പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ആള്‍ക്കാരെ ക്ഷണിക്കുന്നത് വാട്‌സാപ്പ് വഴി; പഞ്ച്കുളയിലെ കൂട്ടബലാത്സംഗത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ചണ്ഡിഗഡ്: പഞ്ച്കുള പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത്ു വരുന്നത്. കൂട്ടംബലാത്സംഗത്തിനായി ഗസ്റ്റ്ഹൗസുടമ ആള്‍ക്കാരെ ക്ഷണിച്ചത് വാട്‌സാപ്പ് വഴിയായിരുന്നെന്നും കുട്ടിയുടെ ചിത്രമടക്കം പങ്കുവച്ചാണ് ക്ഷണിച്ചതെന്നും തെളിഞ്ഞു. ഇത്തരത്തില്‍ 70 പേരെ ഉടമ ക്ഷണിച്ചതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇരുപത്തി ഒന്ന് വയസ്സുള്ള പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.

വാട്‌സാപ്പ് വഴിയുള്ള ഉടമയുടെ ക്ഷണം സ്വീകരിച്ചെത്തിയ നാല്‍പ്പത് പേരാണ് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. നാല് ദിവസം മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നു. പ്രതികളില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗസ്റ്റ്ഹൗസ് ഉടമയായ സണ്ണിയുടെ ഡ്രൈവറെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. പെണ്‍കുട്ടികളെ ഗസ്റ്റ്ഹൗസില്‍ എത്തിച്ച ശേഷം ആവശ്യക്കാര്‍ക്ക് ചിത്രം വാട്ട്‌സാപ്പ് ചെയ്യുകയായിരുന്നു സണ്ണിയുടെ പതിവെന്നാണ് ഡ്രൈവര്‍ പൊലീസിനോട് വെളിപ്പെടുത്തിയത്.

ജോലി വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ സണ്ണി ഗസ്റ്റ്ഹൗസിലെത്തിച്ചത്. നാല് ദിവസത്തിന് ശേഷം അവശയായ പെണ്‍കുട്ടിയെ പുറത്ത് വിട്ടപ്പോള്‍ , സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടി മണിമജ്‌റ സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സണ്ണിയെയും മാനേജര്‍ അവ്താറിനെയുമുള്‍പ്പടെ ഒന്‍പത് പേരെയാണ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 20 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ് ഇവര്‍.

അറസ്റ്റിലായവരെല്ലാം പെണ്‍കുട്ടിയെ പീഡിപ്പിച്ചവരാണോ എന്ന് തീരുമാനിക്കാനായിട്ടില്ല. ഇയാള്‍ സെക്‌സ് റാക്കറ്റിന്റെ ഭാഗമാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിച്ച് വരികയാണെന്ന് പഞ്ച്കുള ഡിസിപി ആര് കെ മീണ പറഞ്ഞു.

Top