തലച്ചോറ് വറുത്ത് കഴിച്ചു; രക്തം കുടിച്ചു; സാത്താനെ പ്രീതിപ്പെടുത്താന്‍ ചെയ്തത്…..

കാമുകിയെ കൊലപ്പെടുത്തിയ ശേഷം കാമുകന്റെ കൊടും ക്രൂരത. കാമുകിയുടെ തലച്ചോര്‍ വറത്തു കഴിക്കുകയും രക്തം ഊറ്റിക്കുടിക്കുകയും ചെയ്തിരിക്കുകയാണ് യുവാവ്. സാത്താന്‍ സേവയ്ക്കായാണ് യുവാവ് കാമുകിയോട് കൊടും ക്രൂരത കാട്ടിയത്. റഷ്യയിലാണ് സംഭവം നടന്നത്. 23കാരനായ ഡിമിട്രി ലുഞ്ചിനെന്ന യുവാവാണ് നാല്‍പത്തിയഞ്ചുകാരിയായ കാമുകി ഓള്‍ഗ ബുഡനോവയെ സാത്താന്റെ പ്രതീക്കായി കൊലപ്പെടുത്തിയത്. പ്രണയാര്‍ദ്രമായി ബുഡനോവയെ ഒരു അവധി ദിവസം അത്താഴ വിരുന്നിന് ഡിമിട്രി വിളിച്ചു വരുത്തുകയായിരുന്നു.

അത്താഴ ശേഷം വൈന്‍ കുപ്പി ഉപയോഗിച്ച് കാമുകിയുടെ തല അടിച്ച് പൊളിച്ചു. മരണം ഉറപ്പായതോടെ ഉടന്‍ രക്തം കൊണ്ട് ശരീരത്തില്‍ സാത്താന്റെ ചിഹ്നം വരയ്ക്കുകയായിരുന്നു. പിന്നീടാണ് യുവാവ് കൊടും ക്രൂരതയിലേക്ക് തിരിഞ്ഞത്. ബുഡനോവയുടെ തലച്ചോര്‍ തകര്‍ത്ത് മാംസം വറുത്തു തിന്നു കൂട്ടത്തില്‍ രക്തവും കുടിച്ചു. ഒരു കഷ്ണം മാംസം കഴിച്ചതോടെ തനിക്കത് ഇഷ്ടപ്പെട്ടെന്നും പിന്നെയും പിന്നെയും കഴിക്കാന്‍ പ്രേരിപ്പിച്ചുവെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. സത്താന്‍ പ്രത്യക്ഷപ്പെടാന്‍ വൈകിയതിനാല്‍ താന്‍ അവരുടെ വയര്‍ കീറുകയും ചെവികള്‍ മുറിച്ചെടുക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ചെവി കാമുകിയുടെ വായില്‍ വെച്ചു. മറ്റൊന്ന് പൂച്ചയ്ക്കും നല്‍കിയെന്ന് യുവാവ് പറഞ്ഞു. ഓണ്‍ലൈനിലൂടെയാണ് ഇയാള്‍ സാത്താന്‍സേവ പഠിച്ചത്. കോടതി യുവാവിന് 19 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. കൊടുംകുറ്റവാളികളെ പാര്‍പ്പിക്കുന്ന സെല്ലിലാണ് നരഭോജിയായ കാമുകനെയും പാര്‍പ്പിക്കുന്നത്.

Top