ഇന്ത്യയും പാക്കിസ്ഥാനും യുദ്ധത്തിന് തയ്യാറെടുക്കുന്നു; സിയാച്ചിന്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്റെ യുദ്ധ വിമാനം: അതിര്‍ത്തി പുകയുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തികളില്‍ വീണ്ടു യുദ്ധ കാഹളം. ദിവസങ്ങള്‍ക്ക് മുമ്പേ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇന്ത്യാ പാക് യുദ്ധം പ്രവചിരുന്നെങ്കിലും കാര്യങ്ങള്‍ ഇപ്പോള്‍ കൈവിട്ടു പോകുന്ന അവസ്ഥായാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളും പറയുന്നത്. കാര്‍ഗില്‍ യുദ്ധത്തിന് കാരണമായ സിയാച്ചിന്‍ മേഖലയിലെ കടന്നുകയറ്റം വീണ്ടും പാകിസ്ഥാന്‍ ആവര്‍ത്തിക്കാനുള്ള ശ്രമാണ് പുതിയ യുദ്ധ കാഹളത്തിന് വഴി തുറക്കുന്നത്.

അതിര്‍ത്തിയിലെ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്ത ഇന്ത്യയുടെ നടപടിക്കെതിരായ മറുപടി എന്ന നിലയിലാണ് പാക് വ്യോമസേനാ യുദ്ധവിമാനം കഴിഞ്ഞ ദിവസം പറക്കല്‍ നടത്തിയത്. ഇത് സിയാച്ചിന്‍ ലക്ഷ്യമിട്ടാണെന്ന ആരോപണം ശക്തമാണ്. 35 വര്‍ഷമായി ഇന്ത്യ അഭിമാനത്തോടെ സ്വന്തമാക്കി വച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയായ സിയാച്ചിനു സമീപത്താണ് യുദ്ധവിമാനം പറത്തിയത്. ഇത് വിമാനം പറത്തി പ്രകോപനം സൃഷ്ടിച്ചതു മുന്നറിയിപ്പാണോ? അതിര്‍ത്തിയിലെ തുടര്‍ച്ചയായ പ്രകോപനങ്ങള്‍ ചേര്‍ത്തുവായിക്കുമ്പോള്‍ പാക്കിസ്ഥാന്‍ എന്തൊക്കെയോ തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയന്ത്രണരേഖയില്‍ തന്ത്രപ്രധാന മേഖലയായ സിയാച്ചിനു സമീപം മിറാഷ് ജെറ്റുകളിലാണ് പാക്ക് വ്യോമസേന സൈനികാഭ്യാസം നടത്തിയത്. എന്നാല്‍ അതിര്‍ത്തിലംഘനം ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. പാക്ക് മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പാക്ക് വ്യോമസേനാ മേധാവി മാര്‍ഷല്‍ സൊഹൈല്‍ അമന്‍ നേരിട്ടാണ് പരിശീലനത്തിനു നേതൃത്വം നല്‍കിയത്. സിയാച്ചിനു സമീപത്തെ സ്‌കാര്‍ഡു എയര്‍ബേസ് സന്ദര്‍ശിച്ച് സൈനികരുമായി കൂടിക്കാഴ്ചയും നടത്തി.

പാക്ക് വ്യോമസേനയുടെ ഈ നീക്കങ്ങളെ അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്. വീണ്ടും സിയാച്ചിനെ യുദ്ധമേഖലയാക്കാന്‍ പാക്കിസ്ഥാന്‍ കോപ്പുകൂട്ടുകയാണോ എന്നാണ് ആശങ്കയും ഇതോടെ ശക്തമാണ്.

ബുധനാഴ്ച സ്‌കാര്‍ഡുവിലെ ഖ്വാദ്രി എയര്‍ബേസില്‍ എത്തിയ വ്യോമസേനാ മേധാവി സൈനികാഭ്യാസം വിലയിരുത്തി. മാത്രമല്ല, മിറാഷ് ജെറ്റുകളിലൊന്ന് പാക്ക് വ്യോമസേനാ മേധാവി മാര്‍ഷല്‍ സൊഹൈല്‍ അമന്‍ പറത്തുകയും ചെയ്തു. സൈനികരെ ഉത്തേജിപ്പിക്കാനാണ്, മേല്‍നോട്ടത്തിനുപുറമെ സേനാമേധാവികള്‍ ഇങ്ങനെ അവര്‍ക്കൊപ്പം പരിശീലനങ്ങളില്‍ പങ്കെടുക്കാറുള്ളത്. പാക്ക് വ്യോമസേനയ്ക്ക് ഒരു സാഹചര്യവും പ്രയാസമുള്ളതല്ലെന്നു സൊഹൈല്‍ അമന്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഇന്ത്യയുടെ പ്രസ്താവനകളില്‍ രാജ്യം ഭയക്കേണ്ടതില്ല. സമാധാനമാണ് സൈന്യം ആഗ്രഹിക്കുന്നത്. എന്നാല്‍ എല്ലാത്തരം വെല്ലുവിളികളെയും നേരിടാന്‍ സജ്ജമാണ്. എല്ലാ എയര്‍ബേസുകളും ഉണര്‍ന്നിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാക്ക് മേധാവിയുടെ പ്രസ്താവനയെ വെറുതേ തള്ളിക്കളയാന്‍ ഇന്ത്യയുമല്ല. മാത്രമല്ല, ‘പാക്കിസ്ഥാന്റെ അഭിമാനം’ എന്നു വിളിപ്പേരുള്ള ജെഎഫ്17 ഫൈറ്റര്‍ ജെറ്റുകളെ സൊഹൈല്‍ അമന്‍ പരാമര്‍ശിച്ചതും മുന്നറിയിപ്പായി വിലയിരുത്താം. പാക്കിസ്ഥാനില്‍ നിര്‍മ്മിച്ചു എന്നതുതന്നെ ജെഎഫ്17ന്റെ പ്രാധാന്യമെന്നാണ് അദ്ദേഹം പറഞ്ഞത്.

വിവിധതരം ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ് ജെഎഫ്17 (ജോയിന്റ് ഫൈറ്റര്‍17). വ്യോമാക്രമണത്തിനും കരയാക്രമണത്തിനും സജ്ജം. ലൈറ്റ് വെയ്റ്റ്, സിംഗിള്‍ എന്‍ജിന്‍, വിവിധോദേശ്യ യുദ്ധവിമാനം. വായുവിലേക്കും കരയിലേക്കും മിസൈലുകള്‍ തൊടുത്തുവിടാം. പാക്ക് വ്യോമസേനയുടെ നട്ടെല്ലായ ഫൈറ്ററുകള്‍ 2010ലാണ് സേനയുടെ ഭാഗമായത്. 49 ജെഎഫ്17 തണ്ടര്‍ ഫൈറ്ററുകള്‍ വ്യോമസേനയ്ക്കു സ്വന്തം. 50 എണ്ണത്തിനു ഓര്‍ഡര്‍ നല്‍കിയിട്ടുമുണ്ട്.
വ്യോമസേനയ്ക്കൊപ്പം പാക്ക് നാവികസേനയും ജാഗ്രതയിലാണ്. മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ ശക്തവും സദാസജ്ജവുമായ നാവികസേന ആവശ്യമാണെന്നു ബുധനാഴ്ച നാവികസേനാ മേധാവി പറഞ്ഞതും യാദൃച്ഛികമല്ല. ലാഹോറില്‍ നേവല്‍ വാര്‍ കോളജ് കേഡറ്റുകളുടെ ബിരുദധാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ രാജ്യക്കാര്‍ ഇവിടെ വിദ്യാര്‍ത്ഥികളായുണ്ട്. പ്രസംഗത്തിലൂടെ രാജ്യാന്തരതലത്തില്‍ തങ്ങളുടെ നാവികശേഷി വെളുപ്പെടുത്താനാണ് സേനാമേധാവി ശ്രമിച്ചതെന്നു കാണാം. ഫലത്തില്‍ ഇന്ത്യയെ അറിയിക്കല്‍തന്നെ ഉദ്ദേശ്യം. രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി സംരക്ഷിക്കാന്‍ എല്ലാവിധ സ്രോതസുകളും ഉപയോഗിക്കുമെന്നും നാവികസേനാ മേധാവി അഡ്മിറല്‍ മുഹമ്മദ് സക്കറുള്ള പറഞ്ഞു. ആധുനിക സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ച് നാവികസേനയെ ശക്തപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടല്‍ വഴിയും പാക്കിസ്ഥാന്‍ ഇന്ത്യയെ ലക്ഷ്യമിടുന്നുണ്ടാകാം എന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കാമെന്നു വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കിഴക്കന്‍ കാറക്കോറം പര്‍വതനിരയില്‍ സ്ഥിതിചെയ്യുന്ന സിയാച്ചിന്‍ മഞ്ഞുമല, ലോകത്തിലെ ഏറ്റവും ദുഷ്‌കരവും ഉയരത്തിലുമുള്ള യുദ്ധമേഖലയാണ്. 1984 മുതല്‍ ഇന്ത്യന്‍ പട്ടാളത്തിനാണ് മേല്‍ക്കൈ. മഞ്ഞുമലയുടെ ഏറ്റവും മുകളിലിരുന്നു സൈനിക നീക്കം നടത്താനുള്ള സംവിധാനമാണ് ഇന്ത്യക്കുള്ളത്. ഉയരത്തിലിരുന്നു കാര്യങ്ങളറിയുക, അതിനനുസരിച്ച് സേനാനീക്കം നടത്താനാവുക എന്നതെല്ലാം യുദ്ധതന്ത്രത്തില്‍ ഏറ്റവും പ്രധാന്യമേറിയതാണ്. 19,000 അടി ഉയരത്തിലാണ് സിയാച്ചിന്‍. കുറഞ്ഞ താപനില മൈനസ് 50 ഡിഗ്രി സെല്‍ഷ്യസും ശരാശരി ശൈത്യകാല മഞ്ഞുവീഴ്ച 1,000 സെന്റിമീറ്ററും.

ഇന്ത്യയും പാക്കിസ്ഥാനും 1971ല്‍ നിശ്ചയിച്ച നിയന്ത്രണ രേഖയില്‍, എന്‍ജെ 9842 എന്ന പോയിന്റ് വരെയുള്ള ഭൂമിയാണു കൃത്യമായി വേര്‍തിരിച്ചിരുന്നത്. അതിനപ്പുറമുള്ള സിയാച്ചിനില്‍ മനുഷ്യസാന്നിധ്യം സാധ്യമല്ലെന്ന് ഇരു രാജ്യങ്ങളും നിഗമനത്തിലെത്തി. എന്നാല്‍, വര്‍ഷങ്ങളോളം ഇന്ത്യയുടെ കണ്ണില്‍പ്പെടാതെ പാക്കിസ്ഥാന്‍ സിയാച്ചിനില്‍ രഹസ്യനീക്കങ്ങള്‍ നടത്തുകയായിരുന്നു.

യാദൃച്ഛികമായി ഇതുവഴി സഞ്ചരിച്ച കേണല്‍ നരീന്ദര്‍ കുമാറിന്റെ കണ്ടെത്തലുകളാണ് സിയാച്ചിനില്‍ ക്യാമ്പ് തുടങ്ങാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. 35 വര്‍ഷം മുന്‍പ്, മരണത്തെ വെല്ലുവിളിച്ചാണ് നരീന്ദര്‍ ആ ദൗത്യം ഏറ്റെടുത്തത്.

Top