ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളെ തടയും, കേരളം പടക്കളമാകും: കലാപ ഭീതി പരത്തി പിസി ജോര്‍ജ്

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കടുത്ത നിലപാടുകളുമായി പിസി ജോര്‍ജ് എം.എല്‍.എ രംഗത്തെത്തി. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ കേരളം പടക്കളമാകുന്ന ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന് എം.എല്‍.എ പറഞ്ഞു. വിശ്വാസ സംരക്ഷണ സത്യഗ്രഹ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ നിയമസഭയെ പ്രതിനിധാനം ചെയ്യുന്ന പ്രദേശങ്ങളിലൂടെ ഒരു കാരണവശാലും യുവതികള്‍ ശബരിമലയിലേക്കു കടന്നുപോകാന്‍ അനുവദിക്കില്ല. പൊലീസ് ഇടപെട്ടാല്‍ വിശ്വാസം സംരക്ഷിക്കാനെത്തുന്നവര്‍ക്കൊപ്പം ചേര്‍ന്ന് എന്തുവില കൊടുത്തും യുവതികളെ തടയുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിലെ എല്ലാ സഞ്ചാര മാര്‍ഗങ്ങളിലും വലിയ ക്രമസമാധാന പ്രശ്‌നമാകുമെന്നുറപ്പാണ്. ആ സാഹചര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാവകാശം തേടണം. ആര്‍ക്കും ഏതവസരത്തിലും കുതിര കയറാനുള്ളതല്ല നാട്ടിലെ ഭൂരിപക്ഷ സമൂഹമായ ഹൈന്ദവരുടെ വിശ്വാസാചാരങ്ങള്‍. എന്തും സഹിക്കുന്നവരാണു ഹിന്ദു ഭക്തരെന്ന ധാരണയില്‍നിന്നാണ് അയ്യപ്പ ചൈതന്യത്തിനു നേര്‍ക്കും വെല്ലുവിളി ഉയരുന്നത്. ഇതനുവദിക്കാനാവില്ല.

കേരളത്തിന്റെ പുനര്‍നിര്‍മിതി പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഈ ഘട്ടത്തില്‍, വലിയ സമരങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കണം. ഹൈന്ദവ ഭക്തര്‍ക്കു മുകളില്‍ കൊടി കെട്ടിയുള്ള രാഷ്ട്രീയ മുതലെടുപ്പുകള്‍ അംഗീകരിക്കാനാവില്ലെന്നും ജോര്‍ജ് പറഞ്ഞു.

വിശ്വാസ സംരക്ഷണ സത്യഗ്രഹം പന്തളം കൊട്ടാര പ്രതിനിധി മൂലം തിരുനാള്‍ ശശികുമാര്‍ വര്‍മ ഉദ്ഘാടനം ചെയ്തു. ശബരിമല അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചാരി ഭാവത്തിലുള്ള പ്രതിഷ്ഠാമാഹാത്മ്യത്തെ നിരാകരിക്കുന്ന വിധിയാണു സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ളതെന്നു ശശികുമാര്‍ വര്‍മ ചൂണ്ടിക്കാട്ടി. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ഇതര ക്ഷേത്രത്തിലേതിനേക്കാള്‍ വ്യത്യസ്തമാണ്. മകന്റെ നിഷ്ഠകള്‍ സംരക്ഷിക്കാന്‍ ശരണനാമങ്ങളുമായി തെരുവിലിറങ്ങേണ്ട സ്ഥിതിയാണ് അയ്യപ്പന്‍ വളര്‍ന്ന പന്തളം കൊട്ടാരത്തിലെ പിന്‍മുറക്കാര്‍ക്കുണ്ടായിരിക്കുന്നത്. അത് ഏതെങ്കിലും കൊടിയുടെ കീഴിലാകരുതെന്ന കരുതല്‍ തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top