ജനനേന്ദ്രിയം മുറിച്ച കേസില്‍ കൂറ് മാറ്റം. സ്വാമി ഉപദ്രവിച്ചിട്ടില്ലെന്നു പെണ്‍കുട്ടി

കൊച്ചി: ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദ തീര്‍ഥപാദയെ അനുകൂലിച്ച് പെണ്‍കുട്ടി. സ്വാമി ഉപദ്രവിച്ചിട്ടില്ലെന്നു പെണ്‍കുട്ടി ഹൈക്കോടതിയില്‍ പറഞ്ഞു. സ്വാമിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല, മൊഴി പൊലീസ് എഴുതിയുണ്ടാക്കിയതാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. മജിസ്‌ട്രേട്ടിനു മുന്നില്‍ രഹസ്യമൊഴി നല്‍കിയതു പൊലീസ് ഭീഷണിമൂലമാണെന്നും പെണ്‍കുട്ടി പറഞ്ഞു. പെൺകുട്ടിയുടെ മൊഴിമാറ്റം ഉണ്ടാകുമെന്ന് മുൻപ് ഡയ്ലി ഇന്ത്യൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിയായ സ്വാമിയുടെ വക്കീൽ ഇരയായ പെൺകുട്ടിയുമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് മുൻപ് ഡയ്ലി ഇന്ത്യൻ ഹെറാൾഡ് പുറത്ത് വിട്ടിരുന്നു. കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയെന്നും സൂചിപ്പിച്ചിരുന്നു.

എന്നാല്, പെണ്‍കുട്ടിയുടെ സത്യവാങ്മൂലം ശരിയല്ലെന്നു പൊലീസ് ഹൈക്കോടതിയില്‍ വാദിച്ചു. കേസില്‍ കക്ഷിചേര്‍ക്കണമെന്ന പെണ്‍കുട്ടിയുടെ ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.SWAMI PENIS CUT EXCLUSIVE

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ, യുവതിക്കെതിരെ അവരുടെ അമ്മയും ഗംഗേശാനന്ദയുടെ അമ്മയും പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.തിരുവനന്തപുരം പേട്ട സ്വദേശിനിയായ യുവതിയുടെ പ്രണയബന്ധത്തെ സ്വാമി എതിര്‍ത്തതാണ് അക്രമത്തിനു വഴിവെച്ചതെന്നു കാണിച്ചാണു ഗംഗേശാനന്ദയുടെ അമ്മ ഡിജിപിക്ക് പരാതി നല്‍കിയത്.

കേസില്‍ പെണ്‍കുട്ടിയുടെ കാമുകന്‍ അയ്യപ്പദാസിനെ ക്രൈംബ്രാഞ്ച് കസ്റ്റഡയിലെടുത്തിരുന്നു. അയ്യപ്പദാസ് ആവശ്യപ്പെട്ടതനുസരിച്ചാണു സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതെന്നു പെണ്‍കുട്ടി പിന്നീടു മൊഴി നല്‍കി. കാമുകനായ അയ്യപ്പദാസ് വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നും പെണ്‍കുട്ടി സിഐക്കു പരാതി നല്‍കിയിട്ടുണ്ട്.

Top