റിമിയുടെ ശബ്ദ സാമ്പിളുകള്‍ ശേഖരിക്കാൻ പോലീസ് കോൾ!..നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി 12.30 യ്ക്കു റിമി ദിലീപിനെയും കാവ്യയേയും വിളിച്ചതെന്തിന് ?

കൊച്ചി: കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണലിസ്റ്റിൽ ഉള്ള ഗായിക റിമി ടോമിയെ ഫോണിൽ വിളിച്ച് ചോദ്യം ചെയ്തത് കേസിൽ റിമിയുടെ പങ്ക് ഉറപ്പിക്കാൻ .തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി   ഫോണിൽ കൂടി റിമിയുടെ വോയ്സ് സാമ്പിൾ ശേഖരിക്കുകയായിരുന്നു പോലീസിന്റെ ലഷ്യം എന്നും സൂചന .ഇതോടെ  യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചനയില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന ദിലീപുമായോ ഭാര്യയും നടിയുമായ കാവ്യയുമായോ ഒരു തരത്തിലുമുള്ള സാമ്പത്തിക ബന്ധവും ഇല്ലെന്ന് പറയുമ്പോഴും ഗായിക റിമി ടോമിയെ കുരുക്കുന്നത് താരത്തിന്റെ തന്നെ ഫോണ്‍ കോളുകള്‍ ആയിരിക്കും .  കേസില്‍ ഗൂഡാലോചനയില്‍ റിമിയെ സംശയിക്കത്തക്ക വിധത്തില്‍ സംഭവദിവസം താരം കാവ്യയേയും ദിലീപിനെയും വിളിച്ചതാണ് സംശയാസ്പദമാകുന്നത്.

നടി ഉപദ്രവിക്കപ്പെട്ട ഫെബ്രുവരി 17 ന് രാത്രി ഒമ്പതിനും 11 നും ഇടയില്‍ റിമിടോമി ദിലീപിനെയും കാവ്യയേയും രണ്ടു തവണ വിളിച്ചിരുന്നു. വൈകിട്ട് 5 മണിക്കും രാത്രി 12.30 യ്ക്കും ദിലീപിനെയും വിളിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സംഭവത്തിന്റെ ഗൂഡാലോചനയില്‍ താരത്തിന് പങ്കുണ്ടോയെന്നറിയാന്‍ പോലീസ് റിമിയെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് വിവരമുണ്ട്.നേരത്തേ റിമിയെ പോലീസ് ഫോണില്‍ വിളിച്ച് ചില അന്വേഷണം നടത്തിയത് താരത്തിന്റെ ശബ്ദ സാമ്പിളുകള്‍ ശേഖരിക്കാന്‍ വേണ്ടിയായിരുന്നെന്ന് സംശയം ഉയരുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപും കാവ്യയും നാദിര്‍ഷയും ആക്രമിക്കപ്പെട്ട നടിയും ഉള്‍പ്പെടെ കേസിലെ പ്രധാനപ്പെട്ട വ്യക്തികളെല്ലാമായി റിമിടോമിക്ക് നല്ല സൗഹൃദമാണ് ഉള്ളത്. ദിലീപിനൊപ്പം ഒന്നിലധികം വിദേശ താരഷോയുമായി ബന്ധപ്പെട്ട് റിമി പ്രവര്‍ത്തിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം റിമിയെ ഫോണില്‍ പോലീസ് വിവരങ്ങള്‍ ചോദിച്ചതും ദിലീപുമായി റിമി പങ്കെടുത്ത 2010 ലെയും 2017 ലെയും അമേരിക്കന്‍ പരിപാടിയെ കുറിച്ചായിരുന്നു. ദിലീപിന്റെ സാമ്പത്തിക ഇടപാടുകളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും താന്‍ ദിലീപിന്റെ ബിനാമിയല്ലെന്നും താരം പറഞ്ഞിരുന്നു. അതേസമയം റിമിയുമായി പോലീസ് ഫോണില്‍ ചോദ്യം ചെയ്യല്‍ നടത്തിയത് ശബ്ദ സാമ്പിളുകള്‍ ശേഖരിക്കാനായിരുന്നെന്നാണ് വിവരം.അതേസമയം റിമി ക്ക് എതിരായി ശക്തമായ തെളിവുകൾ ശേഖരിച്ചു കഴിഞ്ഞു എന്നും ഉടൻ തന്നെ കുറ്റത്തിൽ പങ്കാളിയായതിന്റെ വ്യക്തത വന്നാൽ ഉടൻ റിമിയെ കസ്റ്റഡിയിൽ എടുക്കാനും സാധ്യതയുണ്ട് .

Top