‘പീച്ചി സംഭവമെന്ന്’ പേരിട്ട് പി.ടി ചാക്കോയെ ആട്ടിപായിച്ചവര്‍ സരിതയുടെ വെളിപ്പെടുത്തലോടെ മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്ന് പി.സി ജോര്‍ജ്

കോട്ടയം: കോണ്‍ഗ്രസ് നേതാവായിരുന്ന പി.ടി. ചാക്കോയെ അപമാനിച്ചവര്‍ ഇന്ന് സരിതയുടെ വെളിപ്പെടുത്തലോടെ മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. പീച്ചി സംഭവമെന്നു പേരിട്ടു പി.ടി. ചാക്കോയെ ഹീനമായി വേട്ടയാടുകയായിരുന്നു. രാഷ്ട്രീയം ഉപേക്ഷിച്ച അദ്ദേഹം അപമാനഭാരത്തോടെയാണ് ഈ ലോകത്തോടു വിടപറഞ്ഞതെന്നും പി.സി ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.pc1

കുറിപ്പിന്റെ പൂര്‍ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

63 വര്‍ഷം മുന്‍പ് പി.ടി. ചാക്കോ എന്ന കോണ്‍ഗ്രസ് നേതാവ് തന്നെക്കാള്‍ 12 വയസ് പ്രായം കൂടുതലുള്ള ഒരു വനിതാ കെപിസിസി മെമ്പറോടൊപ്പം കാറില്‍ യാത്ര ചെയ്തു. അതിന്റെ പേരില്‍ അന്നത്തെ കോണ്‍ഗ്രസിന്റെ ഒരു പറ്റം നേതാക്കന്മാരും അനുയായികളും അദ്ദേഹത്തെ തേജോവധം ചെയ്തു, അവഹേളിച്ചു. ‘പീച്ചി സംഭവമെന്ന്’ പേരിട്ടു നാണംകെടുത്തി നാടിനും കര്‍ഷകര്‍ക്കും വേണ്ടി പൊതുജീവിതമുഴിഞ്ഞുവച്ച അദ്ദേഹത്തെ ഹീനമായി രഷ്ട്രീയമൃഗങ്ങള്‍ വേട്ടയാടി. മന്ത്രിസ്ഥാനവും രാഷ്ട്രീയവും ഉപേക്ഷിച്ച ആ മനുഷ്യന്‍ ഹൃദയസ്തഭനം മൂലം അപമാന ഭാരത്തോടെ ഈ ലോകത്തോടു വിട പറഞ്ഞു. അന്ന് അദ്ദേഹത്തെ സ്ത്രീ വിഷയത്തില്‍ അവഹേളിച്ച് ഈ ലോകത്തുനിന്ന് ആട്ടിപായിച്ചവര്‍ സരിത എന്ന സ്ത്രീയുടെ വെളിപ്പെടുത്തലിനു മുന്നില്‍ അപമാന ഭാരത്താല്‍ തല ഉയര്‍ത്താന്‍ കഴിയാതെ മാളത്തില്‍ ഒളിച്ചിരിക്കുന്നു.

ഹാ കഷ്ടം!!

വിധിയാണിത്; ദൈവഹിതവും ശാപവും തടുത്തു നിര്‍ത്താനാവില്ല. അതുപോലെ തന്നെയാണു കാലം കാത്തിരുന്നു കരുതിവയ്ക്കുന്ന നീതിയും… അതു നിറവേറ്റപ്പെടുകതന്നെ ചെയ്യും…

Top