അയര്‍ലണ്ടിലെ നേഴ്സിങ് തട്ടിപ്പുകേസിലെ ലാലു പോളിന് റിയല്‍ എസ്റ്റേറ്റ് ബന്ധം; തട്ടിപ്പിന് കൂട്ടാളി രാഷ്ട്രീയക്കാരനും ബ്ലോഗ് എഴുത്തുകാരനും; രാജീവ് കൊലക്കേസിലെ ഒന്നാം പ്രതിയുമായുള്ള ബന്ധം പുറത്തേക്ക്!

ചാലക്കുടി: അയര്‍ലണ്ടിലെ നേഴ്‌സിങ് വിസ തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് റിയല്‍എസ്റ്റേറ്റ് മാഫിയ നടത്തിയ കൊലപാതകവുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയതായി സൂചന. നേഴ്‌സിങ് തട്ടിപ്പിനു കൂട്ടുനിൽക്കുന്നത് റിക്രൂട്ടിങ് ഏജന്റിനുവേണ്ടി പണം വാങ്ങി വാർത്ത എഴുതുന്ന ബ്ലോഗ് എഴുത്തുകാരൻ ആണെന്ന് മുൻപേ പത്രങ്ങളിൽ വാർത്ത വന്നിരുന്നു. ഇയാളുടെ പങ്കും അന്വേഷിക്കണം എന്നും ആവശ്യം ഉയർന്നിട്ടുണ്ട് .
ചില ക്രിമിനൽ കേസുകളിൽ ഇയാൾക്ക് എതിരെ അയർലന്റിലെ പോലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട് . നേഴ്‌സിങ് തട്ടിപ്പിനെതിരെയും അന്വേഷണം നടക്കുന്നതിനിടയിൽ ‘വായ്‌പ്പാ തട്ടിപ്പും’ ഈ ബ്ലോഗ് എഴുത്തുകാരൻ നടത്തുന്നു. ഇന്ത്യൻ ഷോപ്പുകളിൽനിന്നും വ്യക്തികളോടും പണം കടം വാങ്ങി തിരിച്ചുകൊടുക്കാത്ത തട്ടിപ്പുകളും ചോദിച്ചാൽ വാർത്ത എഴുതി നാറ്റിക്കും എന്ന് ഭീഷണിയും. അയർലണ്ടിലെ ‘ഐറീഷ് മലയാളി‘കളുടെ മാനം കളയുന്ന  ബ്ലോഗ് പത്രത്തിന്റെ ഉടമ എന്നും തട്ടിപ്പിന് കൂട്ട് പിടിക്കുന്നത് ഭക്തി മാർഗം ഉപയോഗിച്ചാണ് .. പണ്ടേ തട്ടിപ്പുകാരനായി കേസുകളുള്ള ഇയാൾ കത്തോലിക്ക സഭയെ കൂട്ട് പിടിച്ച് പുതിയ ട്യൂഷൻ തട്ടിപ്പും നടത്തുന്നു . പണം വാങ്ങി മാത്രം എന്ത് വാർത്തയും എഴുതുന്ന ഈ തട്ടിപ്പ് വിരുതൻറെ ‘വായ്പ തട്ടിപ്പി’ന്റെ കഥകൾ ഒരുപാട് ഉണ്ട്. അതും മലയാളി കമ്യൂണിറ്റിയിൽ കടം തട്ടിപ്പ് കഥ ഒരുപാടുപേർ പരാതിപ്പെട്ടിരുന്നു. ഇയാളുടെ ‘നൂതന സുരക്ഷിത തട്ടിപ്പിന്റെ രേഖകൾ  ഉടൻ പുറത്ത് വരും എന്നും സൂചനയുണ്ട് . വായ്പ തട്ടിപ്പിനും ഭീഷണിയും ഉയർത്തിയ ഇയാൾക്ക് എതിരെ പോലീസ് അന്വേഷണം നടത്തുന്നു. അതേസമയം ഇയാളുടെ തട്ടിപ്പിന് ഇരയായ പലരും പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കയാണ്.LALU-PAUL-FIR
നേഴ്‌സിങ് തട്ടിപ്പ് കേസിൽ അന്വേഷണം തുടങ്ങിയപ്പോൾ ഏറ്റുമാനൂരിലെ തട്ടിപ്പുകാർ പൊലീസിന് പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്നതിന്റെ വീഡിയോ ഓഡിയോ ക്ലിപ്പുകളും പുറത്തായിരിക്കയാണ് . ലാലുപോളും കൂട്ടരും തട്ടിപ്പു കേസുകളെ ഒഴിവാക്കാൻ സ്വാധീനിക്കാൻ ശ്രമിക്കുന്നതും റിയൽ എസ്റ്റേറ്റ് ദല്ലാൾ രാജീവ് വധക്കേസിലെ ഒന്നാം പ്രതിയുമായ ചക്കര ജോണിയുമായിട്ടുള്ള ബിസിനസ് ഡീൽ സമ്മതിക്കുന്നതിന്റെയും വിഷ്യൽസ് പുറത്തായി എന്നും സൂചനയുണ്ട്. ഇത് സംബന്ധിച്ച് ചാലക്കുടി പോലീസിന് നല്‍കിയ പരാതിയിലാണ് പ്രാഥമീക അന്വേഷണം നടക്കുന്നത്. ഉന്നതര്‍ ഉള്‍പ്പെട്ട രാജീവ് കൊലപാതക കേസില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് അയലര്‍ലണ്ടിലെ പ്രതികളെ കുറിച്ചുള്ള വെളിപ്പെടുത്തലും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുളളത്. പ്രതിയായ ചക്കര ജോണിയുമായി വര്‍ഷങ്ങളായി ഇവര്‍ക്കുള്ള ബന്ധവും സംഭവം നടക്കുന്ന സമയത്ത് ഇവര്‍ നാട്ടില്‍ പ്രതികള്‍ക്കായി ചെയ്ത സഹായവും സംബന്ധിച്ച് തെളിവുകളും പാരാതിയില്‍ വ്യക്തമാക്കിയട്ടുണ്ട്.
കഴിഞ്ഞ 15 വര്‍ഷമായി നേഴ്‌സിങ് റിക്രൂട്ട്മെന്റ് നടത്തുന്ന ലാലുപോള്‍ നടത്തിയ തട്ടിപ്പിനെക്കുറിച്ച് മാധ്യമങ്ങള്‍ നേരത്തെ നിരവധി വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇയാള്‍ക്ക് ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റുകാരന്‍ രാജീവ് വധക്കേസിലെ ഒന്നാം പ്രതി ചക്കര ജോണിയുടെ ബിസിനസ് ബന്ധം സംബന്ധിച്ചും കൊലപാതക കേസിലെ പ്രതികളെ സഹായിച്ചതിനെ കുറിച്ചുമാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.vd2
കേസ് നടക്കുന്നതിനിടയില്‍ ലാലു പോള്‍ നാട്ടില്‍ എത്തുകയും ചക്കര ജോണിയുടെ പ്രോപ്പര്‍ട്ടി കച്ചവടം നടത്തിയതുമായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. വാര്‍ത്തകള്‍ പ്രസിദ്ധികരിക്കുന്നത് തടയാന്‍ നടത്തിയ ശ്രമങ്ങളെ കുറിച്ചും പരാതിക്കാരന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ സൂചനനല്‍കി. ഇക്കാര്യങ്ങള്‍ സമ്മതിക്കുന്ന വീഡിയോകള്‍ അന്വേഷണ ഘട്ടത്തില്‍ ഹാജരാക്കാമെന്നും പോലീസിനോട് സൂചിപ്പിച്ചു. ചക്കര ജോണിയുമായി വ്യാപാര ബന്ധങ്ങള്‍ ഉണ്ടെന്നും രാജീവിന്റെ കൊലപാതകം നടക്കുന്ന സമയത്ത് നാട്ടിലുണ്ടായിരുന്നതായും ഇയാള്‍ വീഡിയോയില്‍ സമ്മതിക്കുന്നുണ്ട്.
ഇക്കാരണത്താല്‍ രാജീവ് വധക്കേസില്‍ നേരിട്ടോ -പരോക്ഷമായോ ബന്ധമുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു. ലാലു പോളിന്റെ അടുത്ത സുഹൃത്തായ ജിനേഷ്  എന്നയാളും -മറ്റൊരു സൂഹൃത്തും കൂടിയാണ് ചക്കര ജോണിയുടെ പുതിയ കച്ചവട കരാര്‍ ഉറപ്പിച്ചതായി വെളിപ്പെടുത്തുന്ന വീഡിയോയിൽ ഉള്ളത്. സാജു പോൾ തന്നെയാണ്  2017 ഫെബ്രുവരി അവസാനം ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. ലാലു പോളിനുവേണ്ടി നേഴ്‌സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പിനായി ബ്ലോഗുകൾ എഴുതിയ ആളിനും റിയൽ എസ്റ്റേറ്റ് ബന്ധത്തിൽ പങ്കുണ്ടോ എന്നും സംശയിക്കുന്നു.
റിയൽ എസ്റേറ്റുകാരിൽ നിന്നും സാജു പോളിൽ നിന്നും ഈ ബ്ലോഗ് എഴുത്തുകാരൻ പണം വാങ്ങിയതായും തെളിവുകൾ പുറത്ത് വന്നിരുന്നു. സാജു പോളിനെതിരെ  പോലീസ് എഫ് ഐ ആര്‍ ഇട്ട് അന്വഷണം ആരംഭിക്കുന്നതോടെ വിദേശത്തുള്ള പ്രതികളെ വിളിച്ചുവരുത്തും. വിദേശ വ്യവസായികള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നുള്ള തെളിവുകള്‍ പുറത്തായാല്‍ രാജീവ് വധക്കേസ് വന്‍ തട്ടിപ്പുകളുടെ ചുരുളുകള്‍ അഴിക്കും. അതിനിടെ കേരളത്തിൽ ഒരു പ്രമുഖ വ്യക്തിയുടെ സ്ഥിരമായ  അയർലണ്ട് സന്ദർശനവും അദ്ദേഹത്തിന്റെ മരണവും അന്വേഷിക്കണമെന്നാവശ്യപ്പെട്ടു പരാതി പോയതായും സൂചനയുണ്ട്.
Top