണ്ടെത്തി പണം സമ്പാദിക്കുന്ന നിരവധി ആളുകളുമുണ്ട്. ‘യാര്‍ഷഗുംഭു’ എന്ന പേരിലും അറിയപ്പെടുന്ന ഈ ഫംഗസ് സമുദ്ര നിരപ്പില്‍ നിന്നും 10,000 അടി ഉയരത്തിലാണത്രേ കണ്ടുവരുന്നത്.

‘ഒഫിയോകോര്‍ഡിസെപ്‌സ് സിനെപ്‌സിസ്’ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഈ ഫംഗസിന് വേണ്ടിയുള്ള അന്വേഷണം സംഘര്‍ഷത്തിലും കൊലപാതകങ്ങള്‍ക്ക് പോലും വഴിവെച്ചിട്ടുണ്ട്. ശാസ്ത്രീയമായ അടിത്തറകളൊന്നുമില്ലെങ്കിലും ഈ ഫംഗസ് ചായയിലോ സൂപ്പിലോ ചേര്‍ത്ത് കഴിച്ചാല്‍ വലിയരീതിയിലുള്ള ലൈംഗിക ശേഷിയും ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളെ പോലും പ്രതിരോധിക്കുമെന്നാണ് വിശ്വാസം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ സമീപകാലത്ത് ലഭിക്കുന്ന ഹിമാലയന്‍ വയാഗ്രയുടെ അളവില്‍ വലിയ കുറവുണ്ടാകുന്നതായാണഅ റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതിന് കാരണം അന്വേഷിച്ച് ഇറങ്ങിയ ഒരു കൂട്ടം ഗവേഷകര്‍ പഠനങ്ങള്‍ നടത്തുകയുണ്ടായി. ഹിമാലയന്‍ വയാഗ്ര കണ്ടെത്തി കച്ചവടം ചെയ്യുന്നവരും ഇടനിലക്കാരായി നില്‍ക്കുന്ന നിരവധി ആളുകളുമായി ഗവേഷക സംഘം സംസാരിക്കുകയും ചെയുകയും ഈ പ്രദേശത്തെ കാലാവസ്ഥ പഠനം നടത്തുകയും ഇവര്‍ ചെയ്തു.

കാലാവസ്ഥ വ്യതിയാനമാണ് ഈ ഫംഗസിന്റെ ഉത്പാദനത്തെ ബാധിക്കുന്ന പ്രധാന കാരണമെന്നാണ് ഇവര്‍ കണ്ടെത്തിയത്. ഒരു പ്രത്യേകതരം ശലഭത്തിന്റെ ലാര്‍വ്വയിലാണു ഈ ഫംഗസ് വളരുന്നത്. 0ഡിഗ്രി സെല്ഷ്യസില്‍ താഴെ താപനിലയുള്ള പ്രത്യേകതരം കാലാവസ്ഥയില്‍ മാത്രമേ ഈ ഫംഗസ് വളരുകയുള്ളു. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം ഇതിന് ഭീഷണിയാകുന്നു. ഭൂട്ടാന്‍ ഉള്‍പ്പെടെയുള്ള ഇത്തരം പ്രദേശങ്ങളിലെല്ലാം താപനില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഭാവിയില്‍ ഈ ഫംഗസ് ഇല്ലാതാവുന്ന അവസ്ഥയും ഉണ്ടായേക്കാം. ഈ ഫംഗസ് കണ്ടെത്തി ഉപജീവനം നടത്തുന്ന കൊഴിലാളികളുടെയും കച്ചവടക്കാരുടെയും സമൂഹങ്ങളും കടുത്ത ആശങ്കയിലാണ്.

Top