ഫോണ്‍ പ്രണയത്തില്‍ വീട് വിട്ടത് രണ്ട് മക്കളുടെ അമ്മയായ നാല്‍പത്കാരി; കഥയ്ക്ക് പൊലീസ് സ്റ്റേഷനില്‍ നാടകീയ അന്ത്യം

എടക്കാട്: ഒരു ഫോണ്‍ പ്രണയം കൂടി നാടകീയമായി പൊലീസ് സ്റ്റേഷനില്‍ അവസാനിച്ച കാഴ്ചയ്ക്കാണ് എടക്കാട് സ്റ്റേഷന്‍ സാക്ഷിയായത്. ഫോണ്‍ വഴിയുള്ള ബന്ധം വേര്‍പിരിയാനാവാതെവന്നപ്പോള്‍ കാമുകനെത്തേടി നാല്‍പ്പതുകാരിയായ വീട്ടമ്മ നടാലിലെത്തി. രണ്ടു മക്കളുടെ അമ്മയായ കൊയിലാണ്ടി സ്വദേശിനിയാണ് ചാലക്കുന്നിലെ മുപ്പത്താറുകാരനായ കാമുകനെത്തേടി ഇറങ്ങിയത്.
നടാല്‍ റെയില്‍വേ ഗേറ്റിനടുത്തായിരുന്നു വ്യത്യസ്തമതവിഭാഗത്തില്‍പ്പെട്ട ഇവര്‍ കൂടിക്കാഴ്ചയ്ക്ക് സ്ഥലം നിശ്ചയിച്ചത്. സംഭാഷണം തര്‍ക്കത്തിലും ബഹളത്തിലും കലാശിച്ചതോടെ പ്രിന്‍സിപ്പല്‍ എസ്.ഐ. മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ എടക്കാട് പോലീസും സ്ഥലത്തെത്തി.

റോഡരികില്‍ നാടകീയരംഗങ്ങളുമുണ്ടായി. യുവാവിനെ നാട്ടിലേക്ക് ക്ഷണിച്ചപ്പോളാണ് നാടകീയരംഗങ്ങളുണ്ടായത്. പോലീസ് വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ മകനെത്തി സ്ത്രീയെ നാട്ടിലേക്കു കൊണ്ടുപോയി. പോലീസ് സ്റ്റേഷനിലും വൈകാരികരംഗങ്ങള്‍ അരങ്ങേറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top