സ്വന്തം ലേഖകൻ
ഡബ്ലിൻ: യൂറോപ്യൻ രാജ്യങ്ങളിൽ ബ്രിട്ടീഷ് സമ്മർ ടൈം ഇന്ന് മുതൽ ആരംഭിക്കുന്നു. മാർച്ച് മാസത്തിലെ അവസാന ഞായറാഴ്ച പുലർകാലത്ത് ക്‌ളോക്കിലെ സമയം ഒരു മണിക്കൂർ മുന്നോട്ട് മാറ്റി വെച്ചാണ് ഈ സമയക്രമം പുനഃക്രമീകരിക്കുന്നതു. അർധരാത്രി കഴിഞ്ഞു രണ്ടു മണി അടിക്കുന്ന സമയത്ത് ക്‌ളോക്ക് മൂന്നു മണി ആക്കി ക്രമീകരിക്കും; അതായത് ഒരു മണിക്കൂർ കൂടുതലായി സമയത്തെ ക്രമീകരിക്കും. ഇങ്ങനെ തുടരുന്ന സമയം ഈ വർഷം വരുന്ന ഒക്ടോബർ അവസാന ഞായറാഴ്ച ഇതേ സമയം ആകുമ്പോൾ ഒരു മണിക്കൂർ പുറകിലേക്ക് ആക്കി ക്രമപ്പെടുത്തും.
രാത്രികാല ഷിഫ്റ്റ് ജോലിയിലുള്ളവർക്ക് ഇന്ന് ഒരു മണിക്കൂർ സമയം ലാഭിക്കാം. എന്നാൽ ഈ സമയക്രമം മാറുന്ന ഒക്ടോബറിൽ ഒരു മണിക്കൂർ നഷ്ടപ്പെടുകയും ചെയ്യും. പകൽ നേരം കൂടുകയും രാത്രി സമയം കുറയുകയും ചെയ്യുന്നതിനാൽ പകൽ സമയം പരമാവധി പ്രയോജനപ്പെടുത്താൻ വേണ്ടിയാണ് ഈ സമയമാറ്റം പിന്തുടരുന്നത്. ഇ.യു രാജ്യങ്ങൾ എല്ലാം തന്നെ ഇത് പാലിക്കാറുമുണ്ട്. ഗുണദോശ സമ്മിശ്രമായ ഫലങ്ങൾ ഉള്ള ഈ ക്രമപ്പെടുത്തലിനു നല്ല വശങ്ങളാണ് കൂടുതലും.
പകൽ വെളിച്ചം കൂടുതൽ ലഭിക്കുന്നതിനാൽ വീടുകളിൽ വൈദ്യുതി ലാഭിക്കാം. വൈകുന്നേരങ്ങളിൽ വ്യായാമത്തിനു സാമ്യം കണ്ടെത്താം. ലൈംഗീക ഉന്മേഷത്തിനും, മാനസിക സമ്മർദ്ദം കുറക്കാനും ഈ സമയക്രമം സഹായിക്കും. ട്രാഫിക് ബ്ലോക്കിൽ നഷ്ടപെടുന്ന സമയം കുറക്കാം എന്ന് തുടങ്ങി ശാരീരികമാനസിക ഉല്ലാസം ലഭിക്കാൻ വരെ ഈ സമയമാറ്റത്തെ പ്രയോജനപ്പെടുത്താം.
എന്നാൽ ബിസിനസുകാർക്ക് ചർച്ചകളും, കോൺഫറൻസുകൾ നടത്താനും, ചർച്ച് സേവനങ്ങൾ ഉപയോഗിക്കുന്നതിനും, ഭക്ഷണ കാര്യങ്ങളിലും പ്രയാസം നേരിടേണ്ടി വരുന്ന ഈ ക്രമം സാമൂഹികസാമ്പത്തിക രംഗങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് വിമർശകർ വിലയിരുത്തുന്നു. കൂടുതൽ ലഭിക്കുന്ന പകൽ ഉപയോഗപ്പെടുത്താൻ യു.കെ യിലെ വില്യം വില്ലറ്റ് ആണ് ആദ്യമായി ബ്രിട്ടീഷ് സമ്മർ ടൈം എന്ന ആശയം മുന്നോട്ട് വെച്ചത്.
രാത്രികാല ഷിഫ്റ്റ് ജോലിയിലുള്ളവർക്ക് ഇന്ന് ഒരു മണിക്കൂർ സമയം ലാഭിക്കാം. എന്നാൽ ഈ സമയക്രമം മാറുന്ന ഒക്ടോബറിൽ ഒരു മണിക്കൂർ നഷ്ടപ്പെടുകയും ചെയ്യും. പകൽ നേരം കൂടുകയും രാത്രി സമയം കുറയുകയും ചെയ്യുന്നതിനാൽ പകൽ സമയം പരമാവധി പ്രയോജനപ്പെടുത്താൻ വേണ്ടിയാണ് ഈ സമയമാറ്റം പിന്തുടരുന്നത്. ഇ.യു രാജ്യങ്ങൾ എല്ലാം തന്നെ ഇത് പാലിക്കാറുമുണ്ട്. ഗുണദോശ സമ്മിശ്രമായ ഫലങ്ങൾ ഉള്ള ഈ ക്രമപ്പെടുത്തലിനു നല്ല വശങ്ങളാണ് കൂടുതലും.
പകൽ വെളിച്ചം കൂടുതൽ ലഭിക്കുന്നതിനാൽ വീടുകളിൽ വൈദ്യുതി ലാഭിക്കാം. വൈകുന്നേരങ്ങളിൽ വ്യായാമത്തിനു സാമ്യം കണ്ടെത്താം. ലൈംഗീക ഉന്മേഷത്തിനും, മാനസിക സമ്മർദ്ദം കുറക്കാനും ഈ സമയക്രമം സഹായിക്കും. ട്രാഫിക് ബ്ലോക്കിൽ നഷ്ടപെടുന്ന സമയം കുറക്കാം എന്ന് തുടങ്ങി ശാരീരികമാനസിക ഉല്ലാസം ലഭിക്കാൻ വരെ ഈ സമയമാറ്റത്തെ പ്രയോജനപ്പെടുത്താം.
എന്നാൽ ബിസിനസുകാർക്ക് ചർച്ചകളും, കോൺഫറൻസുകൾ നടത്താനും, ചർച്ച് സേവനങ്ങൾ ഉപയോഗിക്കുന്നതിനും, ഭക്ഷണ കാര്യങ്ങളിലും പ്രയാസം നേരിടേണ്ടി വരുന്ന ഈ ക്രമം സാമൂഹികസാമ്പത്തിക രംഗങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് വിമർശകർ വിലയിരുത്തുന്നു. കൂടുതൽ ലഭിക്കുന്ന പകൽ ഉപയോഗപ്പെടുത്താൻ യു.കെ യിലെ വില്യം വില്ലറ്റ് ആണ് ആദ്യമായി ബ്രിട്ടീഷ് സമ്മർ ടൈം എന്ന ആശയം മുന്നോട്ട് വെച്ചത്.